Connect with us

More

2022 ഫുട്‌ബോള്‍ ലോകകപ്പ്: അല്‍തുമാമ സ്‌റ്റേഡിയം; തലപ്പാവ് മാതൃകയുമായി ഖത്തര്‍

Published

on

ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് ‘ഖാഫിയ’ മാതൃകയിലാണ് ആറാമത്തെ സ്റ്റേഡിയമായ അല്‍തുമാമ നിര്‍മിക്കുന്നത്.

ഖത്തറിലെ ചൂട് കാലാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സ്റ്റേഡിയം. 18 ഡിഗ്രി വരെ ഊഷ്മാവ് ക്രമീകരിക്കാവുന്ന രീതിയില്‍ എയര്‍ കണ്ടീഷനിങ് സൗകര്യത്തോട് കൂടിയായിരിക്കും 40,000 പേരെ ഉള്‍ക്കൊള്ളാവുന്ന അല്‍തുമാമ സ്റ്റേഡിയം. നേരത്തെ നാല് പരിശീലന പിച്ചുകള്‍ മാത്രമുണ്ടായിരുന്ന സ്ഥലത്ത് ഒരു ബൂട്ടിക് ഹോട്ടല്‍, പരിശീലന ഗ്രൗണ്ടുകള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, അക്വാട്ടിക് കേന്ദ്രം, കുതിരയോട്ടത്തിനും, ഓട്ടത്തിനും, സൈക്ലിങിനുമുള്ള ട്രാക്കുകള്‍ എന്നിവയും സ്‌റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.


ലോകകപ്പിന് ശേഷവും സ്റ്റേഡിയം ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ലോകകപ്പിനായി 41084 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തര്‍ പദ്ധതിയിടുന്നത്. മറ്റ് നാല് സ്റ്റേഡിയങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനല്‍ വേദിയടക്കം രണ്ട് സ്റ്റേഡിയങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും നാല് മൈല്‍ അകലെയാണ് അല്‍തുമാമ സ്‌റ്റേഡിയം പണി കഴിപ്പിക്കുന്നത്. ലോകകപ്പ് വേദിയായ ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം മെയില്‍ പണി പൂര്‍ത്തീകരിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും അല്‍തുമാമയില്‍ നടക്കുക. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാചടനം നടക്കുക. ഇതിനു പുറമെ 2018 അവസാനത്തോടെ പണി പൂര്‍ത്തിയാവുന്ന അല്‍ ബയ്ത്ത്, അല്‍ വക്‌റഹ് സ്റ്റേഡിയങ്ങളും, 2019 ആദ്യത്തില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് കരുതുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം, 2019 അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുമെന്ന് കരുതുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം എന്നിവയാണ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. റാസ് അബൂ അബൗദ്, ലുസൈല്‍ സ്റ്റേഡിയങ്ങളുടെ പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇത് താമസിയാതെ ഉണ്ടാകും. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വിപുലമായ സൗകര്യത്തോടെയായിരിക്കും ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണമെന്നാണ് വിവരം. പണി പൂര്‍ത്തീകരിച്ച ഖലീഫ സ്റ്റേഡിയത്തിനു പുറമെയുള്ള എല്ലാ സ്‌റ്റേഡിയങ്ങളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending