Connect with us

Culture

ഖത്തറില്‍ വര്‍ധിച്ച താപനില; തീപിടുത്തമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Published

on

ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും അശ്രദ്ധയുമാണ് വേനലില്‍ തീപിടുത്തങ്ങള്‍ കൂടുതലാകാന്‍ കാരണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

തീപിടുത്തങ്ങള്‍ നേരിടുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ഡിഫന്‍സ് പൂര്‍ണസജ്ജമാണ്. തീപിടുത്തമുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണം. പൂര്‍ണമേല്‍വിലാസം നല്‍കിയാല്‍ വേഗത്തില്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാകും. ഗുണനിലവാരം കുറഞ്ഞ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കണക്ടറുകളും ഉപയോഗിക്കുന്നതും ഇടവേളകളിലെ അറ്റകുറ്റപ്പണികളുടെ അഭാവവും അപകടങ്ങള്‍ക്കിടയാക്കും. പാചക വാതക സിലിന്‍ഡറുകളും മറ്റും ശരിയായ രീതിയില്‍ ഓഫ് ചെയ്യാതിരിക്കുക, സിഗരറ്റിലെ തീ കെടുത്താതെ വലിച്ചെറിയുക, വൈദ്യുതിയുടെ അമിതഭാരം തുടങ്ങിയവ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് മന്ത്രാലയം വ്യക്്തമാക്കി.

വീടുകളിലും ഓഫീസുകളിലും ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍, ബ്ലാങ്കറ്റ് തുടങ്ങി അവശ്യ മുന്‍കരുതല്‍ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം അപകടത്തെ സങ്കീര്‍ണമാക്കും. അപകടത്തെയും നഷ്ടങ്ങളേയും പ്രതിരോധിക്കാന്‍ ഇവ യഥാസ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കണം. ഇവയുടെ അഭാവം തീപ്പിടുത്തത്തെ യഥാസമയം നിയന്ത്രിക്കുന്നതില്‍ തടസ്സമുണ്ടാക്കും. വീടുകളിലും മറ്റും തീപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സമ്പാദ്യം എല്ലാം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലാകുന്നത് തടയാന്‍ തീ പടരാനുള്ള സാധ്യത ഇല്ലാതാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.പലപ്പോഴും വീടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ചെറിയ അശ്രദ്ധയില്‍ നിന്നാണ് തീ പടര്‍ന്നുപിടിക്കുന്നത്. അതിനാല്‍ പൊതുസ്വകാര്യ മുതലുകള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം. റൂമിനു പുറത്തുപോകുമ്പോള്‍ ഉറപ്പായും എയര്‍കണ്ടീഷനുകള്‍ ഓഫ് ചെയ്തിരിക്കണം. കൂടുതല്‍ സമയം നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നത് അത് ചൂടായി കത്താന്‍ ഇടയാക്കും. ഒരു സോക്കറ്റില്‍ നിന്ന് ഒന്നിലധികം കണക്ഷന്‍ എടുക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും. സോക്കറ്റുകള്‍ ചൂടായി തീ പിടിക്കും. വീട്ടുപകരണങ്ങള്‍ കൃത്യമായ കാലാവധിക്ക് അറ്റകുറ്റപ്പണി നടത്തി തകരാറുകള്‍ പരിഹരിക്കണം. അടുക്കളയില്‍ ഉപയോഗിക്കുന്ന പാചക വാതക സ്റ്റൗവും വൈദ്യുതോപകരണങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. തീ പടരാന്‍ സാധ്യതയുള്ള ഒരു വസ്തുക്കളും അതിന് സമീപം സൂക്ഷിക്കരുത്.

പാചകം ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പാക്കണം. ഗ്യാസ് സിലിണ്ടര്‍ പ്രത്യേകം മൂടി വെക്കണം. തീ പിടിക്കാന്‍ സാധ്യതയുള്ള ഒരുസാധനവും കുട്ടികളുടെ കയ്യെത്തുന്ന സ്ഥലങ്ങളില്‍ വെക്കരുത്. വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അഗ്‌നിശമന ഉപകരണം നിര്‍ബന്ധമായും കരുതി വെക്കണം. അത് ഉപയോഗിക്കുന്ന രീതിയും ഓരോ അംഗവും അറിഞ്ഞിരിക്കണം. വൈദ്യുതി കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഇക്കാര്യത്തില്‍ മുന്‍കരുതലുകളെടുക്കണം. ഇളകിക്കിടക്കുന്ന വൈദ്യുതി വിതരണ സംവിധാനങ്ങള്‍ കൃത്യമായി മാറ്റി മികച്ചവ സ്ഥാപിക്കണം. കുറച്ച് പണം ലാഭിക്കാനായി ഗുണനിലവാരം ഇല്ലാത്തവ സ്ഥാപിക്കരുത്. വൈദ്യുതി വിതരണം ചെയ്യുന്ന കേബിളും പ്ലഗുകളും കുട്ടികളുടെ കയ്യെത്തുന്ന ഭാഗങ്ങളില്‍ ഇല്ലെന്ന് ഉറപ്പാക്കണം. എക്‌സോസ്റ്റ് ഫാന്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കരുത്.

അവ കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കണം. ഒരു പ്ലഗില്‍ നിന്ന് ഒന്നിലധികം കണക്ഷന്‍ എടുക്കരുത്. അത് ഉപകരണങ്ങളും വയറും കത്താന്‍ ഇടയാക്കും. സ്വിച്ച് ചൂടാവുകയോ ഫ്യൂസ് ഇടയ്ക്കിടെ പോകുകയോ ചെയ്യുന്നുണ്ടെങ്കില്‍ മികച്ച ഇലക്ട്രീഷ്യന്റെ സഹായം തേടണം. വീട് അടച്ച് പുറത്തിറങ്ങുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ഗ്യാസ് സിലിണ്ടര്‍ കൃത്യമായി ഓഫാക്കിയെന്ന് ഉറപ്പാക്കണം. സ്റ്റൗവില്‍ നിന്ന് ഗ്യാസ് പുറത്ത് വരുന്നുണ്ടെങ്കില്‍ അറ്റകുറ്റപ്പണി നടത്തണം. അന്തരീക്ഷത്തില്‍ ചൂട് ഉയരുമ്പോള്‍ വാഹനങ്ങള്‍ക്ക് തീ പടരാനുള്ള സാധ്യത ഇരട്ടിക്കും. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ലെങ്കിലും തീപിടിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങളും ശ്രദ്ധിക്കണം. ഇന്ധന ടാങ്കും അതില്‍ നിന്ന് എന്‍ജിനിലേക്ക് ഇന്ധനം എത്തിക്കുന്ന കുഴലും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. അതില്‍ ചോര്‍ച്ച കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം. വാഹനങ്ങളില്‍ വൈദ്യുതി സംവിധാനത്തിനായി സ്ഥാപിച്ച വയറുകള്‍ കൃത്യമായി പരിശോധിക്കണം. പഴക്കം ചെന്നവ മാറ്റണം. വാഹനങ്ങള്‍ ജനറേറ്ററുകള്‍ക്ക് സമീപവും കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ക്ക് സമീപവും നിര്‍ത്തിയിടരുത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending