Connect with us

Culture

എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത ആക്രമണ പരമ്പര സി.പി.എമ്മിനും സര്‍ക്കാറിനും മൃദുസമീപനം

Published

on


പേരുകള്‍ തുടരെ മാറ്റി പലപേരുകളില്‍ ദുരൂഹതയില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത കൊലപാതക പരമ്പരക്കെതിരെ ജനരോഷം കനക്കുമ്പോഴും സര്‍ക്കാറിന് മൗനം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെ ഇതുവരെ നാലു കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുളള ഇവരുടെ എസ്.ഡി.പി.ഐ പോപ്പുലര്‍ സംഘത്തിനെതിരെ ശക്തമായ നടപടിക്ക് തയ്യാറാവാത്തതാണ് ചോരക്കൊതി വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച കണ്ണൂരിലും ചൊവ്വാഴ്ച തൃശൂര്‍ ചാവക്കാട്ടെ നൗഷാദിന്റെയും കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐയുടെ പങ്കിലേക്കാണ് അന്വേഷണമെത്തിയത്.
ജമാഅത്തെ ഇസ്്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ 1977ല്‍ നിലവില്‍ വന്ന സിമിയുടെ മുന്‍ നേതാക്കളാണ് വീണ്ടും നിരോധിച്ചതോടെ പുതിയ സംഘടനയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. 1987ല്‍ വിവിധ ജില്ലകളിലെ ചെറു സംഘങ്ങളും തുടര്‍ന്ന് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സും രൂപീകരിച്ചവര്‍ 1993 നവംബറില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന പേര് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്നാക്കി മാറ്റിയത്. അധ്യാപകന്റെ കൈവെട്ട് കേസ്സ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ടതോടെ പിന്നീട് പലപേരുകളിലായി പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയായുമെല്ലാം രൂപമാറ്റം വരുത്തി.
കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തയച്ചതിന്റെ പേരിലും ഐ.എസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരിലും ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് ഉള്‍പ്പെടെ 13 പേര്‍ പ്രതികളായ കേസാണ് കശ്മീര്‍ റിക്രൂട്ട്‌മെന്റ്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കൊച്ചിയിലെ എന്‍ഐഎ കോടതി 2013 ഒക്ടോബറില്‍ ഉത്തരവായിരുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഐ.എസ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ് തുടങ്ങിയവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിലെല്ലാം എത്രത്തോളം വസ്തുതയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഭിമന്യു (എറണാകുളം മഹാരാജാസ്), നസീറുദ്ദീന്‍ (കുറ്റിയാടി വേളം) എന്നിവക്ക് പുറമെ കണ്ണൂരിലെയും തൃശ്ശൂരിലെയും കൊലകള്‍.
എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നര വര്‍ഷം മുമ്പ് എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസ്സിലെ ഒന്നാം പ്രതിയായ എസ്.ഡി.പി.ഐ വിദ്യാര്‍ത്ഥി വിഭാഗം നേതാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട് വേളത്ത് എം.എസ്.എഫ് നേതാവ് നസീറുദ്ദീനെ അറുംകൊല ചെയ്ത എസ്.ഡി.പി.ഐ നേതാക്കളായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിരിയാണി വിളമ്പിയും കുറ്റപത്രം വൈകിപ്പിച്ച് ജാമ്യമൊരുക്കിയും പിണറായി പൊലീസ് വഴിവിട്ട സഹായമാണ് നല്‍കിയത്.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവിന്റെ വധത്തിന്റെ നാലാംനാള്‍ തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എസ്.ഡി.പി. ഐ അംഗത്തിന്റെ പിന്തുണയോടെയാണ് പ്രസിഡന്റിനെതിരായ അവിശ്വാസം അതിജീവിച്ച് സി.പി.എം ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് ഇവരുടെ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പൊലീസ് കണ്ണടച്ച് സഹായിച്ചത്.
മുസ്്‌ലിംലീഗിനെ ക്ഷീണിപ്പിക്കാനുള്ള ഉപകരണമെന്ന നിലയിലാണ് സി.പി.എം അവരെ പാലൂട്ടിയത്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സ്വാധീനമില്ലാത്ത സംഘടനയാണ് എസ്.ഡി.പി.ഐ. മുസ്‌ലിം സമുദായം ഒന്നടങ്കം തള്ളിപ്പറഞ്ഞ സംഘടനക്കെതിരെ മുസ്്‌ലിംലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ തുറന്ന് എതിര്‍ക്കുമ്പോഴും ഇല്ലാകഥ മെനഞ്ഞ് എസ്.ഡി.പി.ഐക്ക് നിലമൊരുക്കാനാണ് സി.പി.എം ശ്രമിച്ചത്.
തീവ്രവാദ സംഘടനകളുമായുള്ള പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം ആളുകളുമായി ഒരു ബന്ധവും പാടില്ലെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയിരുന്നു. ആയുധ പരിശീലനവും തീവ്രപ്രചാരണങ്ങളുമായി അടിമുടി ദുരൂഹമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തനങ്ങള്‍.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ എസ്.ഡി.പി.ഐയെ ഒറ്റപ്പെടുത്തുന്നതിനും ശക്തമായ നടപടിക്ക് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും പകരം കോണ്‍ഗ്രസിനെയും മുസ്്‌ലിം ലീഗിനെയും വിമര്‍ശിച്ച് സായൂജ്യമടയുകയാണ് സി.പി.എം. മലപ്പുറം, പൊന്നാനി, വടകര, വയനാട്, കണ്ണൂര്‍, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും നോട്ടക്കും പിന്നില്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. പല തദ്ദേശ സ്ഥാനങ്ങളിലും ഇപ്പോഴും സഖ്യം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending