Connect with us

More

കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍

Published

on

ലാഹ്‌ലി: ഹരിയാനയെ ഇന്നിങ്‌സിനും എട്ടു റണ്‍സിനും തകര്‍ത്ത് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍ ബോണസ് പോയിന്റ് സഹിതമുള്ള ജയത്തോടെ ഗുജറാത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം മുന്നേറിയത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം നേടിയ 389 റണ്‍സ് പിന്തുടര്‍ന്ന ഹരിയാന ആദ്യ ഇന്നിങ്‌സില്‍ 208-നും രണ്ടാം ഇന്നിങ്‌സില്‍ 173-നും പുറത്താവുകയായിരുന്നു. 91 റണ്‍സും രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു വിക്കറ്റും വീഴ്ത്തിയ ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 83 എന്ന നിലയിലായിരുന്ന ഹരിയാനയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ 90 റണ്‍സ് വഴങ്ങിയാണ് കേരളം വീഴ്ത്തിയത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഹരിയാനക്കാര്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും എം.ഡി നിധീഷിന്റെ മൂന്നു വിക്കറ്റ് പ്രകടനം കേരളത്തിന് നിര്‍ണായകമായി.

നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹരിയാനയുടെ പ്രതീക്ഷ മുഴുവനും രജത് പലിവാല്‍ – അമിത് മിശ്ര സഖ്യത്തിലായിരുന്നു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും മടക്കി ജലജ് സക്‌സേനയും നിധീഷും കേരളത്തിന് മേല്‍ക്കൈ നല്‍കി. സ്‌കോര്‍ 119-ല്‍ നില്‍ക്കെ രജത് പലിവാലിനെ (34) മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ച് ജലജ് സക്‌സേനയാണ് വഴിത്തിരിവുണ്ടാക്കിയത്. തൊട്ടുപിന്നാലെ ക്യാപ്ടന്‍ അമിത് മിശ്രയെ (40) നിധീഷിന്റെ പന്തില്‍ സച്ചിന്‍ ബേബി പിടികൂടിയതോടെ പൂര്‍ണമായും കേരളത്തിന്റെ വരുതിയിലായി. ഒമ്പതാം നമ്പറിലിറങ്ങിയ പൂനിഷ് മേത്ത (32 നോട്ടൗട്ട്) ചെറുത്തു നിന്നെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാരെ പുറത്താക്കി കേരളം ലക്ഷ്യത്തിലെത്തി. പൂനിഷിന് ആവശ്യമായ പിന്തുണ നല്‍കാന്‍ വാലറ്റത്ത് ഹര്‍ഷദ് പട്ടേല്‍ (1), അജിത് ചഹാല്‍ (12), ആശിഷ് ഹൂഡ (5) എന്നിവര്‍ക്കായില്ല.രണ്ടാം ഇന്നിങ്‌സില്‍ ജലജ് സക്‌സേനയും നിധീഷും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ടു പേരെ പുറത്താക്കി. സന്ദീപ് വാര്യര്‍, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

Trending