Connect with us

Video Stories

ഖത്തര്‍: സമഗ്ര നഗരവികസന പദ്ധതി നടപ്പാക്കുന്നു

Published

on

 

ദോഹ: 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമഗ്ര നഗര വികസന പദ്ധതി നടപ്പാക്കും. സെന്‍ട്രല്‍ മുനിസിപ്പില്‍ കൗണ്‍സില്‍(സിഎംസി) യോഗത്തില്‍ സംസാരിക്കവെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നഗര വികസന വകുപ്പ് അസി. ഡയറക്ടര്‍ തുര്‍ക്കി ഫഹദ് അല്‍ തുര്‍ക്കിയാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയിലെ വര്‍ധനവും രാജ്യത്ത് നടപ്പാകുന്ന പൊതു വികസനങ്ങളും കണക്കിലെടുത്താണ് സമഗ്ര നഗരവികസന പദ്ദതി നടപ്പാക്കുന്നത്. സുസ്ഥിര വികസനത്തിന്റെ മാതൃക സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദശീയ നിലവാരത്തില്‍ നഗര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ഹരിത വലയത്താല്‍ ചുറ്റപ്പെടുന്ന വിധത്തിലാണ് ഓരോ നഗരത്തെയും വിഭാവനം ചെയ്തിരിക്കുന്നത്. ഘട്ടംഘട്ടമായി ഭൂമി വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തുന്നുണ്ട്.
നാല് കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍, മൂന്ന് കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള മൂന്ന് സാമ്പത്തിക മേഖലകള്‍, ഒരു കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള എട്ട് വിതരണ, സംഭരണ പ്രദേശങ്ങള്‍, 1.49 കോടി ചതുരശ്ര മീറ്ററില്‍ മൂന്ന് ലോജിസ്റ്റിക് പ്രദേശങ്ങള്‍, 35 ചതുരശ്ര കിലോമീറ്ററില്‍ രണ്ട് കാര്‍ഷിക സമുച്ഛയങ്ങള്‍, സെന്‍ട്രല്‍- കന്നുകാലി മാര്‍ക്കറ്റുകള്‍, ബസ്- ടാക്‌സി സ്റ്റോപുകള്‍ക്കു സമാനമായ ഗതാഗത മേഖലയിലെ സേവന മേഖലകള്‍, ആഭ്യന്തര മന്ത്രാലയത്തിന് സേവന കേന്ദ്രങ്ങള്‍, 72 സര്‍ക്കാര്‍ സ്‌കൂളുകള്‍, 40 സ്വകാര്യ സ്‌കൂളുകള്‍, 21 കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, കമ്യൂനിറ്റി കോളജിന് പുതിയ കേന്ദ്രം അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍, തൊഴിലാളികളുടെ താമസത്തിന് ഏഴ് സ്ഥിര കേന്ദ്രങ്ങളും 17 താത്കാലിക കേന്ദ്രങ്ങളും എന്നിവയുള്‍പ്പടെയാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമഗ്ര ആസൂത്രണ മാനദണ്ഡങ്ങളും വ്യവസ്ഥകളും സര്‍വേയും അനുസരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. തീരപ്രദേശങ്ങള്‍, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവയുടെ കൈകാര്യനിര്‍വഹണത്തിനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
രാജ്യാതിര്‍ത്തികളിലെ താമസത്തിനുള്ള നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളും സിഎംസി യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ നിലവില്‍ വീടുകളുള്ളവരെ നഗരങ്ങളിലേക്ക് മാറ്റുന്നതിനു പകരം താമസിക്കുന്നതിന് കൂടുതല്‍ സുഗമമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തു. ശൈത്യകാല ക്യാമ്പിങ് പ്രദേശങ്ങളും താമസ മേഖലയും തമ്മിലുള്ള ദൂരം ഏറ്റവും കുറഞ്ഞത് രണ്ടുകിലോമീറ്റര്‍ വരെയെങ്കിലും ആക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരോട് സി എം സി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് പ്രത്യേകം ക്യാമ്പിങ് പ്രദേശവും പ്രായം കുറഞ്ഞവര്‍ക്ക് പ്രത്യേകവുമായി ക്യാമ്പ് നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Trending