Connect with us

Culture

രോഗക്കിടക്കയില്‍ നിന്ന് അരങ്ങിലേക്ക് പാര്‍വ്വതിക്ക് വിജയത്തിന്റെ ‘ഡബിള്‍ബെല്‍’

Published

on

ചിക്കന്‍പോക്‌സിന്റെ പാടുകള്‍ ചായം തേച്ച് മറച്ചിട്ടുണ്ട്. ജനറല്‍ ആസ്പത്രിയില്‍ നിന്നും സൂചിയെടുത്ത വേദന അസഹ്യം. രോഗത്തിന്റെ കാഠിന്യം ആ മുഖത്ത് നിന്നും വായിച്ചെടുക്കാം. കുച്ചുപുടിക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയ ശേഷം അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങി. അതിനിടയില്‍ മത്സരത്തിന്റെ അവസാന ക്ലസ്റ്റര്‍ അനൗണ്‍സ് വന്നു. പങ്കെടുക്കേണ്ടവരില്‍ ഒരാള്‍ അസുഖക്കാരി പാര്‍വ്വതിയാണ്. അമ്മ ബിന്ദുവിന്റെ അനുഗ്രഹം വാങ്ങി നേരെ അരങ്ങിലേക്ക്. പിന്നീടവള്‍ വേദിയില്‍ തീര്‍ത്തത് വിജയത്തിന്റെ നൃത്ത ഗോപുരമായിരുന്നു.

കാസര്‍ക്കോട് മുഴക്കോത്തെ ഉണ്ണികൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകളാണ് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി പാര്‍വ്വതി കൃഷ്ണന്‍. അച്ഛനും അമ്മയും കാസര്‍ക്കോട് – പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍മാരണ്. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. രക്ഷിതാക്കളുടെ വരുമാനം പാര്‍വ്വതിയുടെ നൃത്ത സ്വപ്‌നങ്ങള്‍ക്ക് പല ഘട്ടങ്ങളിലും പ്രയാസം തീര്‍ത്തിരുന്നു. ഇതു കണ്ടറിഞ്ഞ് അവള്‍ ചിലങ്കയൂരാന്‍ ശ്രമിച്ചതാണ്. കലയോടുള്ള താല്‍പര്യം അതിനനുവദിച്ചില്ല. കടം വാങ്ങിയും ഉള്ളത് വിറ്റുപെറുക്കിയും ഈ കൊച്ചുമിടുക്കിയുടെ സ്വപ്‌നങ്ങള്‍ക്ക് ഉണ്ണിയും ബിന്ദുവും ചിറക് മുളപ്പിച്ചു.

ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപുടിയിലും ശനിയാഴ്ച ഭരതനാട്ട്യത്തിലും വിജയത്തിന്റെ വളയം പിടിച്ചത് ബസ് കണ്ടക്ടര്‍ ദമ്പതികളുടെ മകളായ പാര്‍വ്വതി തന്നെയാണ്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ കൂടി പാര്‍വ്വതി പങ്കെടുത്തിരുന്നുവെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം യുപി വിഭാഗം ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഏക സഹോദരന്‍ അതുല്‍ കൃഷ്ണ മുമ്പ് നാടകത്തിലും മോണോ ആക്ടിലും സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു.

ഒരു നൃത്തയിനം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാന്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ചെലവു വരും. പാര്‍വ്വതി രണ്ട് നൃത്ത ഇനങ്ങളിലാണ് ഇത്തവണ മത്സരിച്ചത്. രണ്ടു ലക്ഷത്തോളം രൂപ ചെലവ് വന്നു. സുഹൃത്തുക്കളുടെ സഹായവും ചിട്ടി പിടിച്ചുമാണ് ഇത്തവണ ആ സ്വപ്‌നം രക്ഷിതാക്കള്‍ യാഥാര്‍ത്ഥ്യമാക്കിയത്. അടുത്ത വര്‍ഷം എന്ത് എന്ന ചോദ്യം മുന്നില്‍ കിടക്കുന്നുണ്ടെങ്കിലും മുകളില്‍ ദൈവമുണ്ടെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. ആത്മവിശ്വാസത്തിന്റെ ഡബിള്‍ബെല്ലടിച്ച് അച്ഛനും അമ്മയും കൂടെ നില്‍ക്കുമ്പോള്‍ വിജയത്തിന്റെ വളയം പിടിച്ച് പാര്‍വ്വതി സ്വപ്‌ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.

ഇഞ്ചോടിഞ്ച്; വിട്ടുകൊടുക്കാതെ കോഴിക്കോട്

തൃശൂര്‍: കലോത്സവം രണ്ടാംദിനം പിന്നിടുമ്പോള്‍ 322 പോയിന്റോടെ നേരിയ മുന്‍തൂക്കവുമായി കോഴിക്കോട് ജില്ല. രണ്ടാം സ്ഥാനത്തുള്ള പാലക്കാടും കണ്ണൂരും 319 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 313 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. നീര്‍മാതളത്തിലും നീലകുറിഞ്ഞിയിലുമടക്കം പതിനായിരങ്ങള്‍ ഇന്നലെ കലയുടെ സുഗന്ധം നുകരാനെത്തി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending