Connect with us

Sports

ഒരേസമയം രണ്ട് സ്ത്രീകളുമായി വിവാഹം; വാര്‍ത്തകളോട് റൊണാള്‍ഡിഞ്ഞോയുടെ പ്രതികരണം

Published

on

വെറ്ററന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോയുടെ വിവാഹമാണ് ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള വിഷയം. ബാര്‍സയുടെ മുന്‍ ഇതിഹാസതാരം ഓഗസ്റ്റില്‍ ഒരേ വേദിയില്‍ പ്രിസ്ചില്ല കൊയ്‌ലോ, ബിയാട്രീസ് സൂസ എന്നീ യുവതികളെ വിവാഹം ചെയ്യുമെന്ന് ഓ ഡിയാ പത്രം റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, നിഷേധക്കുറിപ്പുമായി താരം ഉടന്‍ തന്നെ രംഗത്തുവന്നു. രണ്ടു പോയിട്ട് ഒരാളെ പോലും താന്‍ വിവാഹം ചെയ്യുന്നില്ലെന്ന് റൊണാള്‍ഡിഞ്ഞോ വ്യക്തമാക്കി.

വിവാഹവാര്‍ത്ത വ്യാജമാണെന്ന് റൊണാള്‍ഡിഞ്ഞോ സ്ഥിരീകരിച്ചെങ്കിലും താരം ഒരേസമയം രണ്ട് സ്ത്രീകളുമായി പ്രണയത്തിലാണെന്നത് രഹസ്യമല്ല. മാത്രവുമല്ല, മൂവരും താമസിക്കുന്നത് റിയോ ഡി ജനീറോയിലുള്ള താരത്തിന്റെ ആഢംബര വീട്ടിലും. ഈ ‘ബന്ധങ്ങളില്‍’ വിയോജിപ്പു പ്രകടിപ്പിച്ച് റൊണാള്‍ഡിഞ്ഞോയുടെ സഹോദരി പിണങ്ങി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബ്രസീലിയന്‍ ഡാന്‍സര്‍ ജെനാനിയ മെന്‍ഡസുമായി പ്രണയത്തിലായിരുന്ന റൊണാള്‍ഡിഞ്ഞോക്ക് ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്: ജോവോ.

2012-14 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റികോ മിനേറോയില്‍ കളിക്കുമ്പോഴാണ് റൊണാള്‍ഡിഞ്ഞോ പ്രിസ്ചില്ല കൊയ്‌ലോയുമായി പ്രണയത്തിലായത്. ഇതേ ബന്ധം തുടരുമ്പോള്‍ തന്നെ 2016-ല്‍ ബിയാട്രീസ് സൂസയും ‘ഇവരുടെ’ ജീവിതത്തിലേക്ക് കടന്നുവന്നു. പരസ്പരം വിയോജിപ്പോ അസ്വാരസ്യമോ ഇല്ലാത്ത രണ്ട് കാമുകിമാരും കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചത്. ഇരുവര്‍ക്കും താരം ഓരോ മാസവും 1500 ഡോളര്‍ വീതം ചെലവിനു നല്‍കുന്നുണ്ടെന്ന് ഓ ഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രസീലിലെ നിയമപ്രകാരം ബഹുഭാര്യാത്വവും ഭര്‍തൃത്വവും കുറ്റകരമാണ്. ഒരേസമയം ഒന്നിലധികം പേരുമായി വിവാഹം ചെയ്താല്‍ ആറു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് നിയമം. ജയിലില്‍ കിടക്കേണ്ടി വരുമെന്നതു കൊണ്ടാണോ താരം വിവാഹവാര്‍ത്ത നിഷേധിച്ചത് എന്ന കാര്യം വ്യക്തമല്ല.

kerala

സംസ്ഥാന കേരളോൽസവം: ഇരട്ട മെഡൽ നേട്ടവുമായി ഗോകുൽ 

200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് നേട്ടം കൈവരിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോൽസവത്തിൽ ഇരട്ട മെഡൽ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടി പളളിപ്പുറം സ്വദേശി ഗോകുൽ.

സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് ഗോകുൽ ജില്ലക്കഭിമാനമായത്.
കഴിഞ്ഞ നവംബറിൽ നടന്ന മലപ്പുറം ജില്ലാ കേരളോൽസവത്തിൽ 100 മീറ്റർ ഓട്ടത്തിൽ ഏറ്റവും വേഗത കൂടിയ താരമായി ഗോകുൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മുണ്ടക്കോട്ടിൽ സജിത്തിൻ്റെയും ബിന്ദുവിൻ്റെയും മകനായ ഗോകുൽ പള്ളിപ്പുറം മുണ്ടക്കോട് ഫാൽക്കൺ ക്ലബ് അംഗവും മഞ്ചേരിയിൽ സ്വകാര്യ ഇ.ടി.ഐയിൽ ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമാണ്.

Continue Reading

Football

അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സ

കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.

Published

on

അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.

ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.

മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

 

Continue Reading

Football

എഫ് എ കപ്പില്‍ ഇന്ന് യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം

ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Published

on

എഫ് എ കപ്പില്‍ ഇന്ന് തീപ്പാറും പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തരായ ലിവര്‍പൂളിനെ നേരിടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് തീപാറുന്ന മത്സരം.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെയും മികച്ച ഫോമിന്റെയും ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാക്ക് അലിസ്റ്റര്‍, എന്‍ഡോ, ന്യൂനസ് എന്നിവര്‍ മികച്ച ഫോമിലാണിപ്പോള്‍. സൂപ്പര്‍ താരം മുഹമ്മദ് സലാ കൂടെ ഫിറ്റ്നസ് വീണ്ടടുത്ത് തിരിച്ചെത്തിയതും ലിവര്‍പൂളിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് മാറിമറിയുന്ന ഫോമാണ് യുണൈറ്റഡിന്റേത്. സ്ഥിരതയില്ലാത്ത പ്രകടനവും എറിക് ടെന്‍ ഹാഗിന് തലവേദനയാണ്. അതേസമയം റാസ്മസ് ഹോയ്‌ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നീ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം നല്‍കിയേക്കും.

 

Continue Reading

Trending