Connect with us

Sports

റോയല്‍സിനും കിങ്‌സ് ഇലവനും നോട്ടം കിരീടത്തില്‍

Published

on

 

രാജകീയ പേരും വന്‍ താര നിരയുണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും ഐ.പി.എല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടാനായിട്ടില്ല. വമ്പന്‍ പ്രതീക്ഷളുമായി എത്തി ടൂര്‍ണമെന്റിനൊടുവില്‍ ആരാധകരെ നിരാ ശരാക്കുന്ന സ്ഥിതി ഇത്തവണയുണ്ടാവില്ലെന്ന സൂചനയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം നല്‍കുന്നത്. പരിചയ സമ്പന്നരും യുവ നിരയും അണിനിരക്കുന്ന സന്തുലിത ടീമാണ് ഇത്തവണ ആര്‍.സി.ബിയുടേത്. വിരാട് കോഹ്‌ലി തന്നെയാണ് നായക കുപ്പായത്തില്‍. ഡിവില്ലിയേഴ്‌സ്, ഡികോക്ക്, മനന്‍ വോറ, സര്‍ഫ്രാസ് ഖാന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ കരുത്ത്. ഓള്‍റൗണ്ടര്‍മാരായ മൊയീന്‍ അലി, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സന്‍, ഗ്രാന്‍ഡ്‌ഹോം എന്നിവരടങ്ങുന്നതാണ് ടീമിന്റെ ഓള്‍റൗണ്ട് നിര. ബോളിങിലും കരുത്തരുണ്ട്. ടി സൗത്തി നയിക്കുന്ന ബോളിങ് നിരയില്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുരുകന്‍ അശ്വിന്‍ എന്നിവരാണ് പ്രമുഖര്‍.
പോയ സീസണുകളില്‍ ചെന്നൈയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആര്‍.അശ്വിനാണ് ഇത്തവണ പഞ്ചാബ് കിങ്‌സ് ഇലവനെ നയിക്കുന്നത്. സെവാഗാണ് മെന്ററുടെ റോളില്‍. ഏറെക്കാലം ബംഗളൂരിന്റെ ജഴ്‌സിയണിഞ്ഞ ക്രിസ് ഗെയ്‌ലും ഇത്തവണ പഞ്ചാബിനൊപ്പമാണ്. ഡേവിഡ് മില്ലറും ആരോണ്‍ ഫിഞ്ചും യുവ്‌രാജ് സിങും കെ.എല്‍ രാഹുലും കൂടി ബാറ്റിങ് നിരയില്‍ ചേരുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ക്യാപ്റ്റന്‍ അശ്വിന്‍ തന്നെ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. അക്ഷര്‍ പട്ടേലും അഫ്ഗാന്റെ മുജീബ് സദ്രാനുമാണ് അശ്വിന്റെ സ്പിന്‍ പങ്കാളികള്‍. ഓസീസ് പേസര്‍ ആന്‍ഡ്രു ടൈയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും നയിക്കുന്ന പേസ് നിരയും മോശമല്ല. ബെന്‍ ഡ്വാര്‍ഷൂയിസും അങ്കിത് രാജ്പുത്തും ബരീന്ദര്‍ സ്രാനും മോഹിത് ശര്‍മയും ഉള്‍പ്പെടുന്നതോടെ ബോളിങ് നിര പൂര്‍ണം.
ഒരു ഇടവേളക്ക് ശേഷം ഗൗതം ഗംഭീര്‍ നായകനായി തിരിച്ചെത്തുന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനും കിരീടത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഇതുവരെ ഐ.പിഎല്‍ കിരീടം നേടാത്ത മൂന്നിലൊരു ടീം ഡല്‍ഹിയാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരുടെ സംഘമാണ് ഡല്‍ഹിയുടേത്. കോളിന്‍ മണ്‍റോ, ജാസണ്‍ റോയ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രെന്റ് ബോള്‍ട്ട്, ക്രിസ് മോറിസ്, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നീ താരങ്ങളുടെ സാനിധ്യം ടീമിന് ഏറെ ഗുണകരമാവും. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, നമന്‍ ഓജ, അമിത് മിശ്ര, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ഷഹബാസ് നദീം, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ തുടങ്ങിയവരാണ് റിക്കി പോണ്ടിങ് പരിശീലകനാവുന്ന ടീമിലെ മറ്റു ശ്രദ്ധേയ താരങ്ങള്‍. പരിക്കിനെ തുടര്‍ന്ന് ലീഗില്‍ നിന്ന് പിന്‍മാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയുടെ അസാനിധ്യം ടീമിന് ക്ഷീണമാവുമെന്നുറപ്പ്.
2016ല്‍ ഐ.പി.എല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തമായ താര നിരയുമായാണ് പുതിയ സീസണിനെത്തുന്നത്. ബോള്‍ ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനം തെറിച്ച ഡേവിഡ് വാര്‍ണറിന് പകരം ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസാണ് ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും റാഷിദ് ഖാനും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും പോലുള്ള മിന്നും താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, യൂസഫ് പഠാന്‍, ഷാക്കിബ് ഹസന്‍, ബ്രാത്ത്‌വെയ്റ്റ്, അലക്‌സ് ഹെയ്ല്‍സ് എന്നീ താരങ്ങള്‍ ബാറ്റിങിലും ക്രിസ് ജോര്‍ഡനും ബില്ലി സ്റ്റാന്‍ലേക്കും സന്ദീപ് ശര്‍മയും ബോളിങിലും ടീമിന് കരുത്താകും. ബോളിങില്‍ കരുത്ത് പ്രകടിപ്പിക്കുന്ന ബേസില്‍ തമ്പി, സച്ചിന്‍ ബേബി എന്നീ രണ്ടു മലയാളി താരങ്ങളുടെ സാനിധ്യവും ടീമിന് മുതല്‍കൂട്ടാവും.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending