Connect with us

More

സംസ്ഥാനത്ത് അരി വില 40ലേക്ക്

Published

on

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും കൂലിയും ഇല്ലാതെ വലയുന്ന ജനത്തിന് തിരിച്ചടിയായി സംസ്ഥാനത്തെ അരി വില കുതിച്ചുയരുന്നു. കിലോക്ക് 40 രൂപ എന്ന റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ് ചില്ലറവില. മൊത്തവ്യാപാരികള്‍ 37 രൂപക്ക് നല്‍കുന്ന അരി ചെറിയ കടകളില്‍ എത്തുമ്പോഴാണ് 40 രൂപ വരെയാകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ എട്ടുരൂപവരെയാണ് അരിക്ക് വില വര്‍ധിച്ചത്. ആന്ധ്രയില്‍ നിന്നുള്ള വരവ് നിലച്ചതോടെയാണ് ജയ അരിക്ക് വില കുതിക്കുന്നത്. മട്ട അരിക്ക് ക്ഷാമമില്ലെങ്കിലും ജയ അരിയുടെ അഭാവത്തില്‍ ചിലര്‍ മട്ടഅരിക്ക് കൂടിയ വില ഈടാക്കുന്നുണ്ട്. പച്ചരിക്കും ഇതേ രീതിയില്‍ വില കൂട്ടിയിട്ടുണ്ട്.

ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി മേഖലയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ജയ അരി എത്തുന്നത്. അവിടെ സര്‍ക്കാര്‍ പൊതുവിതരണത്തിന് നെല്ല് വന്‍തോതില്‍ സംഭരിക്കുന്നതാണ് കേരളത്തിലേക്കുള്ള അരി വരവ് കുറയാന്‍ കാരണം. തദ്ദേശീയമായ ആവശ്യം കഴിഞ്ഞുള്ളതുമാത്രം മറ്റിടങ്ങളിലേക്ക് വിട്ടാല്‍ മതിയെന്നാണ് നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ക്ക് ആന്ധ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സാധാരണഗതിയില്‍ ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലയ്ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇടപെടാറുണ്ട്. എന്നാല്‍ വില വര്‍ധനയുടെ കാരണങ്ങള്‍ പരിശോധിക്കാന്‍ പോലും പിണറായി സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല.

 
നേരത്തെതന്നെ കേരളത്തില്‍ നിന്ന് ബുക്കു ചെയ്തവര്‍ക്ക് മാത്രമാണ് അരി നല്‍കുന്നത്. ജനുവരി വരെ ആന്ധ്രയില്‍ നിയന്ത്രണം തുടരുമെന്നാണ് അറിയുന്നത്. കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് മട്ട അരി നിര്‍ലോഭം എത്തുന്നുണ്ടെങ്കിലും ചില്ലറവില പലയിടത്തും 40 കടന്നിട്ടുണ്ട്. മട്ട അരിയുടെ മൊത്തവില 35- 36 രൂപയാണ്. എന്നാല്‍ ബ്രാന്‍ഡ് ചെയ്തു വരുന്ന അരിക്ക് നേരത്തെതന്നെ 40 രൂപയുണ്ട്. പച്ചരി കിലോക്ക് 33 രൂപ വരെയാണ് വില. ക്രിസ്മസ് ആയതോടെ പച്ചരിയുടെ ഉപഭോഗം കൂടിയിട്ടുണ്ട്. റേഷന്‍ പ്രതിസന്ധിയും അരി വിലയെ ബാധിക്കുന്നുണ്ട്. ബ്രാന്‍ഡഡ് കമ്പനികളുടെ അരിക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് മൊത്ത വിതരണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അരി വില ഇനിയും ഉയരുമെന്നാണ് സൂചന. കേരളത്തിലുള്ള ലക്ഷക്കണക്കിന് അന്യസംസ്ഥാനതൊഴിലാളികളും റേഷന്‍ കടകളില്‍ നിന്നും സൗജന്യമായി അരി ലഭിച്ചിരുന്നവരും മറ്റ് ഇതര വിഭാഗങ്ങളും അരി വാങ്ങാനായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പല സാധനങ്ങള്‍ക്കും 20 മുതല്‍ 50 ശതമാനം വരെയാണ് വില വര്‍ധിച്ചത്. അതേസമയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഉണക്കമുളക്, മല്ലി എന്നീ ഇനങ്ങള്‍ക്ക് 50 ശതമാന വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കടല 60ല്‍ നിന്ന് 95 ലേക്കും ചെറുപയര്‍ 70ല്‍ നിന്ന് 100 രൂപയായും ഉയര്‍ന്നു. പരിപ്പിന് 40 രൂപ വര്‍ധിച്ച് 110 ല്‍നിന്ന് 150ല്‍ എത്തി. പഞ്ചസാര കിലോക്ക് 32ല്‍ നിന്ന് 38ഉം കടലമാവിന് 60ല്‍ നിന്ന് 30രൂപ വര്‍ധിച്ച് 90ഉം ആയി. കടലപരിപ്പിന് 100 രൂപയാണ് വില. ഗ്രീന്‍പീസ്, വന്‍പയര്‍ എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending