Connect with us

Video Stories

മനസ്സിന്റെ വല കുലുക്കും, സൗബിനും സുഡാനിയും

Published

on

മലബാറില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയക്കാരനായ ഒരു ഫുട്‌ബോളര്‍. കളിക്കളത്തില്‍ അയാളും അയാള്‍ കാരണം ക്ലബ്ബും പച്ചപിടിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പരിക്ക്. കാല്‍പ്പന്തു കളിയോടുള്ള താല്‍പര്യം കൊണ്ടു മാത്രം ക്ലബ്ബ് നടത്തിക്കൊണ്ടു പോകുന്ന മാനേജര്‍ പരിക്കില്‍ നിന്നു മുക്തനാവാന്‍ കളിക്കാരനു നല്‍കുന്ന പിന്തുണ. ഗ്രൗണ്ടിലെ ആരവങ്ങളുമായി ബന്ധമൊന്നുമില്ലാത്ത, എന്നാല്‍ ആത്മസംഘര്‍ഷങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത മാനേജറുടെ സ്വകാര്യ ജീവിതവും അതിലെത്തിപ്പെടുന്നതോടെ ചുരുള്‍ നിവരുന്ന കളിക്കാരന്റെ സങ്കീര്‍ണമായ ജീവിത പശ്ചാത്തലവും… നര്‍മവും വൈകാരികതയും ഒട്ടൊക്കെ ആവേശവും ചേര്‍ത്ത് നവാഗത സംവിധായകനായ സകരിയ്യ ഒരുക്കിയ ‘സുഡാനി ഫ്രം നൈജീരിയ’ ഇതാണ്. പേരിലും ട്രെയ്‌ലറിലുമെല്ലാം ഒരു സ്‌പോര്‍ട്‌സ് സിനിമയുടെ പ്രതീതിയുണര്‍ത്തിയെങ്കിലും വ്യക്തിബന്ധങ്ങളും സൗഹൃദവും കുടുംബവുമെല്ലാം ഇഴചേര്‍ന്ന, പൊട്ടിച്ചിരിപ്പിക്കുകയും കണ്ണു നനയിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യുന്ന സിനിമ ബോക്‌സ് ഓഫീസിന്റെ വല കുലുക്കിയെന്നാണ് ആദ്യദിനത്തിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

കഥ, പശ്ചാത്തലം
നിരവധി കായിക സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും വടക്കന്‍ കേരളത്തിന്റെ സ്വന്തം സെവന്‍സ് ഫുട്‌ബോള്‍ പ്രമേയമായ ചിത്രങ്ങള്‍ വിരളമാണ്; മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത ‘കെ.എല്‍ 10 പത്ത്’ ആയിരുന്നു ഒരു അപവാദം. ആ സിനിമയിലെ ഒരു ഡയലോഗില്‍ പരാമര്‍ശിച്ച പേരായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. ആഫ്രിക്കക്കാരായ സെവന്‍സ് കളിക്കാരെ അവരുടെ രാജ്യം ഏതായിരുന്നാലും സെവന്‍സ് പ്രേമികള്‍ പൊതുവില്‍ വിളിക്കുന്നത് ‘സുഡാനി’ എന്നാണ്.
നൈജീരിയയിലെ ലാവോസില്‍ നിന്ന് മലബാറിലെ ഒരു ചെറുകിട ക്ലബ്ബിലെത്തുന്ന സാമുവല്‍ റോബിന്‍സണ്‍ എന്ന കളിക്കാരന്‍ പരിക്കേറ്റു ശസ്ത്രക്രിയക്ക് വിധേയനാവുകയും സന്ദര്‍ഭവശാല്‍ അയാള്‍ ടീം മാനേജര്‍ മജീദിന്റെ വീട്ടില്‍ കിടപ്പിലാവുകയും ചെയ്യുന്നു. മജീദിന്റെ ഉമ്മ, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, പ്രദേശത്തെ കുട്ടികള്‍ തുടങ്ങി അയാള്‍ക്കു ചുറ്റും പുതിയൊരു ലോകം രൂപപ്പെട്ടു വരികയാണ്. അതാകട്ടെ, സാമുവലിനെ സങ്കീര്‍ണമായ തന്റെ ജീവിത പശ്ചാത്തലങ്ങളിലേക്ക് കൊണ്ടു പോകുന്നുമുണ്ട്. കളിപ്രാന്തല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത മജീദ്, സാമുവലുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ചില പ്രശ്‌നങ്ങളില്‍ വീണുപോവുകയും അവ പരിഹരിക്കുന്നതിനായി ഏറെ കഷ്ടപ്പെടുകയും ചെയ്യുന്നു. പ്രശ്‌നങ്ങള്‍ മുറുകി നില്‍ക്കെ തീര്‍ത്തും ലളിതമായൊരു രീതിയില്‍ അവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കപ്പെടുന്നു. കിടപ്പിലായതിനു ശേഷം സാമുവല്‍ പിന്നീട് കളിക്കളത്തിലേക്ക് മടങ്ങുന്നില്ലെങ്കിലും ആ ചെറിയ കാലയളവ് അയാളുടെയും മജീദിന്റെയും ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്.

സംവിധാനം, സാങ്കേതികം
കുറവുകളുണ്ടെങ്കിലും സുഡാനിയും മജീദും കേന്ദ്രബിന്ദുക്കളായ ഒരു കഥ വൃത്തിയായി എഴുതിയൊരുക്കുന്നതില്‍ മുഹ്‌സിന്‍ പരാരിയും സകരിയ്യയും വിജയിച്ചിട്ടുണ്ട്. ചടുലമായ സ്വാഭാവിക സംഭാഷണങ്ങളും സ്വാഭാവിക നര്‍മവും ആദ്യ പകുതിയില്‍ ചിത്രത്തെ സജീവമാക്കി നിര്‍ത്തുന്നു.
സാമുവലിന്റെ പശ്ചാത്തലം വിവരിക്കുന്നതിലെ ചില അവ്യക്തതകളടക്കം കഥയിലുള്ള ദൗര്‍ബല്യങ്ങളെ മികച്ച സംവിധാനത്തിലൂടെ സകരിയ്യ മറികടക്കുന്നുണ്ട്. റെക്‌സ് വിജയന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഇതില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ചില മുഹൂര്‍ത്തങ്ങളില്‍, പശ്ചാത്തല സംഗീതത്തിന്റെ മികവു കൊണ്ടു മാത്രം ചിത്രം മഗ്‌രിബ് സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട്. (കെ.ടി.സി അബ്ദുല്ലയുടെ കഥാപാത്രവും മജീദും തമ്മിലുള്ള ചേരായ്മ വ്യക്തമാക്കുന്ന തീന്മേശ സംഭവം ഉദാഹരണം.)
സെവന്‍സ് ഗ്രൗണ്ടുകളുടെയും ഗാലറിയുടെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഗ്രാമ പ്രദേശങ്ങളുടെയും ഭംഗി ഒപ്പിയെടുക്കുന്ന ഷൈജു ഖാലിദിന്റെ ക്യാമറ, കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

അഭിനയം
കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കൊച്ചി വേഷങ്ങളില്‍ തകര്‍ത്താടാറുള്ള സൗബിന്‍ സാഹിര്‍, മലപ്പുറത്തുകാരനായ ഫുട്‌ബോള്‍ മാനേജറുടെ ഭാഷയിലും ശരീര ഭാഷയിലും വിസ്മയിപ്പിച്ചു. സൗബിന്റെ ഉമ്മയായി അഭിനയിച്ച സാവിത്രീ ശ്രീധരന്‍, അയല്‍വാസിയായി വേഷമിട്ട സരസ ബാലുശ്ശേരി എന്നിവരുടെ പ്രകടനം കയ്യടി നേടുന്നതായിരുന്നു. ദീര്‍ഘകാലം നാടകങ്ങളില്‍ വേഷമിട്ടിട്ടുള്ള ഇരുവരുടെയും കരിയറില്‍ ഈ ചിത്രം വഴിത്തിരിവായേക്കും. ‘സുഡു’ സാമുവലിന്റെ ഒതുക്കമുള്ള അഭിനയവും ശ്രദ്ധേയമായി. അനീഷ് ജി മേനോന്‍, ലുഖ്മാന്‍ ലുക്കു, അഭിരാം പൊതുവാള്‍, കെ.ടി.സി അബ്ദുല്ല തുടങ്ങിയവരും നല്ല അഭിനയമാണ് കാഴ്ചവെച്ചത്.

കുറവുകള്‍
സാമുവല്‍ ഇന്ത്യയില്‍ എത്തിപ്പെടാനുള്ള സാഹചര്യം വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിച്ചോ എന്നത് സംശയകരമാണ്; പ്രത്യേകിച്ചും പാസ്‌പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍. മലപ്പുറം ഉമ്മമാരുടെ നന്മയും നിഷ്‌കളങ്കതയും ആവിഷ്‌കരിക്കുമ്പോള്‍ കുറച്ച് ‘ഓവറായോ?’ എന്ന സംശയവും ബാക്കി. മലയാള സിനിമയുടെ മലപ്പുറം / മുസ്ലിം പൊതുബോധ നിര്‍മിതിക്കുള്ള തിരുത്താണെങ്കില്‍കൂടി ഇത്തരം രംഗങ്ങളില്‍ അല്‍പം കൂടി സ്വാഭാവികത വരുത്താമായിരുന്നു. മലപ്പുറം / മലബാര്‍ ഭാഷയിലെ നര്‍മവും പ്രാദേശിക സാഹചര്യങ്ങളിലെ തമാശകളും മധ്യ – തെക്കന്‍ കേരളങ്ങളില്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്നത് കാത്തിരുന്നു കാണണം.

വെര്‍ഡിക്ട് 4/5
ആസ്വദിച്ചു കാണാവുന്ന, മലയാളത്തിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംവിധായകനെ സമ്മാനിക്കുന്ന ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തിലെ ക്ലൈമാക്‌സ് പഞ്ചു പോലെ മനംനിറഞ്ഞ് സുഡാനിക്ക് ജഴ്‌സി ഊരി നല്‍കി തന്നെയാവും പ്രേക്ഷകന്‍ തിയേറ്റര്‍ വിടുക.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending