Connect with us

Views

റയല്‍ വിടാനുള്ള ക്രിസ്റ്റ്യാനോയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; ഭീമന്‍ തുക നല്‍കാതെ താരത്തെ പോകാന്‍ അനുവദിക്കില്ലെന്ന് റയല്‍

Published

on

മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു മുന്നില്‍ പ്രതിബന്ധത്തിന്റെ കെണിയുമായി ക്ലബ്ബ് മാനേജ്‌മെന്റ്. കരാര്‍ കാലാവധി തീരാതെ ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം നടക്കണമെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും നല്‍കിയിട്ടില്ലാത്ത വന്‍തുക നല്‍കേണ്ടി വരുമെന്നാണ് റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് പറയുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സ്വന്തം ഇഷ്ടപ്രകാരം ക്ലബ്ബ് മാറുകയാണെങ്കില്‍ 100 കോടി യൂറോ (7200 കോടി രൂപ) നല്‍കണമെന്ന ‘ബയ്ഔട്ട്’ വ്യവസ്ഥയാണ് പോര്‍ച്ചുഗീസ് താരത്തിന് തിരിച്ചടിയാവുന്നത്. ഈ തുക നല്‍കാതെ ഒരു ടീമിനും 32-കാരനെ നല്‍കില്ലെന്ന് പെരസ് വ്യക്തമാക്കി.

സ്പാനിഷ് നികുതി വകുപ്പ് അധികൃതര്‍ ചുമത്തിയ നികുതിവെട്ടിപ്പ് കേസിനെ തുടര്‍ന്ന് മനംമടുത്താണ് ക്രിസ്റ്റ്യാനോ സ്‌പെയിന്‍ തന്നെ വിടാന്‍ തീരുമാനിച്ചത്. 2011-നും 2014-നുമിടയില്‍ 14.7 ദശലക്ഷം യൂറോ വെട്ടിപ്പ് നടത്തി എന്നാണ് ആരോപണം. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആണയിട്ട താരം സ്‌പെയിനിലെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിച്ച് തുടങ്ങിയ ടീമുകളാണ് ക്രിസ്റ്റിയാനോക്കു വേണ്ടി രംഗത്തുള്ളത്.

കരാര്‍ കാലയളവില്‍ തന്നെ കളിക്കാരന്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിച്ചാല്‍ ട്രാന്‍സ്ഫര്‍ കരാറിലുള്ള ബയ്ഔട്ട് വ്യവസ്ഥയില്‍ ക്ലബ്ബുകള്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ കാര്യത്തില്‍ അതിന് തയാറല്ലെന്നാണ് ഫ്‌ളോറന്റിനോ പെരസ് വ്യക്തമാക്കിയത്. ‘ക്രിസ്റ്റ്യാനോയുമായി ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ സംസാരിക്കും. അദ്ദേഹത്തിന് ഒരു ബില്യണ്‍ യൂറോയുടെ ബയ്ഔട്ട് വ്യവസ്ഥ ഉണ്ട്. ആരെങ്കിലും അത് അടക്കാന്‍ തയാറായാലല്ലാതെ ക്രിസ്റ്റിയാനോ റയല്‍ വിടില്ല.’ റഷ്യയില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിനു ശേഷമായിരിക്കും പെരസ് ക്രിസ്റ്റ്യാനോയുമായി സംസാരിക്കുക എന്നാണ് സൂചന.

താരത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിചിത്രമാണെന്നും കളിക്കാരന്‍ എന്ന നിലയ്ക്കും മനുഷ്യന്‍ എന്ന നിലയ്ക്കും താന്‍ അദ്ദേഹത്തെ ന്യായീകരിക്കുമെന്നും പെരസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ കളിക്കുന്ന കാലത്ത് പിന്തുടര്‍ന്നിരുന്ന നിയമാനുസൃത കോര്‍പറേറ്റ് സ്ട്രക്ചര്‍ തന്നെയാണ് അദ്ദേഹം സ്‌പെയിനിലും പാലിച്ചിരുന്നത് എന്നും മനഃപൂര്‍വം നികുതി വെട്ടിച്ചിട്ടില്ലെന്നും പെരസ് പറഞ്ഞു.

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

kerala

കുതിപ്പ് തുടരുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി. 

Published

on

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയേ ഉണ്ടായുള്ളുവെങ്കിലും സ്വർണവില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്നത്തെ വില 6575 ൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി.

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.

Continue Reading

Trending