Connect with us

More

റേഷന്‍ കാര്‍ഡ് ക്രമീകരണം പാളുന്നു; 48 ലക്ഷം കുടുംബങ്ങള്‍ റേഷന് പുറത്താകും

Published

on

പി.എം മൊയ്തീന്‍കോയ

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് സൂചന. ബി.പി.എല്ലിനു വേണ്ടിയുള്ള പട്ടിക അംഗീകരിച്ചാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് റേഷന്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ സബ്‌സിഡി ഇല്ലാതെ സാധനങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടി വരും. സപ്ലൈ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 14,217 റേഷന്‍ കടകളിലായി 87 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ ഉള്ളത്.
കരട് ലിസ്റ്റ് പ്രകാരം 34 ലക്ഷം കുടുംബങ്ങളാണ് ബി.പി.എല്ലില്‍ ഇടം തേടിയത്. ഇതില്‍ തന്നെ നല്ലൊരു ശതമാനം ആളുകളും സാമ്പത്തികശേഷി ഉള്ളവരും ബി.പി.എല്ലിന് അര്‍ഹതയില്ലാത്തവരുമാണ്.


Dont miss: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം; നെയ്യാറ്റിന്‍കരയില്‍ സ്ത്രീകള്‍ കുഴഞ്ഞുവീണു

ഓരോ റേഷന്‍കട പരിധിയിലും മൂന്നില്‍ ഒന്ന് പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അതേസമയം അന്ത്യോദയ പദ്ധതി പ്രകാരം നേരത്തെയുള്ള 5 ലക്ഷം കുടുംബങ്ങളെയും അതേപടി ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ആശ്ചര്യമായത്. ഈ പദ്ധതി പ്രകാരം പ്രതിമാസം 35 കിലോ വീതം 20 വര്‍ഷമായി അരി വാങ്ങിയവര്‍ക്കാണ് പുതിയ ലിസ്റ്റ് പ്രകാരം യാതൊരു മാറ്റവും ഇല്ലാതിരിക്കുന്നത്. ഇത്രയും കാലത്തിനിടക്ക് ഈ പദ്ധതിയില്‍ പെട്ട മുക്കാല്‍ഭാഗം പേരും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയില്‍ ആയവരാണ്.rtnn

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുവേണ്ടി ഫോറത്തില്‍ ഇവര്‍ ഈ വിവരങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും നേരത്തെയുള്ള അന്ത്യോദയക്കാര്‍ എന്ന നിലയില്‍ അവരെയൊക്കെ വീണ്ടും ഒരു മാറ്റവും വരുത്താതെ ഉള്‍പ്പെടുത്തിയിരിക്കയാണ്. കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി കാര്‍ഡ് ഉടമകള്‍ പൂരിപ്പിച്ച് നല്‍കിയ ഫോറങ്ങള്‍ ഓഫീസിലിരുന്ന് മാര്‍ക്കിട്ട് മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയതില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുവാനും റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ മുഴുവന്‍ റീട്ടെയില്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടും. റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമിതി കണ്‍വീനര്‍ ടി. മുഹമ്മദലി അറിയിച്ചു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending