Connect with us

More

സഊദിക്കുനേരെ ഹൂഥി മിസൈലാക്രമണം; ആകാശമധ്യേ തകര്‍ത്തത് ഏഴ് മിസൈലുകള്‍

Published

on

റിയാദ്: സഊദി അറേബ്യന്‍ പട്ടങ്ങള്‍ക്കുനേരെ ഹൂഥി മിസൈലാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി വിമതര്‍ അയച്ച ഏഴ് മിസൈലുകളും ആകാശമധ്യേ തകര്‍ത്തതായി സഊദി പ്രതിരോധ വിഭാഗം അവകാശപ്പെട്ടു.

റിയാദില്‍ അമേരിക്കന്‍ പ്രതിരോധ കവചം ഉപയോഗിച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് ഈജിപ്തുകാരനായ തൊഴിലാളി കൊല്ലപ്പെട്ടത്. റിയാദ് ലക്ഷ്യമിട്ട് മൂന്നും തെക്കന്‍ നഗരമായ ജിസാനിലേക്ക് രണ്ടും മിസൈലുകളെത്തി. തെക്കന്‍ അതിര്‍ത്തി പട്ടണങ്ങളായ ഖമീസ് മുശൈത്തും നജ്‌റാനും ലക്ഷ്യമാക്കി ഓരോ മിസൈലുകളും എത്തി. അബ്ഹ നഗരത്തിനുനേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

രാത്രി റിയാദ് നഗരത്തില്‍ വന്‍ സ്‌ഫോടന ശബ്ദവും ആകാശത്ത് തീനാളങ്ങളും കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ നാലിന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂഥികള്‍ തൊടുത്തുവിട്ട മിസൈല്‍ സഊദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. യമനില്‍ ഹൂഥി വിമതര്‍ക്കുനേരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് റിയാദില്‍ ഹൂഥികളുടെ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്.

സഊദിയുമായുള്ള ഏറ്റുമുട്ടലില്‍ ദീര്‍ഘദൂര ആയുധം ഉപയോഗിക്കുമെന്നും കൂടുതല്‍ പേരെ പോരാട്ടത്തിന് റിക്രൂട്ട് ചെയ്യുമെന്നും യമനിലെ ഹൂഥി വിമത നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂഥി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഊദി നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയത്. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമാക്രമണത്തെ അപലപിച്ചു. യമന്‍ ആഭ്യന്തര യുദ്ധം മേഖലക്ക് മുഴുവന്‍ ഭീഷണിയായി പുതിയ തലങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് മിസൈലാക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് സഊദിയും സഖ്യസേനയും യമനില്‍ ഇടപെട്ടത്. ഹൂഥികള്‍ക്ക് ഇറാന്റെ ഉറച്ച പിന്തുണയുണ്ട്. തങ്ങള്‍ക്കുനേരെ തൊടുത്തുവിട്ട മിസൈലുകള്‍ ഇറാന്‍ നിര്‍മിതമാണെന്ന് സഊദി ആരോപിക്കുന്നു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending