Connect with us

More

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

Published

on

സ്വന്തം ലേഖകന്‍
കോഴിക്കോട്: സഹായം തേടിയെത്തിയ സ്ത്രീയോട് ടെലിഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. ഇന്നലെ രാവിലെ മുതല്‍ ‘മംഗളം’ ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നത്. ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തുടക്കത്തില്‍ വിഫലശ്രമം നടത്തിയ മന്ത്രി പിന്നീട് രാജിവെക്കുകയായിരുന്നു.
രാവിലെ പത്തരക്ക് ബാലുശ്ശേരിയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവേയാണ് മന്ത്രി വാര്‍ത്ത സംബന്ധിച്ച വിവരം അറിയുന്നത്. അതോടെ ജില്ലയിലെ മറ്റു പരിപാടികളെല്ലാം റദ്ദാക്കി കോഴിക്കോട് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. മൂന്നുമണിയോടെ നാടകീയമായി വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ആരോപണം നിഷേധിക്കാന്‍ മന്ത്രി തയാറായില്ല. ശരീരഭാഷയും കുറ്റസമ്മതത്തിന്റേതായിരുന്നു.
”എന്നെ കുറിച്ച് ഇന്നത്തെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ എന്നെ ഒരു ആവശ്യത്തിന് സമീപിച്ച വ്യക്തിയുമായി ഞാന്‍ സഭ്യേതരമല്ലാത്ത ഭാഷയില്‍ വര്‍ത്തമാനം പറയുന്നതായി വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കാറുള്ളവരോട് നല്ല നിലയിലാണ് സംസാരിക്കാറുള്ളത്. അതുകൊണ്ട് എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചതായി തോന്നിയിട്ടില്ല”-ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപിടിക്കുന്നതിന്റെ ഭാഗമാണ് രാജി. തന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും മുന്നണിയിലെ പ്രവര്‍ത്തകര്‍ക്കും തലകുനിക്കേണ്ട അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പകരം മന്ത്രിയെ നിശ്ചയിക്കുന്നത് തന്റെ പാര്‍ട്ടിയും മുഖ്യമന്ത്രിയും കൂടിയാലോചിച്ചായിരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ആരോപണ വിഷയത്തില്‍ ഏതുവിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയാറാണ്. സംഭവവുമായി ബന്ധപ്പെട്ട ശബ്ദരേഖ കേട്ടിട്ടില്ല. കേള്‍ക്കാത്ത ശബ്ദരേഖയുടെ പേരില്‍ രാജി വെക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ആരോപണവിധേയനായി തുടരാന്‍ താല്‍പര്യമില്ല എന്നായിരുന്നു മറുപടി. പരാതിയുടെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ല. രാജിയോടെ താന്‍ സ്വതന്ത്രനായി. ഇനി പരാതിയുടെ ശരിതെറ്റുകള്‍ അന്വേഷിക്കാം. സംഭവത്തെപറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമല്ലോ എന്നായിരുന്നു മറുപടിയെന്നും ശശീന്ദ്രന്‍ പറഞ്ഞു. താന്‍ ആരോടും മോശമായി പെരുമാറുന്ന ആളല്ല. ഒരു സ്ത്രീയോടും സംസാരിച്ചതായി ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയും വിജയിച്ച് നിയമസഭയില്‍ എത്തിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കുട്ടനാട് നിന്നുള്ള എന്‍.സി.പി അംഗം തോമസ് ചാണ്ടിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നത്. ഒടുവില്‍ ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ഭാഗമായി രണ്ടര വര്‍ഷക്കാലം ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിണറായി വിജയന്റെ താല്‍പര്യപ്രകാരമായിരുന്നു ഇത്. എന്‍.സി.പി അഖിലേന്ത്യാ നേതൃത്വവും ശശീന്ദ്രന്‍ മന്ത്രിയാകുന്നതിനോട് അനുകൂലിക്കുകയായിരുന്നു. ശശീന്ദ്രന്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയെചൊല്ലി മുന്നണിക്കകത്ത് പൊതുവെയും സി.പി. എമ്മില്‍ പ്രത്യേകമായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ലൈംഗികാരോപണത്തിന്റെ പേരില്‍ മന്ത്രിക്ക് പടിയിറങ്ങേണ്ടിയും വന്നു. 2011ലും 2016ലും എലത്തൂരിനെ പ്രതിനിധീകരിച്ച ശശീന്ദ്രന്‍ 2006ല്‍ ബാലുശ്ശേരി, 1982ല്‍ എടക്കാട്, 1980ല്‍ പെരിങ്ങളം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയില്‍ എത്തി. എന്‍.സി.പിയുടെ ദേശീയ നിര്‍വാഹകസമിതി അംഗമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending