Connect with us

More

വെറുതെ പറഞ്ഞാല്‍ പോരാ, പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സത്യമുണ്ടാവണം – രാഹുല്‍ ഗാന്ധി

Published

on

ബിദര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ അവ നടപ്പിലാക്കുക കൂടി ചെയ്യേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സത്യമുണ്ടാകണമെന്നും ഔദാറില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ വായയില്‍ നിന്ന് പുറത്തുവരുന്ന വാക്കുകളില്‍ സത്യമുണ്ടാവണം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബലവുമുണ്ടാവണം.’

‘പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിരുന്നു. അദ്ദേഹം അത് ചെയ്‌തോ? ഓരോ വര്‍ഷവും യുവാക്കള്‍ക്ക് രണ്ട് കോടി ജോലികള്‍ നല്‍കുമെന്ന് പറഞ്ഞു. അത് ചെയ്‌തോ? കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവില നല്‍കുമെന്ന് മോദി പറഞ്ഞു. പക്ഷേ, ഇതൊന്നും അദ്ദേഹം ചെയ്തില്ല.’

‘പിന്നെ അദ്ദേഹം എന്താണ് ചെയ്യുന്നത്? 15 പേരെ മാത്രമാണ് മോദി സഹായിക്കുന്നത്. റെഡ്ഡി സഹോദരന്മാരെ അദ്ദേഹം സഹായിക്കുന്നു. അവരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.’ – കര്‍ണാടകയെയും അവിടത്തെ കര്‍ഷകരെയും യുവാക്കളെയും പറ്റി സംസാരിക്കാന്‍ മോദിക്ക് ഒന്നുമില്ലെന്നും അതുകൊണ്ടാണ് തനിക്കു നേരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മോദിജിക്ക് ഈ തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ ഒന്നുമില്ല. കര്‍ഷകരെ പറ്റി സംസാരിക്കാന്‍ അദ്ദേഹത്തിനാവില്ല. കാരണം, കടങ്ങള്‍ എഴുതിത്തള്ളുകയോ ഉയര്‍ന്ന താങ്ങുവില പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. വിദ്യാഭ്യാസത്തെയോ ആരോഗ്യ രംഗത്തെയോ വികസന വിഷയങ്ങളെയോ പറ്റി സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം, ഈ മേഖലകളിലെല്ലാം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹം എന്നെ ആക്രമിക്കുന്നതില്‍ അഭയം കണ്ടെത്തുന്നത്. പക്ഷേ, ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഒട്ടും ചേര്‍ന്നതല്ല.’ രാഹുല്‍ പറഞ്ഞു.

നീരവ് മോദി രാജ്യം വിട്ടപ്പോള്‍ നരേന്ദ്ര മോദി മൗനം പാലിച്ചത് എന്തു കൊണ്ടാണെന്നും ജി.എസ്.ടി കൊണ്ട് രാജ്യം വലയുമ്പോള്‍ അമിത് ഷായുടെ മകന്‍ മാത്രം കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയത് എങ്ങനെയെന്നും രാഹുല്‍ ചോദിച്ചു. ‘എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിക്ക് കഴിയുന്നില്ല; അതുകൊണ്ടാണ് അദ്ദേഹം എന്നെ പരിഹസിച്ചു കൊണ്ടിരിക്കുന്നത്.’ രാഹുല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

Trending