Connect with us

Sports

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ആവേശ്വോജ്ജ്വല സ്വീകരണം

Published

on

 

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരളാ ടീമിന് സംസ്ഥാന സര്‍ക്കാറിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ ടീമിനെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. തുടര്‍ന്ന് 11.30ന് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്റ്റാച്യു ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീമിനെ പത്രപ്രവര്‍ത്തക യൂണിയന്‍ ആസ്ഥാനമായ കേസരിയിലേക്ക് ആനയിച്ചത്. അവിടെ നടന്ന സമ്മേളനത്തില്‍ കായികമന്ത്രി എ.സി മൊയ്തീന്‍ ടീം അംഗങ്ങളെ മൊമെന്റോ നല്‍കി ആദരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് മ്യൂസിയത്തു നിന്നും തുറന്ന ജീപ്പിലാണ് താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരണ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റോളര്‍ സ്‌കേറ്റിംഗ്, അശ്വാരൂഢ സേന ഉള്‍പ്പെടെയുള്ളവയുടെ അകമ്പടിയോടെയായിരുന്നു താരങ്ങളെ സമ്മേളന സ്ഥലത്ത് എത്തിച്ചത്. കളിക്കാര്‍ക്കും കോച്ചിനും മാനേജര്‍ക്കും ഉള്‍പ്പെടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.
കിരീടം സ്വന്തമാക്കിയ കേരളാ ടീമിന് ഇനിയുമേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് ഇല്ലായ്മകളുടെ പ്രതീകങ്ങളാണ് ഇവരില്‍ പലരും. എന്നാല്‍ ഫുട്ബോളില്‍ ഇവര്‍ക്കു ഇനിയുമേറെ നേടാന്‍ സാധിക്കും. ടീമംഗങ്ങള്‍ എല്ലാവരും ഒന്നിനൊന്നു മികച്ച രീതിയില്‍ കളിച്ചതോടെയാണ് കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിക്കാന്‍ സാധിച്ചത്. നാടിന്റെ മികവ് ഉര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഈ ടീമിന്റെ പ്രോത്സാഹനത്തിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. കൂടുതല്‍ തിളക്കമാര്‍ന്ന ഫുട്ബോള്‍ ജീവിതം ഇവര്‍ക്ക് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കായിക മന്ത്രി എ.സി മൊയ്തീന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, അഡ്വ.കെ.രാജു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍, കെ.എഫ്.എ പ്രസിഡണ്ട് കെ.എം.ഐ മേത്തര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ അഭാവമാണ് കേരള ഫുട്‌ബോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ടീമിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിന് ശേഷം നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെയും കോഴിക്കോടിനെയും മാറ്റി നിര്‍ത്തിയാല്‍ നിലവാരമുള്ള ഗ്രൗണ്ടുകള്‍ സംസ്ഥാനത്തില്ല. അതിനാലാണ് സന്തോഷ് ട്രോഫിയുടെ പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റിയത്. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കിയാലെ കേരള ഫുട്ബാള്‍ മുന്നോട്ടുപോകൂവെന്നും അദ്ദേഹം പറഞ്ഞു. വിജയത്തോടെ ടീം അംഗങ്ങളില്‍ പലര്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള വമ്പന്‍ ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ അത്തരം കരാറുകളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വമ്പന്‍ ടീമുകളില്‍ പോയി കളിക്കാതെ പുറത്തിരിക്കുന്നതിനെക്കാള്‍ നല്ലത് കേരളത്തിലെ ഏതെങ്കിലും ടീമില്‍ ചേര്‍ന്ന് കളിക്കുന്നതാണ്. സര്‍ക്കാര്‍ ജോലി ലഭിച്ചാലും താരങ്ങള്‍ ഫുട്ബാള്‍ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ബാഹ്യ ഇടപെടലുകളോ സമ്മര്‍ദങ്ങളോ ഉണ്ടായിട്ടില്ല. അര്‍ഹതയുള്ള ഒരു കളിക്കാരനും ടീമിന് പുറത്തുപോകരുതെന്ന് മാത്രമായിരുന്നു ആഗ്രഹം-അദ്ദേഹം പറഞ്ഞു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending