Connect with us

More

കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണി; വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

Published

on

 

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്കും ഭീഷണിയാകുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പൊതുനഷ്ടം ഇല്ലാതാക്കാന്‍ കുട്ടികള്‍ പൊതുതാല്‍പര്യ ഹരജി നല്‍കി.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളില്‍ പെട്ട് കെട്ടി ക്കിടക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നത് മൂലം പൊതുനഷ്ടം ഉണ്ടാകുന്നുവെന്ന സര്‍വേ പ്രകാരം കോടതി ഇടപെടണമെന്നു കാണിച്ച് പെരിങ്ങോം വയക്കര പഞ്ചായത്തിലെ തവിടിശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് കോടതിയിലെത്തിയത്. ഖജനാവിന് കോടികളുടെ നഷ്ടം സംഭവിക്കുന്ന ഇത്തരം അവസ്ഥ പരിഹരിക്കാന്‍ കോടതി ഇടപെടണമെന്നു കാണിച്ച് ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനികളായ ഇ. വിസ്മയ, കെ.പി അനുപ്രിയ, ആറാം തരം വിദ്യാര്‍ഥിനി സി.അനുശ്രീ, അഞ്ചാം തരത്തിലെ കെ.ജിനനാഥ്, എം.അഞ്ജലി എന്നിവരാണ് സര്‍വേ നടത്തി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
വാഹന വ്യവഹാരങ്ങളില്‍ പെട്ട് ഒടുങ്ങുന്ന ധാതു സമ്പത്ത് എന്ന വിഷയത്തിലാണ് കുട്ടികള്‍ സര്‍വേ നടത്തിയത്. പൊലീസ് പിടികൂടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാകാന്‍ വൈകുന്നതും, ലേല നടപടികള്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം നടക്കുന്നതും കാരണം സ്‌റ്റേഷന്‍ വളപ്പുകള്‍ വാഹനങ്ങളുടെ ശവപ്പറമ്പുകളായി മാറുകയാണ്. മോഷണം, കള്ളക്കടത്ത്, അബ്കാരി കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, മതിയായ രേഖകളില്ലാതെ വാഹനമോടിക്കല്‍, മണല്‍ കടത്ത് എന്നിവയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന് ഇടയാക്കുന്നത്. നശിക്കുന്ന വാഹനങ്ങളുടെ ഇരുമ്പോ മറ്റേതെങ്കിലും ഭാഗങ്ങളോ ഒരു തരത്തിലുള്ള പുനരുപയോഗ സാധ്യത ഇല്ലാത്തതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പഠനത്തിലൂടെ കുട്ടികള്‍ കണ്ടെത്തി. 2011 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ വിവിധ സ്‌റ്റേഷനുകളില്‍ പിടിയിലായ ടാറ്റ 407, മഹീന്ദ്ര മിനി ലോറി എന്നിവയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ സര്‍വേ നടത്തിയത്.
കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് പുനരുപയോഗ സാധ്യതയില്ലാത്ത വിധം 1808.1 ടണ്‍ ഇരുമ്പ് സമ്പത്താണ് നശിക്കുന്നതെന്ന് പഠനത്തിലൂടെ ഇവര്‍ കണ്ടെത്തി. പൊളിച്ച് വില്‍ക്കുന്ന വാഹനങ്ങളുടെ ഇരുമ്പ് ഭാഗങ്ങള്‍ക്ക് ഇന്നത്തെ കമ്പോള വില കി.ഗ്രാമിന് 19 രൂപയാണ്. ഇതുപ്രകാരം 3,43,53,900 രൂപയുടെ ഇരുമ്പ് പ്രതി വര്‍ഷം സര്‍വേക്കെടുത്ത കാറ്റഗറിയിലുള്ള വാഹനങ്ങള്‍ കൊണ്ടു മാത്രം നശിക്കുന്നു. അധ്യാപകനായ കെ.സി. സതീശന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ ഗവേഷണം നടത്തിയത്.
പരിചയ സമ്പന്നരായ െ്രെഡവര്‍മാര്‍, മെക്കാനിക്കുകള്‍, വാഹന ബോഡി നിര്‍മ്മാതാക്കള്‍, സര്‍വീസ് എഞ്ചിനിയര്‍മാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, കെമിസ്റ്റ് എന്നിവരുമായി നേരിട്ട് നടത്തിയ അഭിമുഖത്തിലൂടെയാണ് പ്രൊജക്ടിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ക്കും പ്രൊജക്ട് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രകാശ്, മുഖ്യാധ്യാപിക സവിത, അധ്യാപകരായ കെ.സി. സതീശന്‍, പ്രസന്നകുമാര്‍, സ്റ്റാഫ് സെക്രട്ടറി വേണുഗോപാല്‍, പിടിഎ പ്രസിഡന്റ് കെ.പി. ദിനേഷ് പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

Trending