Connect with us

Culture

അഫ്രസുലിന്റെ ക്രൂരമായ കൊലപാതകം; രാജസ്ഥാനെ വെറുത്ത് ബംഗാളികള്‍ മടങ്ങുന്നു

Published

on

ജയ്പൂര്‍: രാജസ്ഥാന്‍, രാജ്‌സമന്ദ്, ശംഭുലാല്‍ റിഗാര്‍-ഞെട്ടലോടെയല്ലാതെ മതേതര സമൂഹത്തിന് ഓര്‍ക്കാന്‍ കഴിയാത്ത മൂന്ന് പേരുകള്‍. രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകത്തിന്റെ ഓര്‍മകളും പേറി രാജസ്ഥാനില്‍ നിന്നും മടങ്ങുകയാണ് ആയിരക്കണക്കിന് ബംഗാളി തൊഴിലാളികള്‍. മൃഗങ്ങളെപ്പോലും നാണിപ്പിക്കും വിധം നിസ്സഹായനായ ഒരു മനുഷ്യനെ ഹീനമായി കൊലപ്പെടുത്തിയ നീചനെയും അയാള്‍ക്ക് പിന്തുണ നല്‍കിയ നാടിനെയും അത്രയേറെ അവര്‍ വെറുത്തുപോയി. കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്‍മാരുടെ നാട്ടില്‍ നിന്നും നടക്കുന്ന ഓര്‍മകളുമായാണ് വണ്ടി കയറുന്നത്.

മുഹമ്മദ് അഫ്രസുല്‍ എന്ന കുടുംബനാഥനെ വെട്ടിയരിഞ്ഞ് പച്ചക്ക് കത്തിച്ച ശംഭുലാല്‍ റിഗാര്‍ എന്ന ഭീകരന്റെ മുഖവും ക്രൂരകൃത്യത്തിന് പ്രേരണയായ ആശയവും രാജസ്ഥാന്‍ എന്ന സംസ്ഥാനത്തെ തന്നെ ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. അഫ്രസുല്‍ കൊലചെയ്യപ്പെട്ട രാജസമന്ദില്‍ മാത്രം ഇരുനൂറിലധികം ബംഗാളികള്‍ ജോലി ചെയ്യുന്നുണ്ട്. മിക്കവരും പണിയെടുക്കുന്നതാകട്ടെ നിര്‍മ്മാണ മേഖലയിലും. അതില്‍ പല ജാതിയിലും മതത്തിലും പെട്ടവരുണ്ട്. അഫ്രസുലിന്റെ ജന്‍മനാടായ മാല്‍ദയിലെ സയ്ദപൂരില്‍ നിന്നുള്ളവരാണഅ കൂടുതലും. ഒരു നേരത്തെ അന്നം തേടി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ഇവര്‍ക്കിപ്പോള്‍ എങ്ങിനെയെങ്കിലും ജീവനുമായി നാട്ടിലെത്തിയാന്‍ മതിയെന്ന ചിന്ത മാത്രം.

സംഭവം നടന്ന പിറ്റേന്നു തന്നെ പലരും വണ്ടി കയറി. അഫ്രസുല്‍ താമസിച്ചിരുന്ന രാജ്‌സമന്ദിലെ ധോയിന്ദ ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു ബംഗാളിയെപ്പോലും കാണാന്‍ കഴിയില്ല. ഇവര്‍ താമസിച്ചിരുന്നു വീടുകളും കെട്ടിടങ്ങളും അടച്ചിട്ടിരിക്കുന്നു. പത്തുവര്‍ഷത്തിലധികമായി രാജ്‌സമന്ദില്‍ നിര്‍മാണ ജോലി ചെയ്യുന്ന മുഹമ്മദ് സൈനുല്‍ ഹഖിനെ അഫ്രസുലിന്റെ ആ പാതിവെന്ത ശരീരം ഓര്‍മയില്‍ നിന്നും മായുന്നില്ല. കുടുംബം പോറ്റാനാണ് ഇവിടെ വന്നത്. പത്തുവര്‍ഷം പ്രശ്‌നമില്ലാതെ ജോലി ചെയ്തു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനങ്ങളില്‍ ഒരു വിഭാഗത്തോട് പ്രതികാര മനോഭാവം വളര്‍ത്തി. ഇതിന്റെ ഒടുവിലത്തെ ഇരയാണ് അഫ്രസുല്‍. ഉടന്‍ മടങ്ങണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്- നിറഞ്ഞ കണ്ണുകളോടെ സൈനുല്‍ ഹഖ് പറഞ്ഞു നിര്‍ത്തി. ഇനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കില്ലെന്നും ബംഗാളിലേക്ക് മടങ്ങാന്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ ഹഖ് നെടുവീര്‍പ്പെട്ടു.

ഇനി രാജസമന്ദില്‍ അവശേഷിക്കുന്നത് മുഹമ്മദ് ബര്‍കത്ത് അലിയെപ്പോലുള്ള ചില കരാര്‍ തൊഴിലാളികള്‍ മാത്രം. റോഡ് നിര്‍മാണ ജോലിക്കായി ഇവിടെ എത്തിയ ബര്‍കത്ത് അലിക്ക് കരാര്‍ പ്രകാരം പണി പൂര്‍ത്തിയാക്കാതെ മടങ്ങാനാകില്ല. ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും പണി തീര്‍ന്നാല്‍ ഉടന്‍ നാട്പിടിക്കുമെന്നും അലി ഉറപ്പിച്ച് പറയുന്നു. മുസ്‌ലിം ആയതിനാല്‍ ജീവന് ഭീഷണിയുണ്ട്. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഞങ്ങളെ ഇല്ലാതാക്കും-വേദന കടിച്ചമര്‍ത്തി അലി പറയുന്നു. പകലന്തിയോളം പണിയെടുത്തിട്ടും ഒന്നും സമ്പാദിക്കാനായില്ലെന്ന ദു:ഖവുമായാണ് മുഹമ്മദ് റഫീഉല്‍ മടങ്ങുന്നത്. ഇവിടം സുരക്ഷിതമല്ലാതായിരിക്കുന്നു. എല്ലാവരും സംശയത്തോടെയാണ് നോക്കുന്നത്. പണമില്ലെങ്കിലും കുടുംബത്തിനൊപ്പം കഴിയാനാണ് ആഗ്രഹം. ഞങ്ങളുടെ നാട്ടില്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വേര്‍തിരിവില്ല. – റഫീഉല്‍ പറഞ്ഞു.

രാജ്യത്തെ നടുക്കിയ അരുംകൊലയെക്കാളും കൊലയാളിക്ക് ഹിന്ദുത്വവാദികളില്‍ നിന്ന് കിട്ടുന്ന അംഗീകാരമാണ് ഇവരെ ഭയപ്പെടുത്തുന്നത്. കൊലയാളി ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത് ലക്ഷക്കണക്കിന് രൂപയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം ഇത്തരം നീചന്‍മാര്‍ക്ക് കുട പിടിക്കുമ്പോള്‍ ജന്‍മനാടും കുടുംബവും ഈ നിരാശ്രയരായ ജനതയുടെ മനസില്‍ തെളിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending