Connect with us

More

‘ഇത്ര ഒറിജിനലായ നേതാവിനെ എക്കാലത്തേക്കും തകര്‍ക്കാനാവില്ല’

Published

on

കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യയിൽ ഇപ്പോഴും ഇത്തരത്തിലൊരാൾ ജീവിച്ചിരിക്കുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവും വലിയ ആശ്വാസം. രാഹുൽ ഗാന്ധിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മനസിൽ തോന്നിയ ഒരു വികാരമാണിത്‌. യു.പി തെരെഞ്ഞെടുപ്പിനു ശേഷം പരിഹാസങ്ങളും ആക്ഷേപങ്ങളും ട്രോൾ മഴകളും ഏറ്റു വാങ്ങുമ്പോഴും ഇത്ര സ്ഫടിക സമാനമായ നിലപാടുകളുമായി ഒരു ചെറുപ്പക്കാരൻ നല്ല ഇന്ത്യ തിരിച്ചു വരുന്നതും കാത്തിരിക്കുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവും വലിയ കാര്യം. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കിടയിൽ രാഹുൽ ഗാന്ധി വരച്ചു കാട്ടിയത്‌ വരാനിരിക്കുന്ന ഭീതി നിറഞ്ഞ കാലത്തെക്കുറിച്ചാണ്‌. ലോകമാകെ രൂപപ്പെടുന്ന വംശീയതയും ഇസ്ലാമോഫോബിയ എന്ന ഭ്രാന്തും കൂട്ടിക്കലർത്തി ഇന്ത്യയിൽ വിപണനം നടത്തുന്നതിനെക്കുറിച്ച്‌ , അതിന്റെ അന്തർ ദേശീയ സാഹചര്യത്തെക്കുറിച്ച്‌, ഇസ്ലാം ഫോബിയ പറഞ്ഞ്‌ മോഡി ഇന്ത്യയെ കൂടുതൽ മിലിറ്റന്റ്‌ ആക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്‌, അതിന്റെ മറവിൽ അമേരിക്കയും മോഡിയും തമ്മിൽ രൂപപ്പെടുന്ന പുതിയ അവിശുദ്ധ ബാന്ധവത്തെക്കുറിച്ച്‌, അതുവഴി മോഡി സ്വന്തമാക്കുന്ന അറ്റമില്ലാത്ത പണത്തെക്കുറിച്ച്‌, അതു വഴി അരക്കിട്ടുറപ്പിക്കുന്ന രാഷ്ട്രീയാധികാരത്തെക്കുറിച്ച്‌, ചൈനക്കെതിരെ അമേരിക്ക നടത്തുന്ന ഉൾപോരിൽ ഇന്ത്യ പങ്കാളിയാവുന്നതിനെക്കുറിച്ച്‌, ഇന്ത്യയിൽ ദളിതുകൾക്കും താഴെ മുസ്ലിംകളെ പ്രതിഷ്ഠിച്ച്‌ പുതിയ ദളിത്‌ വിമോചനം സാധ്യമാക്കുന്ന ചൊട്ടു വിദ്യയെക്കുറിച്ച്‌, കടുത്ത മുസ്ലിം വിരുദ്ധത ജയമാക്കി മാറ്റുന്നതിനെക്കുറിച്ച്‌…
എത്ര വാചാലമായി അദ്ധേഹം സംസാരിക്കുമ്പോൾ ഒരു കാര്യം ഉറപ്പായി. ഇത്ര ഒറിജിനലായ ഒരു നേതാവിനെ എക്കാലത്തേക്കും തകർക്കാനാവില്ല. യു. പി യിൽ മാത്രമല്ല, ഇനിയും തോൽവികൾ തുടരാം, അപ്പോഴും രാഹുൽ പറഞ്ഞു. എത്ര തെരെഞ്ഞെടുപ്പുകളിൽ തോറ്റാലും ആശയ പരമായ ജയം കൊണ്ടല്ലാതെ ഇനി ജയിച്ചടക്കുക സാധ്യമല്ല. ഹിന്ദുത്വത്തെ നേരിടാൻ മൃദു ഹിന്ദുത്വമല്ല വേണ്ടത്‌. കറകളഞ്ഞ മതേതരത്വമാണ്‌. ആ മതേതരത്വമാണ്‌ ആശയപരമായ യുദ്ധത്തിനു കരുത്ത്‌ പകരേണ്ടത്‌. ഇതിൽ വിശ്വാസമില്ലാത്ത നേതാക്കളാണ്‌ ഇപ്പോൾ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്‌ പുറത്ത്‌ പോവുന്നത്‌. ഇന്ത്യയിലെ ഇരുപത്തഞ്ചു കോടി മുസ്ലിംകളെ തുടച്ചു നീക്കി വംശീയ ശുദ്ധീകരണം നടത്താനാവില്ലെന്നത്‌ സത്യമാണെങ്കിൽ വർഗ്ഗീയതക്കെതിരെ ആശയ യുദ്ധം നടത്തി തന്നെ കോൺഗ്രസ്‌ ജയിക്കും. ആ ജയത്തിന്‌ ഇത്തിരി ക്ഷമ വേണ്ടിവരും.
ഇന്ത്യൻ മുസ്ലികളെ കൂടുതൽ ഐക്യത്തോടെ കോൺഗ്രസിനൊപ്പം നിർത്താനും ഈ പോരാട്ടമുന്നണിയിൽ രാജ്യ വ്യാപകമായി നിലകൊള്ളാനും മുസ്ലിം ലീഗ്‌ സന്നദ്ധമാണെന്ന് ഞങ്ങൾ പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെടാതെ ആ ചുവടുവെപ്പുകളുമായി മുന്നേറുന്ന ഈ ചെറുപ്പക്കാരനെ നാം വഴിയിൽ തള്ളരുത്‌. കല്ലെറിയുകയുമരുത്‌. പരിഹസിക്കാൻ ആർക്കുമാവും. പക്ഷെ മുറിവേറ്റിട്ടും ലക്ഷ്യ സ്ഥാനത്തേക്ക്‌ ചോരച്ചാലുകൾ കടന്ന് പോകുന്ന ഇന്ത്യയുടെ ഈ പ്രിയ പുത്രനെ നമുക്കൊറ്റപ്പെടുത്തിക്കൂട. കൂടെയുള്ളവരെല്ലാം വിട്ടു പോയാലും ഉൾക്കരുത്തോടെ മുന്നോട്ടായുന്ന കുടുംബ പശ്ചാത്തലമുണ്ട്‌ രാഹുലിന്‌. വർഗ്ഗീയത ഫണം വിടർത്തിയാടുന്ന പുതിയ വർത്തമാന കാലത്ത്‌ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കഴ്ച ഒരു മുസ്ലിം എന്ന നിലയിലും ഒരു ഇന്ത്യക്കാരനെന്ന നിലയിലും എനിക്ക്‌ പകർന്ന് തന്നത്‌ പ്രത്യാശയുടെ തിരി വെളിച്ചമാണ്‌. ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ്‌. ആ പ്രതീക്ഷ ആകാശത്ത്‌ നിന്ന് പൊട്ടിമുളച്ചിറങ്ങുകയില്ല. അത്‌ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യാൻ കഴിവുറ്റ ചെറുപ്പത്തെ സജ്ജമാക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ ബിരിയാണിയും ഷെർവ്വാണിയുമായി ഇനിയും സുഖിച്ചും രമിച്ചും കഴിഞ്ഞാൽ ബഹദൂർഷ സഫറിന്റെ ഗതിയായിരിക്കും ഇന്ത്യൻ മുസ്ലിംകളെ കാത്തിരിക്കുക…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending