Connect with us

More

‘അന്ന് മമ്മൂട്ടി രക്ഷപ്പെട്ടത് തന്നെ ഒറ്റികൊടുത്തത് കൊണ്ട്’; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് രവി വള്ളത്തോള്‍

Published

on

കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രവി വള്ളത്തോള്‍. വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാറില്ലെങ്കിലും നടന്‍ മമ്മൂട്ടിയെക്കുറിച്ച് രവി വള്ളത്തോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്.

മമ്മൂട്ടിയെക്കുറിച്ചുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതിനിടെ മമ്മൂട്ടി തന്നെ ഒറ്റികൊടുത്തതായി രവി നടത്തിയ വെളിപ്പെടുത്തലാണ് ഇതിനു കാരണം. വിധേയന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന സംഭവമാണ് രവി തുറന്നുപറയുന്നത്.

സംഭവത്തെക്കുറിച്ച് രവി വള്ളത്തോള്‍:

‘മംഗലാപുരത്തു നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയാണ് വിധേയന്റെ ചിത്രീകരണം നടക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധായകന്‍. ഭാസ്‌കര പട്ടേലരായി മമ്മൂട്ടി റെഡിയായി കഴിഞ്ഞു. അനന്തിരവന്റെ വേഷമായിരുന്നു എനിക്ക്.

ഷൂട്ടിങിനിടെ മമ്മൂക്കുയടെ മുഖം വല്ലാതിരിക്കുന്നു. തിരക്കിയപ്പോള്‍ ദുല്‍ഖറിന് മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞു. മുംബൈയില്‍ നിന്നു വരുന്ന വഴി മദ്രാസില്‍ ഇറങ്ങണമെന്നു വിചാരിച്ചതാ. അടൂര്‍ സാര്‍ സമ്മതിച്ചില്ല. അവനെ കാണാത്തതില്‍ വല്ലാത്തൊരു വിഷമം, മമ്മൂക്ക പറഞ്ഞു.

മമ്മൂക്കയുമായുള്ള എന്റെ ഡയലോഗാണ് സീന്‍. കന്നഡയിലാണ് ഡയലോഗ്. അടൂര്‍ സാര്‍ ആക്ഷന്‍ പറഞ്ഞു. മമ്മൂക്ക ഡയലോഗ് പറയുന്നതിനിടെ ചെറിയ ഭാഗം മറന്നുപോയി.

രണ്ടു തവണ ഇത്തരത്തില്‍ ആവര്‍ത്തിച്ചു. അത് അറിയാതിരിക്കാന്‍ അദ്ദേഹം മുഖം ചെറുതായൊന്നു തിരിച്ചു.

പക്ഷേ ഓരോ സൂക്ഷ്മാംശവും നിരീക്ഷിക്കുന്ന അടൂര്‍ സാര്‍ അത് കണ്ടുപിടിച്ചു. മമ്മൂട്ടി മുഖം തിരിക്കുന്നതെന്തിനാണ്? അദ്ദേഹം ചോദിച്ചു.

സാര്‍ മുഖം തിരിച്ചതല്ല. രവി മേക്കപ്പിട്ടിട്ടുണ്ടോ എന്നൊരു സംശയം, മമ്മൂക്ക പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ആ സിനിമയില്‍ മേക്കപ്പിടരുതെന്ന് അടൂര്‍ സാര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു.

സാര്‍ എന്റെ മുഖത്ത് വിരല്‍ കൊണ്ടു തൊട്ടു നോക്കി. ഉണ്ട് സാര്‍ മേക്കപ്പ് ഇട്ടിട്ടുണ്ട്. മമ്മൂക്ക ഉറപ്പിച്ചു പറഞ്ഞു. സാറിനു പിടികിട്ടി.

രവിക്ക് ഇപ്പോഴുള്ള മേക്കപ്പ് മുകളില്‍ നിന്ന് കൊടുത്തതാണ്. അടൂര്‍സാറിന്റെ നര്‍മ്മം കേട്ട് എല്ലാവരും പൊട്ടിചിരിച്ചു. ഷോട്ട് കഴിഞ്ഞയുടന്‍ മമ്മൂക്ക എന്റെടുത്ത് വന്ന് ക്ഷമാപണം നടത്തി. അതെങ്കിലും പറഞ്ഞില്ലെങ്കില്‍ പെട്ടുപോയേനെയെന്ന് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending