Connect with us

Culture

ബി.ജെ.പിക്ക് വേണ്ടി ശബരിമല കര്‍മ്മസമിതിയുടെ ഒളിപ്രചരണം

Published

on


ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പേരുപറയാതെ ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതിയുടെ ഒളിപ്രചാരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ശബരിമല കര്‍മ്മസമിതി ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളം ഹിന്ദുവികാരം ഉയര്‍ത്തിവിടാനാണ് ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളെ മുന്നില്‍ നിര്‍ത്തി കര്‍മ്മസമിതി തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തുവരുന്നതായും വിവരമുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപയജ്ഞം നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് നേരിട്ട് ആവശ്യപ്പെടാതെ, ശബരിമല അയ്യപ്പന് വേണ്ടി പോരാടി ജയിലില്‍ പോയ നേതാവിനെ വിജയിപ്പിക്കണമെന്നാണ് പത്തനംതിട്ടയിലെ പ്രചാരണം. ‘ഹൈന്ദവ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് വിശ്വാസി സമൂഹത്തിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി’ക്ക് വേണ്ടിയാണ് തിരുവനന്തപുരത്തെ പ്രചാരണം.
ശബരിമല കര്‍മ്മസമിതി ഒരു രാഷ്ട്രീയപാര്‍ട്ടി അല്ലാത്തതു കൊണ്ടും പ്രത്യക്ഷമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തതിനാലും ഇവര്‍ ശബരിമലയെയും അയ്യപ്പനെയും തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാനാവില്ല. വിവിധയിടങ്ങളില്‍ കര്‍മ്മസമിതി കുടുംബയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ശബരിമല, വിശ്വാസ സംരക്ഷണം, ഹൈന്ദവ വികാരം തുടങ്ങി ജാതിയുടെയും മതത്തിന്റെയും പേരില്‍ വൈകാരികമായി വോട്ടര്‍മാരെ സമീപിക്കുകയാണിവര്‍. മാത്രമല്ല, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും അതേത്തുടര്‍ന്ന് സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വോട്ടര്‍മാരോട് വിശദീകരിക്കുകയും ചെയ്യുന്നു.
നോട്ട് നിരോധനം, ജി.എസ്.ടി, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങി നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ ജനവികാരത്തിന് തടയിടാന്‍ ശബരിമലയെ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുക എന്ന തന്ത്രമാണ് ബി.ജെ.പി സ്വീകരിച്ചിട്ടുള്ളത്. ഇത് പ്രത്യക്ഷമായി നടപ്പിലാക്കുന്നതിന്റെ പരിമിതി കാരണമാണ് ഇപ്പോള്‍ ശബരിമല കര്‍മ്മസമിതിയെ ബി.ജെ.പി രംഗത്തിറക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിക്കൊണ്ടുവരേണ്ട പ്രത്യേക സാഹചര്യം നിലവിലില്ല. ഇപ്പോള്‍ മണ്ഡലകാലമല്ല, ശബരിമല ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുമാണ്. എന്നാല്‍ എന്തുകൊണ്ടാണ് കര്‍മ്മസമിതി വീണ്ടും സമരരംഗത്തിറങ്ങിയത് എന്നതാണ് പ്രസക്തം. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ച് വേഷം കെട്ടുകയാണിവര്‍.
അതേസമയം തങ്ങള്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി മാത്രമാണ് പോരാടുന്നതെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിനോടുള്ള വിയോജിപ്പ് തുറന്നുപറയുന്നതല്ലാതെ ആര്‍ക്കുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നില്ലെന്നുമാണ് കര്‍മ്മസമിതിയുടെ വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ട് വര്‍ഗീയ പ്രചാരണം നടത്തുകയുമാണ് കര്‍മ്മസമിതി ചെയ്തുവരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending