Connect with us

Culture

സി.പി.എമ്മിന്റെ കള്ളപ്രചരണം പൊളിഞ്ഞു; താനും കുടുംബവും ഉറച്ച ഇടതുപക്ഷക്കാരെന്ന് ഡോ. സല്‍മ തയ്യില്‍

Published

on

പാലക്കാട്: വനിതാലീഗ് നേതാവ് ആര്‍.എസ്.എസ് വേദിയില്‍ പ്രസംഗിച്ചുവെന്ന സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണം പൊളിഞ്ഞു. രണ്ടു ദിവസമായി സൈബര്‍ സഖാക്കളാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സല്‍മ തയ്യില്‍ എന്ന അദ്ധ്യാപികയെ ലീഗുകാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ താനും കുടുംബവും ഇടതുപക്ഷക്കാരാണെന്നും ഇനിയും ആര്‍.എസ്.എസ് വേദികളില്‍ പങ്കെടുക്കുമെന്നും സല്‍മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുഹൃത്തുക്കളേ,

ഈ ലോകത്ത് കാമ്പുള്ള എത്ര വിഷയങ്ങളുണ്ട് നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍. മൂന്നാലുദിവസമായി ഡോ. സല്‍മ Rss ന്‍റെ പൊതുവേദിയില്‍. ഞാന്‍ പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും
ആളായിട്ടല്ല . വായനശാലയില്‍ ,സ്കൂളുകളില്‍ , മുത്തശ്ശിയാര്‍കാവില്‍ , ആമക്കാവ് തുഞ്ചത്തെഴുത്തച്ചന്‍ സ്മാരക ഉല്‍ഘാടനദിനത്തില്‍. സംഘാടകര്‍ പലയിടത്തും പല പാര്‍ട്ടിക്കാരാണ്.ഇവിടെനിന്നെല്ലാം സാമൂഹ്യരാഷ്ട്രീയരംഗത്ത് പ്രശസ്തരായവരില്‍നിന്ന് പുരസ്കാരങ്ങള്‍ സ്വീകരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചതിന്‍റെ ഭാഗമായി.
മഹാഭാരതത്തിന്‍റെ സ്വാധീനം മലയാളകവിതയില്‍ എന്നതാണെന്‍റെ വിഷയം.

വിമര്‍ശിക്കാനും വിലയിരുത്താനും ശ്രമിക്കുന്ന സഹോദരങ്ങള്‍ വെറും ഒരു ചിത്രം കണ്ട് നേരംകളയരുത്. ചുരുങ്ങിയ പക്ഷം ഡോ.സല്‍മ സംസാരിച്ചതെന്ത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും വേണം.

ഇനിയും പറയട്ടെ ഗവേഷണവിഷയവുമായി ബന്ധപ്പെട്ട് ഏത് വേദി ലഭിച്ചാലും ഞാന്‍ പോകും. കക്ഷിരാഷ്ട്രീയമതവ്യത്യാസം നോക്കാതെ.

ഞാന്‍ ഒരു ഹൈസ്കൂള്‍ അധ്യാപികയാണ്. നാലഞ്ച് മണിക്കുര്‍ യാത്രയുണ്ട്. എനിക്ക് വന്ന friend request Messenger നോക്കാനും മറുപടി പറയാനും സമയം കുറവാണ്. എന്‍റെ profile നോക്കിയ സുഹൃത്തുക്കള്‍ക്ക് FB യിലൊന്നും ഞാന്‍ സജീവമല്ലെന്ന് മനസ്സിലായിക്കാണും. എന്നിട്ടും ആഗ്രഹിക്കാതെത്തന്നെ Famous ആയല്ലോ.

വളരെ അഭിമാനത്തോടെ പറയട്ടെ. മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബമുണ്ടെനിക്ക്. അവരാണെന്‍റെ ധൈര്യവും.എല്ലാവരും ഇടതുപക്ഷപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍.

ഇനി നിങ്ങളുടെ വാക്കും ചര്‍ച്ചകളും വിശാലമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടൂ….

സല്‍മ തയ്യില്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending