Connect with us

More

അഫ്ദലും ഷരീഫും ഇനി സന്തോഷ് ട്രോഫി ചാമ്പ്യന്മാര്‍

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് രണ്ടു മലപ്പുറത്തുകാരും. പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലും അരീക്കോട് താഴത്തങ്ങാടി സ്വദേശി വൈ.പി മുഹമ്മദ് ഷരീഫുമാണ് ചരിത്ര നേട്ടത്തിനൊപ്പം പന്തുതട്ടിയിരിക്കുന്നത്.
2004ല്‍ ഡല്‍ഹിയില്‍ നിന്നും സന്തോഷ് ട്രോഫി കിരീടം നേടിയതിന് ശേഷം കാര്യമായ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാതിരുന്ന കേരള ഫുട്‌ബോളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുകൂടിയാണ് ഈ വിജയം. സന്തോഷ് ട്രോഫിയില്‍ മലപ്പുറത്തിന്റെ പ്രതാപം കുറഞ്ഞ കാഴ്ച്ചകള്‍ക്കിടയിലാണ് മലപ്പുറത്തിന്റെ രണ്ടുപേര്‍ കേരള ജഴ്‌സിയില്‍ വംഗനാട്ടില്‍ പന്തുതട്ടിയത്.
മുന്നേറ്റനിരയില്‍ തീപ്പാറും കളി കാഴ്ച്ച വെച്ച അഫ്ദലിന്റെ ഗോളിലായിരുന്നു കേരളം ഫൈനലിന് യോഗ്യത നേടിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളിപുറത്തെടുത്ത അഫ്ദല്‍ മമ്പാട് എം.ഇ.എസ് കോളജ് അവസാന വര്‍ഷ ഫുഡ്‌ടെക്‌നോളജി വിദ്യാര്‍ഥിയാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരംകൂടിയാണ് അഫ്ദല്‍. മലപ്പുറത്ത് ആവേശം നിലത്തൊന്നുമല്ല. മധുരം വിതരണം ചെയ്തും കേരളത്തിന് ജയ് വിളിച്ചും കായിക പ്രേമികള്‍ വിജയം ആഘോഷിച്ചു. ഗ്രൂപ്പ് തലങ്ങളില്‍ മണിപ്പുരിനെതിരെയും ചണ്ഡിഗഡിനെതിരെയും അഫ്ദല്‍ നിര്‍ണായക ഗോളുകള്‍ നേടിയിരുന്നു. ഗോളുകള്‍ക്ക് പുറമെ മികച്ച പ്ലേമേക്കറായും തിളങ്ങിയ അഫ്ദല്‍ ഗോളുകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെതിരെയും രണ്ടു ഗോളുകള്‍ അഫ്ദല്‍ നേടി.
പാണ്ടിക്കാട് ഒലിപ്പുഴ വാരിക്കോടന്‍ മുഹമ്മദിന്റെയും ഹഫ്‌സത്തിന്റെയും മകനാണ്. അഫ്ദലിന്റെ കാലില്‍ പന്തു കിട്ടിയപ്പോഴൊക്കെ പ്രായഭേദമന്യേ ആവേശം പൂണ്ട ആരാധകര്‍ ഓരോ നീക്കത്തിനും കയ്യടികളോടെയും ആര്‍പ്പുവിളികളോടെയും വരവേറ്റു. സ്‌പോര്‍ട്‌സ് ചാനലുകളില്‍ എത്തി നോക്കാതിരുന്ന മത്സരം കാണികള്‍ ഫെയ്‌സ്ബുക്കില്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സൈറ്റില്‍ നിന്നാണ് കളി കണ്ടത്. പലയിടത്തും ബിഗ് സ്‌ക്രീനിലാണ് കളി കണ്ടത്. അഫ്ദലിനു പുറമെ പ്രതിരോധ താരം അരീക്കോട്ടുകാരന്‍ മുഹമ്മദ് ഷരീഫും ടീമില്‍ ഇടംപിടിച്ചിരുന്നു.

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending