Connect with us

More

ഖത്തറിനെതിരായ ഉപരോധം; ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യം

Published

on

ദോഹ: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ നേരത്തെയുള്ള 13 ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യരാജ്യങ്ങള്‍. നേരത്തെയുള്ള പതിമൂന്ന് ഉപാധികള്‍ക്ക് പകരം ആറു നിബന്ധനകള്‍ അംഗീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചനയും സൗദി സഖ്യം മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്.

യു.എന്നില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗദി അറേബ്യയുടെ യു.എന്‍ സ്ഥാനപതി അബ്ദുല്ല അല്‍ മൗല്ലിമിയാണ് പുതിയ ഉപാധികള്‍ വെളിപ്പെടുത്തിയത്. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ആറ്് ഉപാധികളും. പുതിയ ഉപാധികള്‍ ഖത്തറിന് അനായാസം അംഗീകരിക്കാന്‍ കഴിയുന്നവയാണെന്നും സൗദി സ്ഥാനപതിയുടെ വിശദീകരണം.

അല്‍ജസീറ അടച്ചുപൂട്ടല്‍. ഇറാന്‍ ബന്ധം, തുര്‍ക്കി സൈനിക സാന്നിധ്യം തുടങ്ങിയ പ്രധാന ആവശ്യങ്ങളില്‍ നിന്നാണ് സൗദി പിന്നോട്ട് പോയിരിക്കുന്നത്. ജൂണ്‍ 22-നാണ് ഖത്തറിനെതിരായ ഉപരോധം തീര്‍ക്കാന്‍ 13 കടുത്ത ഉപാധികളുമായി സൗദി സഖ്യം മുന്നോട്ടു വന്നത്. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച് അമ്പത് ദിവസം പിന്നിടുമ്പോള്‍ നിലപാടില്‍ സൗദി സഖ്യരാജ്യങ്ങള്‍ അയവുവരുത്തുന്നതായാണ് ഇപ്പോള്‍ കാണുന്നത്. പരിഷ്‌കരിച്ച പുതിയ ആറ് നിര്‍ദേശങ്ങളുമായി ഉപരോധം പിന്‍വലിക്കാമെന്ന ഐക്യരാഷ്ട്ര സഭയിലെ സൗദി പ്രതിനിധിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായാണ് ലോകം വിലയിരുത്തുന്നത്. ജൂലായ് അഞ്ചിന് കെയ്റോവില്‍ ചേര്‍ന്ന ഉപരോധ രാഷ്ട്രങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയതെന്നും സൗദി പ്രതിനിധി വാഷിങ്ടണില്‍ പറഞ്ഞു.

സൗദി സഖ്യത്തിന്റെ പുതിയ ആറ് ഉപാധികള്‍

1. മേഖലയിലെ എല്ലാ തരത്തിലുമുള്ള ഭീകരവാദത്തേയും എതിര്‍ക്കുന്നതിനൊപ്പം അവക്കുള്ള സഹായധനവും താവളവും നിര്‍ത്തലാക്കുക.

2. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രകോപനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഒഴിവാക്കുക.

3.ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് 2013 ല്‍ സൗദിയുമായി ഒപ്പുവച്ച റിയാദ് കരാറുകളും 2014- ലെ അനുബന്ധ കരാറുകളും നടപ്പില്‍ വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക.

4. 2017 മേയില്‍ റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക്അമേരിക്കന്‍ ഉച്ചകോടിയുടെ എല്ലാ പ്രഖ്യാപനങ്ങളെയും മാനിക്കുകയും അവ നടപ്പില്‍ വരുത്താന്‍ സഹായിക്കുകയും ചെയ്യുക.
5. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ പാടില്ലെന്ന് മാത്രമല്ല നിയമവിരുദ്ധ സ്ഥാപനങ്ങളെ പിന്തുണക്കുന്നത് നിര്‍ത്തലാക്കുക.

6.അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉളവാക്കുന്ന എല്ലാതരം തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.

അതെസമയം തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനാണ് ഉപരോധ രാഷ്ട്രങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇത്രയും നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ അല്‍ജസീറ അടച്ചു പൂട്ടേണ്ട ആവശ്യമില്ലെന്നും അല്‍ മൗലമി വ്യക്തമാക്കി.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending