കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധി നേടിയത് സമ്പൂര്‍ണ്ണ വിജയം. ആകെ വോട്ടിന്റെ 64.67 ശതമാനവും സ്വന്തമാക്കിയ രാഹുല്‍ ഗാന്ധിയിലൂടെ യു. ഡി .എഫ് മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. വന്‍തോതില്‍ വോട്ട് കുറഞ്ഞ എല്‍. ഡി. എഫിന് 25.41 ശതമാനവും എന്‍. ഡി.എക്ക് 7.22 ശതമാനവും വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ട് കൂടിയപ്പോള്‍, എല്‍.ഡി.എഫിന് മൂന്നിടത്തും വോട്ട് കുറഞ്ഞു. കല്‍പ്പറ്റയിലും മാനന്തവാടിയിലും എന്‍.ഡി.എക്ക് വോട്ട് കൂടിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്് വോട്ടുമാത്രമാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍.ഡി.എയുടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത്.
കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് നേടിയ ആകെ വോട്ടിനേക്കാള്‍ 54735 കൂടുതല്‍ വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ മാത്രം രാഹുലിന് ലഭിച്ചു. 2014ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരിക്ക് 356165 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥ ി സി.പി.ഐയിലെ പി. പി സുനീറിന് ലഭിച്ചത് 274597 വോട്ടുകള്‍ മാത്രമാണ്. 81568 വോട്ടുകളുടെ കുറവ്. അതേ സമയം 2014ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ഐ ഷാനവാസ് നേടിയത് 3,77,035 വോട്ടുകളാണ്. എന്നാല്‍ ഇത്തവണ രാഹുലിന്റെ അക്കൗണ്ടില്‍ വന്നത് 706371 വോട്ടുകള്‍. 329336 അധികവോട്ടുകള്‍. നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകളും യു.ഡി.എഫ് ലഭിച്ചു. 2014ല്‍ മാനന്തവാടിയില്‍ 8666 വോട്ടും സുല്‍ത്താന്‍ ബത്തേരിയില്‍ 8983 വോട്ടും എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അധികം ലഭിച്ചിരുന്നു എന്നാല്‍ ഇത്തവണ മാനന്തവാടിയില്‍ 54631 വോട്ടും, ബത്തേരിയില്‍ 70465 വോട്ടും യു.ഡി.എഫിന് അധികം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 1878 വോട്ടുകളുടെ മാത്ര ഭൂരിപക്ഷമുണ്ടായിരുന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഇത്തവണ അത് 63754 ആയി ഉയര്‍ത്താനും യു.ഡി.എഫിന് കഴിഞ്ഞു.
2014നെ അപേക്ഷിച്ച് മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വോട്ട് ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന് ഇടതുപക്ഷ എം.എ ല്‍.എമാര്‍ വിജയിച്ച നാല് മണ്ഡലങ്ങളടക്കം മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിക്ക് കല്‍പ്പറ്റ, മാനന്തവാടി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ വോട്ട് കൂടിയെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. കെട്ടിവെച്ച കാശ് പോലും ലഭിക്കാതെയാണ് തുഷാര്‍ ചുരമിറങ്ങുന്നത്. ആകെ പോള്‍ ചെയ്ത 1089961 വോട്ടുകളില്‍ തുഷാറിന് 78816 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2014ല്‍ മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.ആര് രശ്മില്‍നാഥ് 80752 വോട്ടുകള്‍ നേടിയിരുന്നു. 2009ലെ കന്നി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ നല്‍കിയത്. എം.ഐ. ഷാനവാസിന് 410703 (49.86 ശ.മാ)ഉം, സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുള്ളക്ക് 2,57,264 (31.23ശ.മാ)ഉം, എന്‍.സി.പിയിലെ കെ. മുരളീധരന് 99663 (12.1 ശ.മാ)ഉം, ബി.ജെ.പിയിലെ സി.വാസുദേവന്‍ 31687 (3.85 ശ.മാ) വോട്ടുമാണ് പെട്ടിയില്‍ വീണത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യു .ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് വിജയിച്ചെങ്കിലും ഭൂരിപക്ഷം 20870 ലെത്തിയിരുന്നു. സി.പി.ഐയിലെ സത്യന് മൊകേരിയെയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി. മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ 3,77,035 വോട്ട് എം.ഐ.ഷാനവാസ് ലഭിച്ചപ്പോള്‍ സത്യന് മൊകേരിക്ക് 356165 വോട്ടും കിട്ടി.
യു.ഡിഎഫും, എല്‍.ഡി.എഫും തമ്മില്‍ അന്തരം 39.53 ശതമാനം വോട്ട് എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയിലും യു ഡി എഫിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനാധിപത്യ-മതേതര വിശ്വാസികള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ആഴമാണ് ചരിത്രവിജയത്തിന് കാരണമായതെന്ന് ഡി സി സി. മണ്ഡലത്തില്‍ ഐക്യമുന്നണിയുടെ കരുത്തും ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യവും മറനീക്കിയ തെരഞ്ഞടുപ്പാണ് നടന്നത്. പരാജയഭീതിയില്‍ ഇടതുപക്ഷം അഴിച്ചുവിട്ട മുഴുവന്‍ കുപ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളി. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ഗാന്ധി തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 10,92,197 വോട്ടില്‍ 7,06,367 രാഹുല്‍ഗാന്ധി നേടി. 2,74,597വോട്ടാണ് സുനീറിനു ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളപ്പള്ളി 78,816 വോട്ടുമായി ഒതുങ്ങേണ്ടിവന്നു. പോള്‍ ചെയ്ത വോട്ടില്‍ 64.67 ശതമാനമാണ് രാഹുല്‍ഗാന്ധിക്കു ലഭിച്ചത്. 25.14 ശതമാനമാനം മാത്രമാണ് ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. 7.21 ശതമാനം വോട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കു ലഭിച്ചത്. 39.53 ശതമാനമാണ് യുഡിഎഫ് എല്‍ഡിഎഫ് വോട്ട് അന്തരം. പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങിലും അത്യുജ്വല പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ താത്കാലിക നേട്ടത്തെ എല്‍ ഡി എഫിന്റെ വളര്‍ച്ചയും യു ഡി എഫിന്റെ തളര്‍ച്ചയുമായി വ്യാഖ്യാനിച്ചതും ഊറ്റംകൊണ്ടതും തെറ്റായെന്നു സിപിഎം, സിപിഐ നേതാക്കള്‍ക്കു ഇപ്പോള്‍ ബോധ്യമായി. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ തിക്താനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കു വോട്ടര്‍മാര്‍ പ്രാധാന്യം നല്‍കിയതാണ് വടക്കേ ഇന്ത്യയിലും രാജ്യത്തിന്റെ മറ്റുചില ഭാഗങ്ങളിലും ബിജെപിക്കുണ്ടായ നേട്ടത്തിനു കാരണമെന്നും ഡി.സി.സി
മാനന്തവാടി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന് സമ്പൂര്‍ണ്ണ ആധിപത്യം
പഞ്ചായത് രൂപീകരണത്തിന് ശേഷം ഇന്ന് വരെ സി പി എം ഉള്‍പ്പെട്ട മുന്നണി മാത്രം ഭരണം കൈയ്യാളിയിട്ടുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 2076 വോട്ടുകളുടെ ഭൂരിപക്ഷം. പലപ്പോഴും പേരിന് പോലും പ്രതിപക്ഷമില്ലാതെ സിപിഎം ന്റെ ചുവപ്പന്‍ കോട്ടയായി അറിയപ്പെടുന്ന തിരുനെല്ലിയുലുള്‍പ്പെടെ രാഹുല്‍ നേടിയ മേധാവിത്വം എല്‍ ഡി എഫ് കമ്മറ്റികള്‍ക്ക് എത്ര കണക്കുകള്‍ കൂട്ടിയിട്ടും ന്യായീകരിക്കാനാവുന്നില്ല.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും പ്രചരണത്തിലും കലാശക്കൊട്ടിലുമടക്കം മേധാവിത്വം നേടിയിട്ടും പ്രചരണ കാലത്ത് എല്ലാവിധ സന്നാഹങ്ങളുമുപയോഗിച്ചിട്ടും പാര്‍ട്ടി വോട്ടുകള്‍ പോലും കൈ അടയാളത്തില്‍ പതിഞ്ഞുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ തുകയായി കണക്കാക്കപ്പെടുന്നത്. നിലവില്‍ എല്‍ ഡി എഫ് ഭരണം നടത്തുന്ന മാനന്തവാടി നഗരസഭയില്‍ നിന്നും 11,176 വോട്ടുകളും തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നും 4898 വോട്ടുകളും തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നും 9064 വോട്ടുകളും രാഹുല്‍ ഗാന്ധിക്ക് അധികമായി ലഭിച്ചു.
പനമരം 11869, എടവക-7610,വെള്ളമുണ്ട-9367 എന്നിങ്ങനെയാണ് മറ്റ പഞ്ചായത്തുകളില്‍ നിന്നും യു ഡി എഫിന് ലഭിച്ച ഭൂരിപക്ഷം. 2014 ല്‍ 8666 വോട്ടിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ച മാനന്തവാടിയില്‍ നിന്നും ഈ വര്‍ഷം 54613 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് നേടാന്‍ കഴിഞ്ഞത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 1307 വോട്ടിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചിരുന്നു.
മുമ്പെങ്ങുമില്ലാത്ത വിധം പ്രചരണ രംഗത്ത് തര്‍ക്കങ്ങള്‍ മറന്ന് സജീവമായിട്ടും പാര്‍ട്ടി വോട്ടുകളില്‍ തന്നെയുണ്ടായ ചോര്‍ച്ച വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വഴി വെക്കും.
12 സ്ഥാനാര്‍ത്ഥികള്‍ നോട്ടക്ക് പിന്നില്‍
വയനാട് മണ്ഡലത്തില്‍ മത്സരിച്ച 12 സ്ഥാനാര്‍ത്ഥികള്‍ നോട്ടക്ക് പിന്നിലായി. 2155 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ബിജു കാക്കത്തോട് (2090), കെ പത്മരാജന് (1887), കെ ഉഷ സി.പി. ഐ.എം.എല്‍ (1424), ശ്രീജിത്ത് പി.ആര് (1208), പ്രവീണ്‍ കെ.പി (1102), രാഹുല്‍ഗാന്ധി കെ (845), സെബാസ്റ്റ്യന്‍ വയനാട് (550), ജോണ്‍ പി.പി (544), തൃശൂര്‍ നസീര്‍ (523), നറുകര ഗോപി (489), കെ.എം ശിവപ്രസാദ് ഗാന്ധി (320) എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍.
രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.
https://mythvsreality.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്ഡേറ്റ് ചെയ്താണ് വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.