Connect with us

More

ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടന്‍ സലീംകുമാര്‍

Published

on

എല്ലാ വര്‍ഷവും ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്ന പതിവുണ്ട് നടന്‍ സലീംകുമാറിന്. കഴിഞ്ഞ ദിവസവും ഇരുപത്തിയേഴാം രാവിന്റെ നോമ്പെടുത്തു അദ്ദേഹം. പുണ്യമാസത്തില്‍ രാവുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവില്‍ എന്തുകൊണ്ടാണ് നോമ്പുനോല്‍ക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓണ്‍ലൈനിനോടാണ് നോമ്പെടുക്കുന്നതിനെക്കുറിച്ച് സലീംകുമാര്‍ പറയുന്നത്.

നോമ്പെടുക്കണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ താരം 2006 മുതല്‍ 27-ാം രാവ് നോല്‍ക്കാറുണ്ടെന്ന് പറഞ്ഞു. നമ്മുടെ സഹോദരങ്ങള്‍ ഒരുമാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമ്മള്‍ അറിയണം. അതില്‍ സുഖമുണ്ടാകും, ദു:ഖമുണ്ടാകും, വിഷമങ്ങളുണ്ടാകും. അതെല്ലാം അറിയണമെന്ന് തോന്നി. എന്നാല്‍ മുപ്പത് വര്‍ഷത്തോളം മടി കാരണം നോമ്പെടുത്തിരുന്നില്ല. അച്ഛനുറങ്ങാത്ത വീടിന്റെ ഷൂട്ടിങ് സമയത്ത് ഉഷച്ചേച്ചിയാണ് ഇരുപത്തിയേഴാം രാവ് എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഈ ഒരു നോമ്പെടുത്താല്‍ 30എണ്ണത്തിന് തുല്യമാണെന്നും. ചേച്ചി പറഞ്ഞിരുന്നു.അതുകൊണ്ട് അന്നുമുതല്‍ ഇന്നുവരെ ഞാന്‍ ഈ നോമ്പെടുക്കാറുണ്ട്.

ഷൂട്ടിങ് ഒഴിവാക്കി ഇന്നലെയും സലീംകുമാര്‍ നോമ്പെടുത്തു. വെളുപ്പിന് ആഹാരം കഴിച്ചായിരുന്നു തുടങ്ങിയതെന്നും താരം പറയുന്നു. ഒരുപാട് നന്‍മകളുണ്ട് നോമ്പില്‍. ലോകത്തിലുള്ള എല്ലാറ്റിനും നമ്മള്‍ അവധി കൊടുക്കാറുണ്ട്. നമ്മുടെ വായ്ക്ക് ഒരു റെസ്റ്റും കൊടുക്കാറില്ല. ശാസ്ത്രീയപരമായിട്ടും ആത്മീയപരമായിട്ടും ശാരീരികമായിട്ടും നോമ്പ് എടുക്കുന്നത് നല്ലതാണെന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ വര്‍ഷവും ഇത് തുടര്‍ന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹം.-സലീം കുമാര്‍ പറഞ്ഞു. ഒരു 25നോമ്പിന്റെ പുണ്യം കിട്ടിയാല്‍ മതി. പിന്നെ നമ്മുടെ സഹോദരന്‍മാരോടുളള ഐക്യദാര്‍ഢ്യവും ഉണ്ടായാല്‍ മതി.-താരം പറയുന്നു.

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

kerala

സുഗന്ധഗിരി മരംമുറിക്കല്‍ കേസ്: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്

Published

on

വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടി സ്വീകരിച്ചു. ഡിഎഫ്ഒ അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി വനം കൊള്ളയടിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 20 മരം മുറിക്കാന്‍ സര്‍ക്കാര്‍ നേരെത്ത പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. വകുപ്പ് തല അന്വോഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിപ്പിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് ഈ വന്‍ കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച്ച വരുത്തി,മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയില്ല എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.

ഡിഎഫ്ഒ എം.ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ബീരാന്‍ക്കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

Trending