Connect with us

Video Stories

എണ്ണപ്പാടങ്ങളില്‍ പടരുന്ന പുകപടലങ്ങള്‍

Published

on

ഹാശിം പകര

ഭീതിതമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയാണ് മധ്യേഷ്യയിലെ എണ്ണപ്പാടങ്ങളില്‍ രൂപപ്പെട്ട് വരുന്നത്. പ്രബല ശക്തികളായ ഇറാനും സഊദിയും തമ്മിലുള്ള പ്രശ്‌നം മേഖലയില്‍ യുദ്ധാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഊദിയിലെ ബഹുമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടങ്ങള്‍ക്കും സംസ്‌കരണശാലകള്‍ക്കും മേല്‍ യമനി ഹൂഥികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്നാണ് കാലങ്ങളായി വിശ്വാസത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ പോരടിച്ചിരുന്ന ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കം മൂര്‍ഛിച്ചത്. ആക്രമണ വിശദാംശങ്ങള്‍ തെളിവു സഹിതം പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും തങ്ങളതിനു ഉത്തരവാദികളല്ലെന്നു ഇറാന്‍ തിരിച്ചടിക്കുകയുണ്ടായി.

ലോക സാമ്പത്തിക ക്രമത്തെ സാരമായി ബാധിച്ചേക്കാവുന്ന സഊദി-ഇറാന്‍ നയതന്ത്രയുദ്ധം ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്. ഡ്രോണ്‍ ആക്രമത്തെതുടര്‍ന്ന് എണ്ണയുടെ വില 28 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനരേഖപ്പെടുത്തിയിരുന്നു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുള്ള എണ്ണ സംസ്‌കരണ കേന്ദ്രങ്ങളുടെ അടച്ചുപൂട്ടല്‍ പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ അസംസ്‌കൃത സംസ്‌കരണത്തെ ബാധിക്കുമെന്നും ഇത് സഊദി അറേബ്യയുടെ ആഗോള ദൈനം ദിനം കയറ്റുമതിയുടെ പകുതിയിലധികവും ലോകത്തെ പ്രതിദിന എണ്ണ ഉത്പാദനത്തിന്റെ അഞ്ച് ശതമാനത്തിലധികവും കുറവ് വരുത്തുമെന്നും അരാംകോ വ്യക്തമാക്കിയിരുന്നു. ഭാവിയിലെ ആക്രമണ ഭീഷണികള്‍ ആഗോള എണ്ണ വിതരണത്തെ അപകടത്തിലാക്കുമെന്നും ഈ ആഘാതം വിലയെ സാരമായി ബാധിക്കുമെന്നും ക്ലിയര്‍വ്യൂ എനര്‍ജി പാര്‍ട്ട്ണസ് മാനേജിങ് ഡയറക്ടര്‍ കെവിന്‍ ബുക്ക് പറയുകയുണ്ടായി.

നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ തന്നെ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നിരിക്കെ ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ സായുധ സംഘട്ടത്തിനു മുതിര്‍ന്നാല്‍ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ലോകത്ത് രൂപപ്പെടുക. യാഥാര്‍ഥ്യ ബോധത്തോടെയും ക്രിയാത്മകവുമായിരിക്കണം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത്. എന്നാല്‍ തികച്ചും പ്രകോപനപരമായാണ് അമേരിക്ക വിഷയത്തെ സമീപിക്കുന്നത്. അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ ഹൂഥി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണം ഇറാന്റെ പിന്തുണയോടെ തന്നെയാണെന്നും യുദ്ധ സമാനമായ സാഹചര്യത്തില്‍ സഊദിയെ സൈനികപരമായി സഹായിക്കാന്‍ തങ്ങള്‍ ഒരുക്കമാെണന്നും ഈ പശ്ചാതലത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോട് ട്വീറ്റു ചെയ്യുകയുണ്ടായി.

പെന്റഗണും പ്രസിഡന്റ് ട്രംപിന് ഇറാനെതിരുള്ള സൈനിക നീക്കത്തിന്റെ സാധ്യതകള്‍ വിശദീകരിച്ച് കൊടുക്കാന്‍ മുന്നോട്ട്‌വന്നു. സമവായ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതിന്പകരം മിഡില്‍ ഈസ്റ്റിലെ പ്രബല ശക്തികളെ തമ്മിലടുപ്പിച്ചു എരുതീയില്‍ എണ്ണയൊഴിക്കുന്ന കുടില നയതന്ത്രമാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കുവേണ്ടി അമേരിക്ക മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്നില്ല എന്നിരിക്കെ ആക്രമണത്തിനു പ്രതികാരമായി ഇറാനെതിരെ സൈനിക തിരിച്ചടി നടത്താന്‍ സഊദിയെ പ്രേരിപ്പിക്കുന്നതിലെ ദുരുദ്ദേശ്യം വ്യക്തമാണ്. എന്നാല്‍ അമേരിക്കക്കെതിരെ ചൈനയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത്‌വന്നിട്ടുണ്ട്.

ഒരുപക്ഷേ വലിയ കോളിളക്കങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ടുനീങ്ങിയിരുന്ന രണ്ടു രാഷ്ട്രങ്ങളില്‍ സംഘര്‍ഷഭരിതമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചതും ഇറാനെ അനാവശ്യമായി വിറളി പിടിപ്പിച്ചതും അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇറാനുമായുള്ള ആണവ കരാറില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതും കടുത്ത വ്യാപാരോപരോധം പുനസ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍ നിരന്തര ഭീഷണിയായിരുന്ന ഇറാനെ വ്യാപാര യുദ്ധത്തിലൂടെ തങ്ങളുടെ ചൊല്‍പ്പടിക്കുനിര്‍ത്താനുള്ള അമേരിക്കയുടെ ശ്രമം വിഫലമായതോടൊപ്പം ഇറാന്റെ കുടിപ്പക വര്‍ധിച്ച് പ്രതിലോമ പ്രതിഫലനങ്ങള്‍ മേഖലയില്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് സെപ്തംബര്‍ 14ലെ ഡ്രോണ്‍ ആക്രമണം.

ആക്രമണത്തില്‍ ടെഹ്രാന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും, അത് മേഖലയിലെ ഇറാന്റെ സ്വാധീനവും ശേഷിയും അടയാളപ്പെടുത്തുന്നതാണ്. കാരണം, പ്രസ്തുത ആക്രമണത്തില്‍ സഊദി അറേബ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുപോലും സംരക്ഷിക്കുന്നതില്‍ സഊദി വ്യോമ പ്രതിരോധ വിഭാഗം പരാജയപ്പെടുകയുണ്ടായി. അമേരിക്ക ആരോപിക്കുംപോലെ ഇറാന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെങ്കില്‍ ഇറാനുതന്നെ അത് വലിയ തലവേദയാകും. യമനില്‍ നിന്നാണെങ്കിലും ഹൂഥി വിമതര്‍ക്കു സായുധ സഹായവാഗ്ദാനം ചെയ്യുന്ന ഇറാന്‍ സംശയത്തിന്റെ നിഴലില്‍ തുടരും. ഏതുവിധേനയും ഇറാന് പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാനായിരിക്കും വിധി. പക്ഷേ ഇറാന്റെ മേല്‍ പരമാവധി സമ്മര്‍ദം ചൊലുത്തുന്ന ട്രംപ് അവരുടെ പ്രതിരോധ പ്രതിപ്രവര്‍ത്തനത്തിന്റെ അളവ് മുന്‍കൂട്ടികാണുന്നതില്‍ പരാജയപ്പെട്ടു.

ഇറാന്‍ കരാര്‍ ലംഘിച്ചിട്ടില്ല എന്ന ആഗോള രാഷ്ട്രങ്ങളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് പിച്ചിച്ചീന്തി അമേരിക്ക ഏകപക്ഷീയമായി പിന്മാറിയപ്പോള്‍ ഇറാന്‍ ഒരു വര്‍ഷം കാത്തുനിന്നു; സഖ്യകക്ഷികളായ ചൈന,റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നീ ലോക രാഷ്ട്രങ്ങളുടെ അഭിപ്രായം മാനിച്ചു അമേരിക്ക കരാര്‍ പുതുക്കുമെന്ന പ്രതീക്ഷയില്‍. പക്ഷേ വല്യേട്ടന്‍ ചമഞ്ഞ് അമേരിക്ക ഇറാനെതിരെ വ്യാപാരയുദ്ധത്തിലൂടെ കൂടുതല്‍ സമ്മര്‍ദം ചൊലുത്തി ഇറാന്റെ സമ്പദ്ഘടന അസ്ഥിരപ്പെടുത്തിക്കൊണ്ടിരുന്നു. 2019 ആയപ്പോഴേക്കും ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഓയില്‍ വ്യവസായം ഫലപ്രദമായ രൂപത്തില്‍ പിടിച്ചുകെട്ടാന്‍ അമേരിക്കക്കു സാധിച്ചു. എന്നാല്‍ അടിത്തറയിളകിയ സമ്പദ്ഘടനയും വര്‍ധിച്ചുവരുന്ന ഉപരോധ സമ്മര്‍ദങ്ങളും പുതിയ പ്രതിരോധനീക്കങ്ങള്‍ സ്വീകരിക്കാന്‍ ഇറാനെ നിര്‍ബന്ധിതരാക്കി. ക്രമാനുഗതമായി ആണവ കരാര്‍ ലംഘിക്കാനും അറേബ്യ-ഗള്‍ഫ് കടലിടുക്കുകള്‍ക്കിടയിലെ ചെക്ക്‌പോസ്റ്റായ ഹൊര്‍മൂസിലൂടെ വിതരണം ചെയ്യപ്പെടുന്ന ഓയില്‍ സപ്ലൈ നിയന്ത്രിക്കാനും ഇറാന്‍ തീരുമാനിച്ചു.

കഴിഞ്ഞ മെയില്‍ സഊദി അറേബ്യ, ജപ്പാന്‍, നോര്‍വെ എന്നീ രാഷ്ട്രങ്ങളുടെ ഉടമസ്ഥതയിലുള്ള എണ്ണ കപ്പലുകള്‍ ഹൊര്‍മൂസില്‍വെച്ച് ആക്രമിക്കപ്പെടുകയും തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ചു ഇറാന്‍ അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. ജൂലൈയില്‍ ജിബ്രാള്‍ട്ടറില്‍വെച്ച് ബ്രട്ടീഷ് സൈന്യം ഇറാന്റെ എണ്ണ കപ്പല്‍ പിടിച്ചെടുത്തപ്പോള്‍ ബ്രിട്ടന്റെ എണ്ണ കപ്പല്‍ തിരിച്ചുപിടിച്ചാണ് ഇറാന്‍ മറുപടി നല്‍കിയത്. എന്നാല്‍ അമേരിക്കയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും ഇറാന് തങ്ങളുടെ എണ്ണകപ്പല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചു. തങ്ങളുടെ സാമ്പത്തിക അടിത്തറ മാന്തുന്ന വ്യാപാരയുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റേതു രാഷ്ട്രത്തിന്റേയും എണ്ണ വ്യാപാരത്തിനു വിലങ്ങുതടിയായി നില്‍ക്കുമെന്ന ശക്തമായ താക്കീതാണ് കഴിഞ്ഞ അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ ലോകത്തിനു കൈമാറിയത്.

ഇത് വളരേ ശ്രമകരമായ യജ്ഞമാണ്, പ്രത്യേകിച്ച് ഇറാനിലെ പരമോന്നത മതനേതാവ് ആയത്തുള്ള ഖുമേനി പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും വിദേശകാര്യ മന്ത്രി സാരിഫിനും പിന്തുണ പ്രഖ്യാപിച്ച പശ്ചാതലത്തില്‍. ഇറാന്‍ എന്തിനും സുസജ്ജമാണ്; അന്തിമ നേട്ടത്തിനായി ചില വിപത്തുകള്‍ നേരിടാനും തങ്ങളെ നിരന്തരം ചൊടിപ്പിക്കുന്ന പ്രതിയോഗികളെ നിഷ്‌കരുണം നിഗ്രഹിക്കാനും. ട്രംപില്‍നിന്നും വ്യത്യസ്തമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്രിയാത്മകമായാണ് ഇറാന്റെ വിഷയത്തില്‍ ഇടപെട്ടിരുന്നത്. അദ്ദേഹം ഇറാനെതിരെ ഏകപക്ഷീയമായ ഒരു നീക്കത്തിനും മുതിര്‍ന്നില്ല. സഖ്യകക്ഷികളുടേയും ലേകരാഷ്ട്രങ്ങളുടേയും താല്‍പര്യം മാനിച്ചു യു. എന്‍ അംഗീകൃത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും സമഭാവനയുടേയും സമാധാനത്തിന്റേയും കൂട്ടുചര്‍ച്ചക്കായി ഇറാനെ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കയുമായുള്ള അനാരോഗ്യ ബന്ധം വകവെക്കാതെ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ചെകുത്താന്മാരായി കണക്കാക്കുന്നവര്‍ക്കൊപ്പം രമ്യതയുടെ മാര്‍ഗമാവാം എന്ന രാഷ്ട്രീയനയം രുപീകരിച്ചു. ഒബാമക്ക് ഒരുപക്ഷേ ഏകപക്ഷീയമായി നീങ്ങാമായിരുന്നു, ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയോ സൈന്യത്തെ വിന്യസിച്ചോ ഇറാനെ അടക്കിനിര്‍ത്താമായിരുന്നു. ഇത്തരമൊരു നീക്കത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം മുന്‍കുട്ടികണ്ടു വിഷയത്തില്‍ രജ്ഞിപ്പിന്റേയും സമവായത്തിന്റേയും നയതന്ത്രമാണ് ഒബാമ കൈകൊണ്ടത്.

എന്നാല്‍ സഊദി-ഇറാന്‍ വിഷയത്തില്‍ പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്തി അനാവശ്യമായി ഇറാനെ ചൊടിപ്പിക്കാനാണ് ട്രംപ് കരുതുന്നത്. ഇറാനെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ സഊദി അറേബ്യയെ സഹായിക്കാമെന്നും ഇറാനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കുമെന്നുമുള്ള പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ട്രംപിന്റെ നെറികെട്ട നീക്കമാണ്. എന്നാല്‍ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ യുദ്ധത്തിനു വഴിയൊരുക്കിയേക്കാമെന്ന പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മറുപടി ഉദ്വേഗത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending