Connect with us

Culture

നോട്ട് അസാധു നടപടി: ആര്‍.ബി.ഐയുടെ മറുപടിയില്‍ നിഗൂഢത തുടരുന്നു

Published

on

 

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, ജീവനും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എവിടെ നിന്നു ഉല്‍ഭവിച്ചുവെന്നത് ആര്‍.ബി.ഐയുടെ മറുപടിയോടെ വീണ്ടും നിഗൂഢമാവുകയാണ്. വിവരാവകാശം വഴി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് ആര്‍.ബി.ഐഇത്തരത്തില്‍ മറുപടി നല്‍കിയത്.

നോട്ട് അസാധുവാക്കലിന് മുമ്പ് നടത്തിയ തയാറെടുപ്പുകളെ കുറിച്ചും ഇതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ആരാഞ്ഞപ്പോഴും വിവരം വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ആര്‍.ബി.ഐ മറുപടി നല്‍കിയത്. വിവരങ്ങള്‍ പുറത്ത് വിടുന്നയാളുടെ ജീവന് ആപത്തുണ്ടാകുമെന്നും രാജ്യ സുരക്ഷയ്ക്കും ദേശീയോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും വെല്ലുവിളിയാണെന്നും ആര്‍.ബി.ഐ വിവരാവകാശത്തിനുള്ള മറുപടിയില്‍ പറയുന്നു. നോട്ട് അസാധുവാക്കലിന് മുമ്പ് എന്തെല്ലാം തയാറെടുപ്പുകള്‍ നടത്തി എന്ന ചോദ്യത്തിനാണ് ആര്‍.ബി.ഐ ഇത്തരത്തില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞത്.

മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ ദിവസം വരെ ഉയര്‍ന്ന മൂല്യമുള്ള എത്ര കറന്‍സികള്‍ ബാങ്കുകളില്‍ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിന് ഇതേ കുറിച്ചുള്ള വിവരം നല്‍കുന്നയാളുടെ ജീവന് ഭീഷണിയുള്ളതിനാല്‍ പുറത്തു വിടാനാവില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. ഡിസംബര്‍ എട്ടിനും ജനുവരി രണ്ടിനും ഇടയില്‍ 14 ചോദ്യങ്ങളാണ് വിവരാവകാശം വഴി ബ്ലൂംബര്‍ഗ് ന്യൂസ് ആര്‍ബിഐയോട് ചോദിച്ചത്. ഇതില്‍ അഞ്ച് ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി കിട്ടിയത്. വാണിജ്യ ബാങ്കുകളില്‍ എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ആര്‍ബിഐ പറഞ്ഞു. എന്തുകൊണ്ടാണ് റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് നോട്ട് നിരോധന തീരുമാനം കൈക്കൊണ്ടതെന്ന ചോദ്യത്തിന് ഇത് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരില്ലെന്നായിരുന്നു ആര്‍ബിഐയുടെ മറുപടി.

നോട്ട് നിരോധനത്തിന് ആര്‍.ബി.ഐയാണ് നിര്‍ദേശം നല്‍കിയതെന്നായിരുന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. ആര്‍.ബി.ഐ നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയും പിന്നീട് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുമായിരുന്നുവെന്നാണ് പിയൂഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറാണ് നോട്ട് അസാധുവാക്കലിന് നിര്‍ദേശം നല്‍കിയതെന്നാണ് ആര്‍.ബി.ഐ പറയുന്നത്. പാര്‍ലമെന്ററി പാനലിനു മുന്നിലായിരുന്നു ആര്‍.ബി.ഐയുടെ വെളിപ്പെടുത്തല്‍. ജനുവരി 20ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ സത്യവാങ് മൂലം നല്‍കുന്നതോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending