Connect with us

More

അഴിക്കുള്ളില്‍: ജയില്‍ പരിസരത്ത് സംഘര്‍ഷം

Published

on

ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ജയിലിലടച്ചു. ബംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ, 40 ഏക്കര്‍ വിസ്തൃതിയുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാകും ഇനിയുള്ള മൂന്നര വര്‍ഷം ശശികലയുടെ വാസം. ജയിലില്‍ ഇവര്‍ക്കായി പ്രത്യേക മുറിയും സഹായിയെയും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് നാലാം പ്രതിയും അനന്തരവളുമായ ഇളവരശിക്കൊപ്പം ശശികല അഗ്രഹാര ജയില്‍ വളപ്പിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. സുരക്ഷാകാരണങ്ങളാലാണ് കീഴടങ്ങുന്നത് വിചാരണക്കോടതിയില്‍ നിന്ന് ജയില്‍ വളപ്പിലെ കോടതിയിലേക്ക് മാറ്റിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നാം പ്രതി ജയലളിതയുടെ ‘ദത്തുപുത്രന്‍’ എന്നറിയപ്പെടുന്ന സുധാകരന്‍ വൈകിട്ട് ആറേ മുക്കാലിനാണ് കോടതിയില്‍ കീഴടങ്ങിയത്.

റോഡ് മാര്‍ഗം വന്‍വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി കോടതിയിലെത്തിയത്. ശശികലയുടെ ഭര്‍ത്താവ് നടരാജനും മുതിര്‍ന്ന നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രി ജയലളിത ഒന്നാം പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ഇവരെ ശിക്ഷിച്ചത്. കേസില്‍ നാലു വര്‍ഷം തടവും പത്തു കോടി പിഴയും വിധിച്ച വിചാരണക്കോടതി വിധി സു്പ്രീംകോടതി ശരിവെക്കുകയായിരുന്നു. വിചാരണക്കോടതി റദ്ദാക്കിയുള്ള കര്‍ണാടക ഹൈക്കോടതി വിധി കോടതി റദ്ദാക്കുകയും ചെയ്തു.

കീഴടങ്ങാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്നലെ ശശികല ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അതു പരിഗണിക്കാന്‍ വിസമ്മതിച്ചു. ഉടന്‍ എന്നതിന്റെ അര്‍ത്ഥം അറിയില്ലേ എന്നായിരുന്നു ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതിയുടെ ചോദ്യം. ഉടന്‍ വിചാരണക്കോടതിയില്‍ കീഴടങ്ങണം എന്നായിരുന്നു പി.സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി ന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

കോടതിയിലേക്ക് കീഴടങ്ങാന്‍ തിരിക്കുന്നതിന് മുമ്പ് ശശികല മറീന ബീച്ചിലെ ജയലളിത സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ജയലളിതയുടെ ശവകൂടിരത്തിലേക്ക് മുട്ടുകുത്തിവീണാണ് ശശികല ഉപചാരം അര്‍പ്പിച്ചത്. സാഷ്ടാംഗം പ്രണമിച്ച് ‘അമ്മ’യുടെ ശവകുടീരത്തില്‍ ഇവര്‍ മിനിട്ടുകള്‍ ചെലവഴിച്ചു.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending