Connect with us

Video Stories

മതേതര ഇന്ത്യയിലെ ഖാഇദേമില്ലത്ത് മാര്‍ഗം

Published

on

ടി.എ അഹമ്മദ് കബീര്‍
ഖാഇദേമില്ലത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി കടന്നുവന്ന സന്ദര്‍ഭം എത്ര പ്രതീകാത്മകമായിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ആ വലിയ മനുഷ്യന്റെ സ്വപ്‌നങ്ങളുടെ ആഴം അനാവൃതമാക്കുന്നത് പ്രവചന തുല്യതയോടെയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ നാം അഭിമാന പുരസ്സരം പ്രതിജ്ഞ പുതുക്കാനും ആവേശത്തോടെ പ്രവര്‍ത്തന നിരതരാകാനും തീരുമാനിക്കേണ്ടിയിരിക്കുന്നു.
1972 ഏപ്രില്‍ 5 ബുധനാഴ്ച പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ആ സംഭവബഹുലമായ ജീവിതത്തിനു തിരശീല താഴ്ന്നതിന്‌ നാല്‍പ്പത്തഞ്ച്‌
വര്‍ഷം പൂര്‍ത്തിയാകുകയാണിന്ന്. എന്നും നമ്മുടെ രാഷ്ട്രീയ ചിന്തകളില്‍ നവ്യാനുഭവത്തിന്റെ ഹൃദ്യത സംഭാവന ചെയ്തിരുന്ന ആ മഹാപുരുഷന്റെ രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാവപ്പകര്‍ച്ചയില്‍ അന്തംവിട്ട് നില്‍ക്കുന്ന പുതിയ കാലത്തിന് മുന്നില്‍ ഒരുണര്‍ത്തുപാട്ടിന്റെ ജോലികൂടി നിര്‍വഹിക്കുന്നുവെന്നത് ആരെയും അതിശയിപ്പിക്കും.
ഖാഇദെ മില്ലത്തിന്റെ കര്‍മ്മ മണ്ഡലങ്ങളിലൊന്നായിരുന്ന മലപ്പുറം ഒരിക്കല്‍ കൂടി മാതൃക സൃഷ്ടിക്കും. ലോക്‌സഭയിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് ഫലം ഒരു ജനത സ്വാനുഭവങ്ങളിലൂടെ കൈവരിച്ച രഷ്ട്രീയ പ്രബുദ്ധതയുടെ പുതിയ സമവാക്യം രചിക്കലായി മാറും. ഐക്യത്തിന്റെ മാസ്മരികതയെ കുറിച്ച് പൈതൃകമായി ലഭിച്ച ബൗദ്ധിക പരിസരം ഖാഇദേമില്ലത്ത് പഠിപ്പിച്ച രീതിയില്‍ നെഞ്ചേറ്റിയ അവര്‍ ഐക്യത്തിന്റെ വിപുലമായ സാധ്യതകള്‍ സ്വപ്‌നം കാണാന്‍ വിസമ്മതിച്ചതിന് തെളിവുകളുമില്ല.
അഭിമാനകരമായ ജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രീയമായി ഐക്യപ്പെടുക എന്ന ഖാഇദേമില്ലത്തിന്റെ ആഹ്വാനം ശ്രേയസും പ്രേയസും അവകാശമെന്ന നിലക്ക് കരുതി മുന്നേറണമെന്ന ആശയത്തിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെ ജീവിത വീക്ഷണത്തില്‍ അനന്തരം എടുത്ത സ്വാഭിമാനവും ആത്മവിശ്വാസവും നേരിയ പ്രോല്‍സാഹനത്തിന്റെ തണലില്‍ പോലും ആഘോഷമായി അനുഭവിക്കുന്ന ശീലം വ്രതശുദ്ധിയോടെ ഏറ്റെടുത്തവരാണവര്‍ എന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ കാണിച്ച സ്ഥിരചിത്തതയും സമചിത്തതയും പുലര്‍കാല വേളയിലെ പ്രഭാവമായി സംരക്ഷിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. നവ ആവിഷ്‌ക്കാരങ്ങളിലൂടെയും പുനരാവിഷ്‌ക്കാരങ്ങളിലൂടെയും അവസരം തേടുന്നവര്‍ മാത്രമല്ല അവസരം സൃഷ്ടിക്കുന്നവര്‍ കൂടിയാണെന്ന് പറഞ്ഞ് വെക്കാന്‍ ഒരുതരം വാശി തന്നെ അവര്‍ കാണിച്ചിരുന്നു.
പിഴവുകള്‍ എന്ന് തങ്ങള്‍ കരുതുന്നതിനെതിരെ ഉറച്ച നിലപാടുകളെടുത്ത് വിസ്മയം പണിത ഈ ജനത കാലം കരുതിവെച്ച താക്കീതുകളും ആഹ്വാനങ്ങളും അവഗണിക്കുന്നതില്‍ എപ്പോഴും ക്ഷുഭിതരായിരുന്നു എന്നത് രാഷ്ട്രീയ രംഗത്ത് ഗുണപരമായ ചലനങ്ങള്‍ പരതുന്നവര്‍ക്ക് പകരുന്ന സൂചനകള്‍ ധാരാളം. രാഷ്ട്രീയ പ്രബുദ്ധത വിതക്കുന്ന പുത്തനുണര്‍വ്വ് എത്ര രചനാത്മകമാണെന്ന് വിശദീകരിക്കുന്ന ദിശാബോധമാണത് വിരിയിച്ചത്. നിഷേധാത്മകമോ അന്ധമോ അല്ല തങ്ങളുടെ നിലപാടുകള്‍ക്ക് ആധാരിതമായ ഘടകങ്ങള്‍ എന്ന സന്ദേശം ഇവിടെ പ്രകാശിതമാകുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ആശയങ്ങളുടെ സംവേദന ക്ഷമത കാലിക പ്രസക്തിയോടെ ഇന്നും നിലനില്‍ക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. നമ്മുടെ സാമാജിക പൊതു മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന നവജാഗരണത്തിന്റെ ഈ കുത്തൊഴുക്ക് ജനായത്തത്തിന്റെ മണ്ണ് അര്‍ത്ഥപൂര്‍ണ്ണമായി പാകപ്പെടുത്തുമെന്ന് പറയാന്‍ വലിയൊരു വിശകലനത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നില്ല.
തങ്ങളുടെ സൃഷ്ടിപരത വിളയിപ്പിക്കാന്‍ ലഭിച്ച ഒരവസരം പോലും അവര്‍ കണ്ടില്ലെന്ന് നടിച്ചില്ല. രാഷ്ട്ര നിര്‍മ്മാണത്തിന്റെ പൊതുവഴികള്‍ ഉപയോഗപ്പെടുത്തിയും പുതുവഴികള്‍ തുറന്നും അവര്‍ വിസ്മയം തീര്‍ത്തു. തങ്ങള്‍ ഉന്നം വെക്കുന്നതെന്തെന്നും ഊന്നല്‍ കൊടുക്കുന്നത് എന്തിനെന്നും വളച്ചുകെട്ടില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കൃത്യമായി വരച്ച് കാണിക്കാന്‍ പ്രാപ്തി നേടിയത് ഖാഇദേമില്ലത്തിന്റെ കളരിയില്‍ നിന്നായിരുന്നുവല്ലോ?. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സി.എച്ച് മുഹമ്മദ് കോയ തുറന്ന വാതിലുകള്‍ ആ ജനതയെ മാറ്റി മറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അവര്‍ അതിരറ്റ ആഹ്ലാദത്തോടെ അടിത്തറ ഒരുക്കുന്നതിന്റെ ആരവം ഉയര്‍ന്ന് കഴിഞ്ഞു.
പെണ്‍കുട്ടികളുടെ ഇടയില്‍ ബിരുദ, ബിരുദാനന്തര ബിരുദ ധാരികളുടെ എണ്ണം പെരുകുന്നതും ആണ്‍ കുട്ടികള്‍ വിവിധ സര്‍വകലാശാലകളില്‍ ഇടം കണ്ടെത്തുന്നതും നിസ്സാര കാര്യമല്ല. ജനകീയാസൂത്രണ മികവിലും പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യക്ഷമതയിലും ഈ മാറ്റം പ്രകടം. പഞ്ചായത്തീ രാജ്, നഗരപാലികാ നിയമങ്ങള്‍ ജനപക്ഷ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കുന്നതില്‍ അവര്‍ കാണിച്ച വൈഭവം രാജ്യമാകെ ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച വിജയഭേരി പരിപാടി ഈ ജനതയുടെ ഇച്ഛാശക്തിയുടെ കാഹളം ആയിരുന്നു. സാക്ഷരതയിലും കംപ്യൂട്ടര്‍ സാക്ഷരതയിലും അവര്‍ മുന്നില്‍ വരുന്നത് ഈ ഉണര്‍വിന്റെ പാര്‍ശ്വഫലങ്ങള്‍ മാത്രം. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കുന്നതിലും ജില്ല മുന്നില്‍ വന്നു. സ്ത്രീകള്‍ നേടിയ വളര്‍ച്ച അക്കാര്യം തെളിയിക്കുന്നു.
തത്ത തന്നെ അതിന്റെ കൂട് സ്വന്തം ചിറക് കൊണ്ട് അടിച്ച് തുറക്കണം എന്ന് എം.ആര്‍.ബി പറഞ്ഞത് പോലെ ഈ ജനത അവസരം കണ്ടെത്തുന്നതില്‍ അഭിരുചി ഭേദങ്ങളും ആഖ്യാനഭേദങ്ങളും മാറ്റിമറിച്ച് ചലനനിര്‍ഭരവും വൈവിധ്യ ഭരിതവുമായ ഒരു നവലോക നിര്‍മ്മിതിയുടെ ചെപ്പ് ചുമക്കാന്‍ ത്യാഗപൂര്‍ണ്ണമായ ഒരു മഹായജ്ഞത്തിന്റെ വക്താക്കളായി മാറിയ വിസ്മയക്കാഴ്ച്ച ആരിലും കൗതുകം ഉണര്‍ത്തുന്നതായിരുന്നു. സ്വത്വം സുസ്ഥാപിക്കുമെന്ന പ്രഖ്യാപനമായിരുന്നു ഖാഇദേമില്ലത്തിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമെന്ന തിരിച്ചറിവായിരുന്നു ഈ തിരിച്ചുവരവിന് പ്രേരകമായി മാറിയത്. മാറി നില്‍ക്കുകയില്ലെന്നും മാറ്റി നിര്‍ത്താന്‍ സമ്മതിക്കില്ലെന്നും അവര്‍ ഈ നിലപാടിലൂടെ തീര്‍ത്ത് പറയുകയായിരുന്നു. അതാണ് യുവശക്തിയെ ഈ സമരത്തിന്റെ ഭാഗമാക്കിയ പ്രധാന ഘടകം.
ആ നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടലും രാഷ്ട്രീയ സമവാക്യങ്ങള്‍ പുതുക്കി പണിയാന്‍ സഹായിച്ചു. കേരളത്തിന്റെ ദിശ മാറിയത് അങ്ങനെയാണ്. ജനായത്തത്തിന്റെ വളര്‍ച്ചക്ക് പരിപാടിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരുന്നു. തീവ്ര വലത് പക്ഷ ചായ്‌വുകള്‍ ജനങ്ങള്‍ നിരാകരിക്കുന്ന സ്ഥിതി സംസ്ഥാനത്തിന് സ്വീകാര്യമാക്കണമായിരുന്നു. ആ ദൗത്യം നാം വിജയകരമായി പൂര്‍ത്തിയാക്കി. ഖാഇദേമില്ലത്തിന്റെ കാലത്ത് തന്നെ തമിഴ് നാട്ടിലും കേരളത്തിലും ഈ മാറ്റം വന്നിരുന്നു. ഇതുവരെ കാര്യമായ പരിക്കുകള്‍ പറ്റാതെ കേരളം ഖാഇദേമില്ലത്തിന്റെ പാത പിന്തുടരുന്നു.
എന്നാല്‍ രാജ്യത്ത് ഈ പ്രവണത വേണ്ട വിധം വിജയം കണ്ടില്ല. ബാബരി സംഭവത്തിന് ശേഷം സാഹചര്യം ആകെ മാറി. ഫലപ്രദമായ ഒരു ബദലിന്റെ അഭാവത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ ഉണ്ടായില്ല. സംഗതികള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്നും ബി.ജെ.പിയെ ഇനി പ്രതിരോധിക്കാനാവില്ലെന്നുമുള്ള പ്രതീതി ജനിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ ലക്ഷ്യം ഖാഇദേമില്ലത്തിന്റെ കാലത്ത് നിലവില്‍ വന്ന കേരളം രാജ്യം മുഴുവന്‍ ഏറ്റെടുക്കുന്ന അവസ്ഥ കൊണ്ട് വരാനാണെങ്കിലും ഇപ്പോള്‍ ബീഹാര്‍ മാതൃക രാജ്യത്തിന്റെ പരിപാടി ആക്കുക എന്നുള്ളതാണ്. സി.പി.എമ്മിന് ഇതിലൊന്നും ഒരു താല്‍പര്യവുമില്ല. ബീഹാറിലോ യു.പിയിലോ അവര്‍ ബി.ജെ. പി വിരുദ്ധ സംഘടനകള്‍ക്കോ മുന്നണികള്‍ക്കോ പിന്തുണ നല്‍കിയില്ല. അവരിപ്പോഴും പഴയ പല്ലവി ആവര്‍ത്തിക്കുന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കി അവര്‍ വാചകമടി തുടരുന്നു. നമുക്ക് ഇവരെ നിലക്ക് നിര്‍ത്തണം.
രാജ്യത്ത് ഒരു ബദല്‍ വളര്‍ന്ന് വരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അത് സാധ്യപ്രായത്തിലെത്തിക്കണം. മലപ്പുറത്തെ ജനവിധി നിര്‍ണ്ണായകമായിരിക്കും. ലഭ്യമായ സകല ശക്തിയും സമാഹരിച്ച് നാം മലപ്പുറത്തിന്റെ മണ്ണില്‍ ചരിത്രം രചിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കേവലമൊരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല. മറിച്ച് ജനായത്ത മതനിരപേക്ഷ ശക്തികളുടെ ഒരു ബദല്‍ സൃഷ്ടിക്കാനുള്ള പോരാട്ടമാണിത്. സാമൂഹിക നീതിയും തുല്യാവസരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്ന ഒരു ബദലിനായി നടക്കുന്ന സന്ധിയില്ലാത്ത സമരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending