Connect with us

Culture

ലോക ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്;റയല്‍ നടുക്കടലില്‍

Published

on

മാഡ്രിഡ്: ഇത് വായിച്ചിട്ട് ഞെട്ടരുത്…! സ്പാനിഷ് ലാലീഗയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിച്ചത് ഒമ്പത് മല്‍സരങ്ങള്‍. നേടിയത് ഒരേ ഒരു ഗോള്‍…! നാല്‍പ്പത് തവണ അദ്ദേഹം ഗോളിലേക്ക് ലക്ഷ്യമിട്ട് പന്ത് പായിച്ചു. പക്ഷേ പല ഷോട്ടുകളും ദുര്‍ബലമായിരുന്നു. പല ഷോട്ടുകളും പുറത്തേക്കായിരുന്നു….

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്…? ചോദ്യം ഉന്നയിക്കുന്നത് റയല്‍ മാഡ്രിഡ് ആരാധകര്‍ മാത്രമല്ല-ഫുട്‌ബോള്‍ ലോകമാണ്. ലാലീഗ പുരോഗമിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് വളരെ പിറകിലാണ്. ദുര്‍ബലരായ ജിനോവക്കെതിരെ പോലും ജയിക്കാന്‍ കഴിയാത്ത ദുരവസ്ഥ.

ചോദ്യങ്ങളെല്ലാം രണ്ട് പേര്‍ക്ക്് നേരെയാണ്-ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനോടും ടീമിന്റെ സൂപ്പര്‍ താരം കൃസ്റ്റിയാനോയോടും. നിലവില്‍ ലാലീഗ ചാമ്പ്യന്മാരാണ് റയല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ്. ഈ രണ്ട് പേരുമാണ് ടീമിന് കിരീടം സമ്മാനിച്ചത്. ഇതേ രണ്ട് പേരുമാണ് ഫിഫയുടെ കിരീടങ്ങള്‍ സ്വന്തമാക്കിയതും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടീമിന്റെ ഏറ്റവും ദയനീയമായ പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ബദ്ധ ശത്രുക്കളായ ബാര്‍സിലോണക്കാര്‍ കറ്റാലിയന്‍ പ്രശ്‌നത്തിലും സുഖസുന്ദരാമായ് കളിക്കുന്നത്. പത്ത് മല്‍സരങ്ങളില്‍ ഒമ്പതിലും വന്‍ വിജയം. സൂപ്പര്‍ താരം മെസിയാവട്ടെ ഗോള്‍ വേട്ടയുമായി മുന്നേറുന്നു. 2012-13 സീസണില്‍ റയലിന് കിരീടങ്ങളൊന്നും ലഭിച്ചിരുന്നില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ഹൗസോ മോറിഞ്ഞോ എന്ന പരിശീലകന്റെ തൊപ്പിയും തെറിച്ചിരുന്നു. ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനവുമായി കളിക്കുകയാണ്. ലോക പ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തിലാണ് ആ മല്‍സരം. സമ്മര്‍ദ്ദത്തിന്റെ മുള്‍ മുനയില്‍ നില്‍ക്കുന്ന ടീമിന് വിജയം നിര്‍ബന്ധമാണ്. ഇരുവരും ആദ്യപാദ മല്‍സരത്തില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലായിരുന്നു.

സൂപ്പര്‍ താരങ്ങളുടെ സംഘമാണ് റയല്‍.. കൃസ്റ്റിയാനോ മാത്രമല്ല നിറം മങ്ങുന്നത്. മാര്‍സിലോ, ബെന്‍സേമ,. ഇസ്‌ക്കോ, കാര്‍വജാല്‍, കൈലര്‍ നവാസ് തുടങ്ങിയവരെല്ലാം നിറം മങ്ങി നില്‍ക്കുമ്പോള്‍ സിദാന് മറുപടി നല്‍കാനാവുന്നില്ല. തോല്‍വികളുടെ പേരില്‍ സ്വന്തം താരങ്ങള്‍ പഴി പറയാന്‍ അദ്ദേഹം ഒരുക്കമല്ല. ജെറാത്ത് ബെയില്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പരുക്കും ടീമിന് തലവേദനയാണ്.
ടീമിന്റെ തുടക്കം മോശമാണെന്ന പക്ഷത്താണ് സിദാനും. പക്ഷേ ഇത് ഏത് ടീമുകള്‍ക്കും സംഭവിക്കുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലാണ് ടീമിന്റെ പരാജയം. അടുത്ത മല്‍സരങ്ങളില്‍ ടീം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് കോച്ച് പ്രതീക്ഷിക്കുന്നത്. അതേ സമയം തന്റെ ഫോമിനെക്കുറിച്ച് കൃസ്റ്റിയാനോ ഒന്നും പറഞ്ഞില്ല. ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിക്കാനാണ് പോര്‍ച്ചുഗല്‍ നായകന്റെ തീരുമാനം.

വംബ്ലിയില്‍ ഇന്ന് നിര്‍ണായകം

സമ്മര്‍ദ്ദങ്ങളുടെ മൈതാനത്ത് ഇത്ര നേരത്തെ തന്നെ റയല്‍ മാഡ്രിഡ് അകപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. സീസണിന്റെ തുടക്കത്തില്‍ തന്നെ തോല്‍വി മുഖത്ത് അകപ്പെട്ട സൈനുദ്ദീന്‍ സിദാന്റെ സൂപ്പര്‍ സംഘം ഇന്ന് വെംബ്ലിയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തെ നേരിടുന്നത് വിജയമെന്ന ഒരൊറ്റ മുദ്രാവാക്യത്തില്‍ വിശ്വാസമര്‍പ്പിച്ച്. മാഡ്രിഡില്‍ നിന്നും സന്തോഷവാന്മാരായാണ് റയല്‍ സംഘം ഇന്നലെ ലണ്ടനിലെത്തിയത്. വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതാദ്യമായാണ് റയല്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വിഖ്യാതമായ മൈതാനത്ത് കളിക്കുന്നത്. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന പോരാട്ടത്തിന്റെ എല്ലാ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്‍ എല്ലാ ടീമുകളും മൂന്ന് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ടോട്ടനവും റയലും ഏഴ് വീതം പോയന്റ് നേടിയിട്ടുണ്ട്. ഗോള്‍ ശരാശരിയില്‍ ടോട്ടനത്തിനാണ് ഒന്നാം സ്ഥാനം.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending