Connect with us

Views

വിഷപ്രയോഗം: റഷ്യയും ബ്രിട്ടനും നേര്‍ക്കുനേര്‍

Published

on

 

മോസ്‌കോ: മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടീഷ് ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിഷേധിച്ചു. ബ്രിട്ടന്‍ അഭയം നല്‍കിയ സ്‌ക്രീപലിനുനേരെയുള്ള വധശ്രമത്തില്‍ റഷ്യക്ക് വ്യക്തമായ പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ റഷ്യക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ സയമം നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ രാസായുധം ഉപയോഗിച്ച് നടത്തുന്ന ആദ്യ ആക്രമണമാണ് ഇതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറയുന്നു.
തങ്ങളുടെ വിഷരാസവസ്തു ശേഖരം പരിശോധിക്കാന്‍ അനുവദിക്കാമെന്ന റഷ്യയുടെ അഭ്യര്‍ത്ഥന ബ്രിട്ടന്‍ തള്ളിയിട്ടുണ്ട്. വിഷബാധയേറ്റ് ബോധരഹിതരായ സ്‌ക്രീപലിന്റെയും മകള്‍ യൂലിയയുടേയും നില ഗുരുതരമായി തുടരുകയാണ്. നോവിചോക്ക് എന്ന വിഷമാണ് ഇവര്‍ക്കെതിരെ ഉപയോഗിച്ചതെന്ന് ബ്രിട്ടന്‍ പറയുന്നു. സ്‌ക്രിപാലിനെ പോലുള്ള കൂറുമാറ്റക്കാരെ കൊലപ്പെടുത്താന്‍ റഷ്യ ഇതാണ് ഉപയോഗിക്കാറുള്ളതെന്ന് തെരേസ മേയ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഏറെ മാരകമാണ് നോവിചോക്കെന്ന് രാസായുധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌ക്രീപലും മകളും മരണത്തില്‍നിന്ന് രക്ഷപ്പെട്ടാലും സാധാരണ നിലയിലേക്ക് മടങ്ങാന്‍ പ്രയാസമാണ്.
സംഭവത്തില്‍ ബ്രിട്ടന് പിന്തുണയുമായി അമേരിക്കയും നാറ്റോയും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അന്വേഷണത്തില്‍ അമേരിക്കക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനും ബ്രിട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാസായുധ പ്രയോഗം ആശങ്കാജനകമാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. ആരോപണത്തില്‍ രോഷം പ്രകടിപ്പിച്ച റഷ്യ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി. ലോക കപ്പ് ഫുട്‌ബോള്‍ മത്സരം അട്ടിമറിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്ന് മോസ്‌കോ പറയുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വി.എസ് രാസവസ്തുവിനെക്കാള്‍ അപകടകാരിയാണ് നോവിചോക്ക്. ശീതയുദ്ധ കാലത്ത് റഷ്യ ഇത്തരത്തിലുള്ള നൂറിലേറെ വിഷരാസവസ്തുക്കള്‍ വികസിപ്പിച്ചിരുന്നു. സ്‌ക്രിപാലിന്റെ കാറില്‍ പൊടി രൂപത്തിലായിരിക്കാം അത് പ്രയോഗിച്ചതെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending