Connect with us

More

ഖത്തറും നാറ്റോയും സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു

Published

on

 

ദോഹ: നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനു(നാറ്റോ)മായി ഖത്തര്‍ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൈനിക സഹകരണത്തിലേര്‍പ്പെട്ടത്.
അമീര്‍ കഴിഞ്ഞദിവസം നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗുമായും മുതിര്‍ന്ന നാറ്റോ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഖത്തറും നാറ്റോയും തമ്മിലുള്ള സഹകരണം യോഗത്തില്‍ വിലയിരുത്തി. സൈനിക, സുരക്ഷാമേഖലകളിലെ തുടര്‍സഹകരണം സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും വിലയിരുത്തലുകളും നടന്നു. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇരുവരും പങ്കുവച്ചു. മേഖലയും ലോകവും നേരിടുന്ന വെല്ലുവിളികള്‍, രാജ്യാന്തര സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ചയായി. തീവ്രവാദത്തിനെതിരായ ഖത്തറിന്റെ പോരാട്ടങ്ങള്‍, രാജ്യം വഹിക്കുന്ന പങ്കാളിത്തം, നാറ്റോയുമായുള്ള സഹകരണം എന്നിവയുടെ കാര്യത്തില്‍ ഖത്തറിന് നന്ദി അറിയിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ അറിയിച്ചു.
അല്‍ഉദൈദ് എയര്‍ബേസ് മുഖേനയാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ ഖത്തറിന്റെ നാറ്റോയുമായുള്ള സഹകരണം. ഇതിന്റെ തുടര്‍ച്ചയായാണ് സൈനിക,സുരക്ഷാമേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തര്‍ സായുധസേനയും നാറ്റോയുമാണ് കരാറിലേര്‍പ്പെട്ടത്. അമീറിന്റെയും സെക്രട്ടറി ജനറലിന്റെയും സാന്നിധ്യത്തില്‍ ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ്് ഗോട്ടിമുള്ളറുമാണ് കരാറില്‍ ഒപ്പുവച്ചത്. ഖത്തറും നാറ്റോയും സൈനികസഹകരണത്തിന്റെ അടിത്തറ പാകിയിരിക്കുകയാണെന്നും രണ്ടുപക്ഷവും ഒപ്പുവച്ച കരാര്‍ ഏറെ തന്ത്രപ്രാധാന്യമുള്ളതാണ്.
മേഖലാതലത്തിലും രാജ്യാന്തരതലത്തിലും സുരക്ഷാവെല്ലുവിളികളോടു പ്രതികരിക്കുന്നതിലും സമാധാനം സാധ്യമാക്കുന്നതിലും കരാര്‍ സഹായകമാകുമെന്നും അമീര്‍ ട്വിറ്ററില്‍ കുറിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ ജീന്‍ ക്ലൗഡ് ജന്‍കറുമായും അമീര്‍ ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തി. ഖത്തറും യൂറോപ്യന്‍ കമ്മീഷനുമായുള്ള സഹകരണം ചര്‍ച്ച ചെയ്ത ഇരുവരും സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതും ചര്‍ച്ചയായി. യൂറോപ്യന്‍ യൂണിയന്‍ ഫോര്‍ ഫോറിന്‍ അഫയേഴ്‌സ് ആന്റ് സെക്യൂരിറ്റി പോളിസി ഹൈ റപ്രസന്റേറ്റീവ് ഫെഡറിക മോഗെറിനിയുമായും അമീര്‍ ചര്‍ച്ച നടത്തി.
ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണമാണ് പ്രധാനമായും ചര്‍ച്ചയായത്.
ഖത്തര്‍ വിദേശകാര്യമന്ത്രാലയവും യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷനും സഹകരണകരാറില്‍ ഒപ്പുവച്ചു.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending