Connect with us

Video Stories

ഐറിഷ് ഭക്ഷ്യക്ഷാമം ഓര്‍മ്മിപ്പിക്കുന്നത്

Published

on

അമര്‍ത്യസെന്‍ 

നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്‍ത്യസെന്‍. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്:

? നോട്ടു റദ്ദാക്കലിന്റെ പ്രാഥമിക ഫലം നാം കണ്ടുതുടങ്ങിക്കഴിഞ്ഞു. ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂകളും നോട്ടിന്റെ കുറവും. ഇനി നാം കാണാന്‍ പോകുന്നത് രണ്ടാമത്തെ ഫലമാണ്. അത് അസംഘടിത മേഖലയിലാണ്. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് വിതയെ ബാധിച്ചിരിക്കുന്നു. മറ്റുപല ബിസിനസുകളും നിലക്കുകയാണ്. ഇതിന്റെയെല്ലാം ഫലമെന്തായിരിക്കും.?
= നിങ്ങള്‍ പറഞ്ഞ ‘രണ്ടാമത്തെ ഫലം’ അപ്രതീക്ഷിതമായ ഒന്നല്ല. ബിസിനസും ചെറുകിട കച്ചവടത്തിനും പണം വലിയ പങ്കുണ്ടായിരിക്കെ വിശേഷിച്ചും. പ്രത്യേകിച്ചും ചെറുകിട കച്ചവടത്തിന്. (ഉദാഹരണത്തിനു കാര്‍ഷിക മേഖല). പണം എപ്പോഴും ഇവിടെ കറന്‍സിയായാണ് ഉപയോഗിക്കപ്പെടുന്നത്. സംഘാടനവും പരിശീലനവും കൊണ്ട് പണ രഹിത ഇടപാട് ദീര്‍ഘകാലത്തേക്ക് പതിവു രീതിയാക്കാനാകും. പക്ഷേ അതിന് സമയമെടുക്കും. എന്നാല്‍ പെട്ടെന്നുള്ള അറിവും സ്ഥാപനവത്കരണവും കൊണ്ട് കള്ളപ്പണവുമായി ബന്ധമില്ലാത്ത സാധാരണക്കാരുടെ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം പിടിച്ചുവെക്കുന്നത് വലിയ പാതകമാണ്. നാമിപ്പോള്‍ പറയുന്ന പണ രഹിത ഇടപാട് കൂടുതലും പ്രോമിസറി നോട്ടുകളായാണ്. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങളിലാണ് വലിയ തോതിലുള്ള കള്ളപ്പണ നീക്കിവെപ്പ് നടക്കുന്നത്. യൂറോപ്പിന്റെ വ്യാവസായിക വളര്‍ച്ചയുടെ പിന്‍ബലം പ്രോമിസറി നോട്ടുകളുടെ വലിയ പങ്കായിരുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടന്‍ പൊടുന്നനെ പണം നിരോധിച്ചു. അതാകട്ടെ ബ്രിട്ടന്റെ വ്യാവസായിക വളര്‍ച്ചയെ പിറകോട്ടടിപ്പിക്കുകയും ചെയ്തു.
അവികസിതമായ രീതിയിലുള്ള ഇലക്ട്രോണിക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും പശ്ചാത്തലത്തില്‍ പണ രഹിത ഇടപാട് സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും ഇലക്ട്രോണിക് രീതിയിലുള്ള ഇടപാടുകളെക്കുറിച്ച് ജ്ഞാനമില്ലാത്ത പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം. അവരുടെ സ്വന്തം പണം നഷ്ടപ്പെടുന്നതിന് വരെ അതുകാരണമാകും. എന്തുകൊണ്ട് ചിലര്‍- നമ്മുടെ മേല്‍ നോട്ടുനിരോധനം അടിച്ചേല്‍പിച്ചവര്‍- ഈ സാധ്യത മുന്‍കൂട്ടി കണ്ടില്ല. മാത്രമല്ല അവര്‍ ഈ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അന്ധത ബാധിച്ചു.

? എന്തിനാണ് രാജ്യത്തെ പ്രചാരത്തിലിരിക്കുന്ന 85 ശതമാനം പണം ഒറ്റയടിക്ക് പിന്‍വലിച്ചത്.
= ലക്ഷ്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് ഇന്ത്യാ ഗവണ്‍മെന്റിനെ പിടികൂടിയതെന്നു തോന്നുന്നു. കള്ളപ്പണം പിടികൂടുകയും തുടച്ചുനീക്കുകയും ചെയ്യുക എന്നതാണ് നോട്ടു നിരോധനം കൊണ്ട് ലക്ഷ്യമിട്ടത്. പിന്നീട് പണ രഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് എത്തുക എന്നതും. രണ്ടാമതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വാഗ്്‌ധോരണങ്ങള്‍ കൊണ്ട് ആദ്യത്തേത് പതുക്കെ മാറ്റിവെച്ചു. സാമൂഹികമായി വലിയ ചെലവുചെയ്താണ് നോട്ടുനിരോധം കൊണ്ട് കള്ളപ്പണം പിടിക്കാന്‍ നോക്കുന്നത്. അതാകട്ടെ ചെറിയ നേട്ടമേ ഉണ്ടാക്കുകയുള്ളുവെന്നതില്‍ അല്‍ഭുതമില്ല.
കാരണം വളരെ ചെറിയ ശതമാനം (ആറുമുതല്‍ പത്തുശതമാനം വരെ) മാത്രമാണ് പണമായുള്ളത്. വലിയ ശതമാനം കള്ളപ്പണം വിലയേറിയ ലോഹങ്ങളിലും വിദേശ അക്കൗണ്ടുകളിലുമാണ്. കള്ളപ്പണം പിടിക്കാന്‍ നോക്കുമ്പോല്‍ സാധാരണക്കാരന്റെയും ചെറുകിട കച്ചവടക്കാരന്റെയും ഉത്പാദകരുടെയും വീട്ടമ്മയുടെയുമൊക്കെ പക്കലുള്ള കൃത്യമായ നോട്ടുകളാണ് യഥാര്‍ഥ കള്ളപ്പണത്തേക്കാള്‍ കൂടുതല്‍ വെളിച്ചത്തുവരുന്നത്. ഇതാകട്ടെ ഉണ്ടാക്കുന്ന അസൗകര്യവും നഷ്ടവും വളരെ വലുതും. ഇതുമൂലം വളരെ വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും ഉണ്ടാകും. അടുത്തിടെ പുറത്തുവന്ന ഓള്‍ ഇന്ത്യ മാനുഫേക്ചറേഴ്‌സ് അസോസിയേഷന്റെ ഒരു റിപ്പോര്‍ട്ടില്‍ ഗുരുതരമായ തൊഴില്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. പ്രത്യേകിച്ചും ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം എഴുതിയത് , ‘നരേന്ദ്ര മോദിയുടെ 86 ശതമാനം നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള നടപടിയുടെ 34 ദിവസം മാത്രം കൊണ്ട് വലിയ തോതിലുള്ള ബിസിനസ് നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ്.’
കള്ളപ്പണ പ്രശ്‌നം പരിഹരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാമെന്നത് സര്‍ക്കാരിന്റെ അയഥാര്‍ഥമായ പ്രതീക്ഷയാണെന്ന് സര്‍ക്കാരിന് തന്നെ ഇതിനകം ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് കള്ളപ്പണം ഇല്ലാതാക്കുമെന്ന ആദ്യത്തെ ലക്ഷ്യത്തില്‍ നിന്ന് മറ്റൊരു ലക്ഷ്യത്തിലേക്ക് പതുക്കെ മാറ്റിച്ചവിട്ടിയിരിക്കുന്നത്- പണ രഹിത വ്യവസ്ഥയിലേക്കുള്ള എടുത്തുചാട്ടം. വലിയ സമയമാണ് ഘടനാപരമായ ഇത്തരമൊരു മാറ്റത്തിനായി വേണ്ടത്. കള്ളപ്പണക്കാര്‍ക്കെതിരെ പിഴ ചുമത്തുക തുടങ്ങിയ തലതിരിഞ്ഞ നടപടികള്‍ ഗുണം ചെയ്യുന്നതല്ല. ഫലത്തില്‍ സംഭവിച്ചത് പരിഭ്രാന്തിയും ദൂരവ്യാപകമായ കെടുതിയുമാണ്. അല്ലാതെ കാഷ്‌ലെസ് സമൂഹമല്ല.

? നോട്ടുനിരോധനത്തില്‍ എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം താങ്കള്‍ കാണുന്നുണ്ടോ.തെരഞ്ഞെടുപ്പുകള്‍ വരികയാണ്.
= സത്യത്തില്‍ അതെനിക്കറിയില്ല. ഇത്തരമൊരു നടപടിക്ക് സാമ്പത്തികമായി വിശ്വാസയോഗ്യമായ കാരണങ്ങള്‍ പറയാനായില്ലെങ്കില്‍ ജനങ്ങള്‍ ഭരണകക്ഷികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സംശയിക്കും. അതിപ്പോള്‍ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒന്നും നേടാനായിട്ടില്ലെങ്കിലും, പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരായ പോരാളിയാണെന്നൊരു രാഷ്ട്രീയ പ്രതിഛായ തല്‍കാലത്തേക്കെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ ആയല്ലോ.

? അമ്പതുദിവസത്തെ ബുദ്ധിമുട്ടുകൊണ്ട് കള്ള സ്വത്ത് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ.
= എങ്ങനെ കഴിയാനാണ്. തീരെ ചെറിയ ഭാഗം മാത്രമാണ് (ആറുമുതല്‍ പത്തു ശതമാനം വരെ) കള്ളപ്പണമായുള്ളത്. ഏറിയാല്‍ പത്തുശതമാനം കള്ളപ്പണം പിടികൂടിയതുകൊണ്ട് എല്ലാ കള്ളപ്പണവും തുടച്ചുനീക്കാന്‍ സാധിക്കുമോ. പത്തു ശതമാനം തന്നെ കൂടിയ കണക്കാണ്. എങ്ങനെ വെട്ടിക്കാമെന്ന് അറിവുള്ള കള്ളപ്പണക്കാര്‍ അതൊളിപ്പിച്ചുവെക്കുന്നതിലും വിദഗ്ധരാണ്. സത്യസന്ധരായ സാധാരണക്കാരാണ് ഫലത്തില്‍ ഇതുകൊണ്ടുള്ള ദുരിതം പേറേണ്ടിവരുന്നത്.

? ഇതൊരു തെറ്റായ നയമാണെങ്കില്‍ എന്തുകൊണ്ട് നോട്ടുനിരോധനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നില്ല.
= ഈ തെറ്റായ നടപടിയെ സര്‍ക്കാരിന്റെ പബ്ലിസിറ്റി സംവിധാനം കൊണ്ട് മറക്കാനായിട്ടുണ്ട്. ജനങ്ങളോട് അവര്‍ നിരന്തരം പറയുന്നത് നോട്ടുനിരോധനത്തെ എതിര്‍ത്താല്‍ നിങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് അനുകൂലമാകുമെന്നാണ്. ഇതൊരു മണ്ടത്തരം നിറഞ്ഞ വിശകലനമാണ്. എന്നാല്‍ ചൂഷണം ചെയ്യാവുന്ന മുദ്രാവാക്യവും. നോട്ടു റദ്ദാക്കല്‍ കൊണ്ടുള്ള പ്രതിസന്ധി സ്ഥിതി വിവരകണക്കുകളും പൊതു കാഴ്ചപ്പാടുകളും കൊണ്ട് പതുക്കെയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പവിത്രതയും വിജയവും എന്ന പൊള്ളയായ കാഴ്ചപ്പാടിനെ വക്രീകരിച്ച കണക്കുകളും ദുഷ്പ്രചാരണവും ആവര്‍ത്തിച്ചുകൊണ്ട് പിടിച്ചുനിര്‍ത്താനാകും. അന്തിമമായി സത്യം നിലനില്‍ക്കും. എങ്കിലും വലിയ ശതമാനം ജനതയെയും ദീര്‍ഘകാലത്തേക്ക് തങ്ങളുടെ വിധേയരായി നിര്‍ത്താനാകും. യു.പി തെരഞ്ഞെടുപ്പിന് ശേഷം വരെയും. 1840ലെ കുപ്രസിദ്ധമായ ഐറിഷ് ഭക്ഷ്യക്ഷാമം ഭരിച്ചിരുന്ന സര്‍ക്കാരിനെ ലണ്ടനില്‍ നിന്ന് പെട്ടെന്നൊരു കലാപത്തിലേക്ക് നയിച്ചിരുന്നില്ലെന്ന് ഓര്‍ക്കുന്നത് നന്നാവും. പക്ഷേ ഏറെ കാലത്തിനുശേഷം, ലണ്ടനിലെ സര്‍ക്കാര്‍ ചെയ്യുന്ന ഒന്നിനെയും വിശ്വസിക്കാത്ത രീതിയില്‍ ഐറിഷ് ജനത ദീര്‍ഘകാലത്തേക്ക് അഗാധമായ സംശയാവസ്ഥയിലേക്ക് മാറുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending