Connect with us

Culture

സെപ് ബ്ലാറ്ററുടെ ലൈംഗിക ചൂഷണം; ആരോപണവുമായി വനിതാ ഫുട്‌ബോളര്‍

Published

on

സൂറിച്ച്: ഫിഫ മുന്‍ പ്രസിഡണ്ട് സെപ് ബ്ലാറ്ററിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ താരം ഹോപ് സോളോ രംഗത്ത്. 2013 ബാളന്‍ ഡിഓര്‍ വിതരണ ചടങ്ങിനിടെ ബ്ലാറ്റര്‍ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്ന് ഒരു പോര്‍ച്ചുഗീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സോളോ പറഞ്ഞു. സെപ് ബ്ലാറ്റര്‍ തന്റെ പിറകുവശത്ത് കൈയമര്‍ത്തി എന്നാണ് 36-കാരി വ്യക്തമാക്കിയിരിക്കുന്നത്. ആരോപണം അസംബന്ധമാണെന്ന് ബ്ലാറ്റര്‍ പറഞ്ഞു.

2012-ലെ മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സമ്മാനിച്ചത് ബ്ലാറ്ററും ഹോപ് സോളോയും ചേര്‍ന്നായിരുന്നു. അമേരിക്കന്‍ ടീമിലെ സോളോയുടെ സഹതാരവും സ്‌ട്രൈക്കറുമായ ആബി വാംബാച്ചിനായിരുന്നു പുരസ്‌കാരം. പുരസ്‌കാരം നല്‍കുന്നതിനായി വേദിയിലേക്ക് വരുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ബാക്ക്‌റൂമില്‍ വെച്ചായിരുന്നു സംഭവമെന്നും അവാര്‍ഡ് ദാന ചടങ്ങ് നടക്കുകയായിരുന്നതിനാല്‍ താന്‍ പണിപ്പെട്ടാണ് അസ്വസ്ഥത അടക്കിയതെന്നും സോളോ പറയുന്നു. മത്സര വേദിയിലേക്ക് സോളോ മുന്നിലും ബ്ലാറ്റര്‍ പിന്നിലുമായാണ് പ്രവേശിച്ചതെന്ന് വീഡിയോകളിലുണ്ട്.

Image result for Hope Solo accuses Sepp Blatter of sexual assault at Ballon d'Or awards ceremony

ഹോളിവുഡിലെ ലൈംഗികാതിക്രമ സംഭവങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ഫുട്‌ബോളിലും സമാനമായ അനുഭവങ്ങളുണ്ടെന്ന് സോളോ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. യു.എസ് ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറായ അവര്‍ 2008, 2012 ഒൡപിക്‌സുകളും 2015 ലോകകപ്പും നേടിയ ടീമില്‍ അംഗമാണ്. പരിശീലകരും ഡോക്ടര്‍മാരും കോച്ചുമാരും എക്‌സിക്യൂട്ടീവുമാരും സഹതാരങ്ങള്‍ പോലും വനിതാ കളിക്കാരെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും പരാതി നല്‍കിയാലും പ്രത്യേകിച്ച് ഫലമുണ്ടാകാറില്ലെന്നും അവര്‍ പറഞ്ഞു.

Image result for Hope Solo accuses Sepp Blatter of sexual assault at Ballon d'Or awards ceremony

81-കാരനായ ബ്ലാറ്റര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പെടുന്നത് ഇതാദ്യമായല്ല. 1998 മുതല്‍ 2015 വരെ ലോകഫുട്‌ബോളിലെ പരമോന്നത പദവിയിലിരുന്ന ബ്ലാറ്റര്‍, 2004-ല്‍ വനിതാ കളിക്കാരുടെ വസ്ത്രധാരണത്തെപ്പറ്റി നടത്തിയ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. വനിതാ മത്സരങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകണമെങ്കില്‍ വോളിബോളിലേതു പോലെ ഫുട്‌ബോളിലും വനിതകള്‍ ഇറുകിയ ഷോര്‍ട്‌സുകള്‍ ധരിക്കണമെന്നായിരുന്നു ബ്ലാറ്ററുടെ പ്രസ്താവന. 2013-ല്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഒരു വനിതയെപ്പറ്റി ‘നല്ലവരും കാണാന്‍ കൊള്ളാവുന്നവരും’ എന്നും ബ്ലാറ്റര്‍ പരാമര്‍ശിച്ചു. ഇതിനു പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളെ അഭിനന്ദിക്കവെ ‘വീട്ടില്‍ മാത്രമല്ല നിങ്ങള്‍ക്ക് ഇവിടെയും സംസാരിക്കാം’ എന്നും ബ്ലാറ്റര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending