Connect with us

More

എം.പിമാര്‍ക്ക് കൈനിറയെ ശമ്പളം; എംഎല്‍എമാരുടെ അവസ്ഥ എന്ത്?

Published

on

അരുണ്‍ ചാമ്പക്കടവ്

പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷ പ്രഭുക്കള്‍. എംപിമാരുടെ ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശമ്പള വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ ലഭിക്കും. നിലവില്‍ ഇത് 1,90,000 രൂപയാണ് .. ശമ്പളത്തിനൊപ്പം മുന്‍ എംപിമാരുടെ പെന്‍ഷന്‍ തുക 35,000 രൂപയായും വര്‍ദ്ധിപ്പിച്ചു.

എംപിമാര്‍ക്ക് മാസം ലഭിക്കുന്നത്

(നിലവില്‍ ലഭിക്കുന്നത് ബ്രായ്ക്കറ്റില്‍ )

ശമ്പളം                                                    : ഒരു ലക്ഷം (50,000 )
മണ്ഡല അലവന്‍സ്                                 : 90,000 ( 45000 )
സ്റ്റാഫ് ,ഓഫീസ് ചെലവുകള്‍ക്ക്                : 90,000 ( 45,000 )
ഫര്‍ണിച്ചര്‍ അലവന്‍സ് വര്‍ഷം                 : 1,50,000 (75,000 )
പാര്‍ലമെന്റ് സമ്മേളനത്തിലെ ദിന ബത്ത :2000 (2000 )
പെന്‍ഷന്‍                                              : 35,000 (20,000)

മറ്റ് ആനുകുല്യങ്ങള്‍

• തലസ്ഥാന നഗരത്തിലെ ലട്യന്‍സ് മേഘലയില്‍ സൗജന്യ താമസം
• മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ലാന്‍ഡ് ലൈനില്‍ നിന്നും വര്‍ഷം അര      ലക്ഷം ലോക്കല്‍ കാള്‍ ഫ്രീ
• സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍
• വര്‍ഷം 34 വിമാനയാത്രകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ്
• സൗജന്യ ട്രയിന്‍ യാത്ര
• നാല് ലക്ഷം വാഹനവായ്പ
• വര്‍ഷം നാലായിരം കിലോ ലിറ്റര്‍ വെള്ളം സൗജന്യം
• വര്‍ഷം അര ലക്ഷം യൂണിറ്റ് വൈദുതി സൗജന്യം

നമ്മുടെ എംഎല്‍എമാര്‍ക്ക് എന്ത് കിട്ടും?

കേരളത്തില്‍ നിയമസഭാംഗമാകുന്നവര്‍ക്ക് ശമ്പളവും അലവന്‍സും അടക്കം പ്രതിമാസം 39,500 രൂപ ലഭിക്കും. ഇതിന് പുറമേ 12,500 രൂപ ശമ്പളത്തില്‍ രണ്ട് പേരെ താത്ക്കാലികമായി നിയമിക്കാം. എംഎല്‍എ ആയതിന് ശേഷം പരാജയപ്പെട്ടാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും

എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍

• പ്രതിമാസ വേതനം :1000 രുപ
• നിയോജക മണ്ഡല അലവന്‍സ് :12,000 രൂപ
• ഫോണ്‍ അലവന്‍സ്: 7,500 രൂപ
• ഇന്‍ഫര്‍മേഷന്‍ അലവന്‍സ് :1000 രൂപ
• മറ്റ് അലവന്‍സ്: 3000 രൂപ
• മിനിമം ടിഎ 1500 രൂപ

ആകെ: 39500 രൂപ

സിറ്റിങ്ങ് ഫീ:
നിയമസഭ കൂടുമ്പോഴും നിയമസഭ കമ്മിറ്റികളില്‍ പങ്കെടുക്കുമ്പോഴും കേരളത്തിനകത്ത് 750 രൂപയും, കേരളത്തിന് പുറത്ത് 900 രൂപയും ,മെഡിക്കല്‍ എം എല്‍എയ്ക്കും കുടുംബത്തിനും എത്ര വേണേലും.

യാത്ര ആനുകുല്യങ്ങള്‍

• റോഡ് യാത്രക്ക് ഒരു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപയും കേരളത്തിന് പുറത്ത് 6        രൂപയും
• റെയില്‍വേ യാത്രക്ക് കിലോമീറ്ററിന് 25 പൈസ
• പ്രതിവര്‍ഷം 2.75 ലക്ഷം രൂപയുടെ യാത്രാ കൂപ്പണ്‍
• റെയില്‍വേയുടെ ഏത് ക്ലാസിലും എംഎല്‍എയുടെ ഭാര്യ / ഭര്‍ത്താവ് മറ്റൊരു സഹായി                  എന്നിവര്‍ക്ക് സൗജന്യ യാത്ര.
• കെഎസ്ആര്‍റ്റിസി, ജലഗതാഗത വാഹനങ്ങള്‍ എന്നിവയില്‍ സൗജന്യ യാത്ര.
മറ്റ് ആനുകൂല്യങ്ങള്‍ : 5 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ .പത്ത് ലക്ഷം രൂപയുടെ 4 ശതമാനം പലിശ നിരക്കുള്ള ഭവന വായ്പ .പ്രതിവര്‍ഷം 15,000 രുപയുടെ പുസ്തകങ്ങള്‍ വാങ്ങാം.

മുന്‍ എംഎല്‍എയുടെ പെന്‍ഷന്‍

• രണ്ട് വര്‍ഷത്തില്‍ താഴെ എംഎല്‍എ ആയിരുന്നവര്‍ക്ക് 6000 രൂപ
• അഞ്ചു വര്‍ഷം 10,000 ‘ രൂപ
• അഞ്ച് വര്‍ഷത്തിന് മുകളില്‍ ഓരോ വര്‍ഷത്തിനും 750 രൂപ അധികമായി ലഭിക്കും

• 70 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനോടൊപ്പം 2500 രൂപ കൂടുതല്‍ ലഭിക്കും.80                          കഴിഞ്ഞവര്‍ക്ക് 3000 രൂപ,90 കഴിഞ്ഞവര്‍ക്ക് 3500 രൂപ ക്രമത്തില്‍
• പരമാവധി പെന്‍ഷന്‍ തുക 35,000 രൂപ
• പ്രതിവര്‍ഷം 50,000 രൂപയുടെ റെയില്‍വേ ഇന്ധന കൂപ്പണ്‍.
• കെഎസ്ആര്‍റ്റിസി സൗജന്യ യാത്ര, മെഡിക്കല്‍ ആനുകൂല്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending