Connect with us

More

അക്കിത്തത്തിന് ആദരമറിയിക്കാന്‍ സാദിഖലി തങ്ങള്‍ ദേവായനത്തില്‍

Published

on

കുമരനല്ലൂര്‍: മലയാളത്തിന്റെ മഹാകവിയെ ഭാരതം ആദരിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ അമേറ്റിക്കരയിലെ ദേവായനത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. നേരിട്ട് അനുമോദനം അറിയിക്കാന്‍ പ്രിയപ്പെട്ടവരുടെ ഒഴുക്ക് ഇന്നലെയും തുടര്‍ന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കേരളത്തിന്റെ അഭിമാനമായ മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നവതിയുടെ നിറവിലാണ് അമേറ്റിക്കരയിലേക്ക് പത്മപ്രഭ പരത്തി ഈ ആദരം കടന്നെത്തിയത്. തന്നെ കാണാന്‍ വരുന്നവരെ എല്ലാം സന്തോഷം എന്ന ചെറുവാക്കിലൊതുക്കി അദ്ദേഹം സ്വീകരിച്ചു. അത്യത്ഭുതവും അതിസന്തോഷവും അദ്ദേഹത്തിന്റെ മുഖത്ത് ഇല്ലെങ്കിലും കൂറേയേറെ അധ്വാനിച്ചിട്ടുണ്ട്. അതിനെല്ലാം ചേര്‍ന്ന് പ്രതിഫലം ലഭിച്ചെന്ന് കരുതിയാല്‍ മതി-വന്നവരോടെല്ലാം അക്കിത്തം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. നേട്ടങ്ങളില്‍ അതിരറ്റ് ആഹ്ലാദിക്കാനും നഷ്ടങ്ങളില്‍ വിലപിക്കാനും ഒരിക്കലും അദ്ദേഹം മുതിരാറില്ല. നിരവധി പുരസ്‌കാരങ്ങള്‍ തേടി എത്തിയ അദ്ദേഹത്തിന് രാജ്യം നല്‍കിയ ഈ ആദരത്തില്‍ ഒരു നാടും ജനതയും ആഹ്ലാദം പങ്കുവെച്ചു. വൈകി കിട്ടിയ ഈ അംഗീകാരം വരദാനമായിട്ടാണ് സാംസ്‌കാരിക സമൂഹം വിലയിരുത്തുന്നത്.
പത്മശ്രീ പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ അനുമോദിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുമരനല്ലൂര്‍ അമേറ്റിക്കരയിലെ ദേവായനത്തില്‍ എത്തി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാകവിയെ നേരിട്ട് അഭിനന്ദിക്കാന്‍ തങ്ങള്‍ എത്തിയത്. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക സന്ദേശം തങ്ങള്‍ കവിക്ക് കൈമാറി. മനയിലെത്തിയ തങ്ങളെ കവി കൂപ്പുകൈയോടെ തന്റെ അടുത്തേക്ക് ഇരുത്തി. ഇരുവരും സ്‌നേഹം പങ്കുവെച്ചു. മകന്‍ നാരായണനും മറ്റു കുടുംബാംഗങ്ങളും തങ്ങളെ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്്ദുസമദ് സമദാനി, കെ.പി.സി.സി സെക്രട്ടറി പി.ടി അജയ്്‌മോഹന്‍, വി.ടി ബല്‍റാം എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി വി.കെ.എം ഷാഫി, കപ്പൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് അലി കുമരനല്ലൂര്‍, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി കെ.സമദ്, സുബൈര്‍ കൊഴിക്കര, എന്‍.ഷാഫി തങ്ങള്‍, മാടമ്പ കുഞ്ഞുകുട്ടന്‍, കെ.ഉമര്‍, പി.പി സക്കീര്‍, , ടി.ഖാലിദ്, വി.പി ഉമര്‍കുട്ടി, കെ.സമദ്, കെ.ഷിഹാബ്, ഷാനവാസ് മുളക്കല്‍, എ.വി ജാഫര്‍, വി.പി ജാഫര്‍, വി.കെ ആലി, സി.എം മോനു, ആസിം ആളത്ത്് തുടങ്ങിയവര്‍ അനുമോദനം നല്‍കാന്‍ എത്തിയിരുന്നു. കപ്പൂര്‍ പഞ്ചായത്ത്് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രത്യേകമായി അമേറ്റിക്കരയിലേക്കുള്ള വഴിയില്‍ അനുമോദനമറിയിച്ച്്് പ്രവേശനകവാടവും ഉയര്‍ത്തി.

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

Trending