Connect with us

More

ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ പ്രളയദുരിതം പങ്കുവെച്ച് വീട്ടമ്മമാര്‍

Published

on

കാവാലം: പ്രളയക്കെടുതി മൂലം ദുരിതത്തില്‍ മുങ്ങിയ കുട്ടനാടിനെ കരകയറ്റാന്‍ കെ.പി.സി.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മഹായജ്ഞത്തിന് നേതൃത്വം നല്‍കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതങ്ങളുടെ കെട്ടഴിച്ച് കാവാലം നിവാസികള്‍.
ഇന്നലെ രാവിലെ മുതല്‍ കാവാലം പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങളിലെ മുക്കിലും മൂലയിലുമെത്തിയ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ കണ്ണീരോടെയാണ് വീട്ടമ്മമാര്‍ പ്രളയദുരിതങ്ങള്‍ പങ്കുവച്ചത്. പ്രളയം ഏറ്റവുമധികം ദിരിതത്തിലാക്കിയ ഒട്ടേറെ വീടുകളില്‍ അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം നേരിട്ടെത്തിയാണ് നാടിന്റെ സങ്കടങ്ങള്‍ കണ്ടറിഞ്ഞത്. പ്രളയത്തില്‍ സകലസമ്പാദ്യങ്ങളും നഷ്ടപ്പെട്ട നാട്ടുകാരുടെ അതിജീവനത്തിന് വഴിയൊരുക്കിയാണ് ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാവാലത്ത് കോട്ടയത്തു നിന്നുമെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതമേഖലകളില്‍ സാന്ത്വനം പകര്‍ന്നത്.
ലോറികളിലടക്കം സര്‍വ്വ സന്നാഹങ്ങളുമായാണ് ഇന്നലെ രാവിലെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവാലത്ത് എത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അപ്രതീക്ഷിത ദുരന്തം മൂലം പകച്ച് നിന്ന കാവാലത്തിന് കൈത്താങ്ങായി. ഈ പ്രദേശത്ത് വെള്ളം കയറി ഉപയോഗശൂന്യമായിപ്പോയ നൂറ്കണക്കിന് കിണറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേകി വൃത്തിയാക്കി. സി.പി.എം പ്രാദേശിക നേതാവിന്റെ വീട്ടിലെ കിണറടക്കം തേകിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. പുതുപ്പള്ളിയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിണര്‍ തേകാന്‍ എത്തിയപ്പോള്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന 84-കാരിയായ പുത്തന്‍പുരയില്‍ സരസ്വതിയമ്മയ്ക്ക് ഒറ്റ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ചാണ്ടിയെ ഒന്ന് കാണണം. മൂത്തമകളെ വിവാഹം കഴിച്ചയച്ച വകയില്‍ പുതുപ്പള്ളിയുമായി ബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നിയോഗിച്ച 22 അംഗ മെഡിക്കല്‍ സംഘവും ഇന്നലെ വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ.പ്രകാശിന്റെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാരും 16 പാരാമെഡിക്കല്‍ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending