Connect with us

News

സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക്, താൽപര്യവുമായി മുൻനിര ക്ലബ്ബുകൾ

Published

on

ലണ്ടൻ: റയൽ മാഡ്രിഡ് ഫുൾ ബാക്ക് സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസുമായി ഉടക്കിയ താരം വേനൽ ട്രാൻസ്ഫറിൽ ക്ലബ്ബ് മാറാൻ താൽപര്യപ്പെടുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ ടീമുകളാണ് വെറ്ററൻ താരത്തിനു വേണ്ടി രംഗത്തുള്ളത്. ഇറ്റാലിയൻ ഭീമൻമാരായ യുവന്റസും 33-കാരനു പിന്നാലെയുണ്ടെങ്കിലും റാമോസ് ഇംഗ്ലണ്ടിലേക്ക് പോകാനാണ് താൽപര്യം പ്രകടിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

2018-19 സീസൺ റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം വളരെ മോശം കാലയളവായിരുന്നു. സ്പാനിഷ് ലീഗിൽ തുടരെ മുടന്തിയ ടീം ചാമ്പ്യൻസ് ലീഗിൽ താരതമ്യേന ദുർബലരായ അയാക്‌സിനോട് തോറ്റതോടെയാണ് റാമോസ് ക്ലബ്ബ് വിടാൻ തീരുമാനമെടുത്തത്. മത്സരശേഷം ഡ്രസ്സിങ് റൂമിൽ വെച്ച് റാമോസും ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസും തമ്മിൽ പരസ്യമായ വാഗ്വാദം നടന്നിരുന്നു. 14 വർഷം നീണ്ട റയൽ കരിയർ അവസാനിപ്പിക്കാൻ റാമോസ് തീരുമാനിച്ചതിനു പിന്നിൽ ഈ സംഭവമാണെന്നാണ് സൂചന.

പ്രതിരോധം ശക്തമാക്കുന്നതിനായുള്ള കോച്ച് ഒലേ ഗുണാർ സോൾഷേറിന്റെ പദ്ധതികളുടെ ഭാഗമായാണ് മാഞ്ചസ്റ്റർ റാമോസിനു വേണ്ടി രംഗത്തുള്ളതെന്നാണ് സൂചന. പ്രായം 33 ആയെങ്കിലും 67.7 ദശലക്ഷം പൗണ്ട് (561 കോടി രൂപ) എന്ന ഭീമൻ തുക താരത്തിനു വേണ്ടി നൽകാൻ യുനൈറ്റഡ് ഉടമകൾ തയ്യാറാണെന്നാണ് സൂചന.

എന്നാൽ, ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പും സമാന ആവശ്യവുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലാഹിനെ ഫൗൾ ചെയ്ത് പരിക്കേൽപ്പിച്ച റാമോസ് ലിവർപൂൾ ആരാധകർക്കിടയിൽ വില്ലനാണെങ്കിലും പ്രതിരോധം ശക്തമാക്കാൻ അനുയോജ്യനാണ് താരം എന്നാണ് ക്ലോപ്പ് കണക്കുകൂട്ടുന്നത്.

അതേസമയം, സെർജിയോ റാമോസിനെ തട്ടകത്തിലെത്തിക്കാൻ യുവന്റസും ശ്രമം നടത്തുന്നുണ്ട്. ട്രാൻസ്ഫറും വേതനവുമടക്കം 120 ദശലക്ഷം രൂപയാണ് ഈയിനത്തിൽ യുവെ മാറ്റിവെക്കാനുദ്ദേശിക്കുന്നത്. എന്നാൽ, ഒരു വെറ്ററൻ താരത്തിനു വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിൽ യുവെ ആരാധകർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending