Connect with us

Culture

പ്രതിഷേധത്തിന്റെ മറവില്‍ കലാപത്തിന് ശ്രമം; സംസ്ഥാന വ്യാപകമായി അക്രമം

Published

on

കൊച്ചി: സുപ്രിംകോടതി വിധി പ്രകാരം രണ്ടു യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ വന്‍ കലാപത്തിനും കോപ്പു കൂട്ടുന്നതായി സൂചന. വധഭീഷണി അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

കയ്യും വെട്ടും, കാലും വെട്ടും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ പൊതുവേ ട്രാഫിക്ക് ബ്ലോക്കുള്ള നഗരത്തിലെ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിക്കുകയും ചെയ്തു. ഒരു വരിയില്‍ പോവേണ്ട ആളുകള്‍ മാത്രമാണ് പ്രകടത്തിന് ഉണ്ടായിരുന്നതെങ്കിലും വാഹനങ്ങള്‍ കടത്തി വിടാതെ രണ്ടു വരി റോഡിലും പ്രവര്‍ത്തകര്‍ പ്രകടനവുമായി നീങ്ങി. മുന്‍നിരയിലെ നേതാക്കള്‍ ശരണം വിളികള്‍ ഉയര്‍ത്തിയപ്പോഴാണ് പിന്‍നിരയില്‍ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉണ്ടായത്. പ്രകടനത്തിന് മുന്നിലും പിന്നിലും അകമ്പടി സേവിച്ച പൊലീസുകാര്‍ കാഴ്ച്ചക്കാരാവുകയും ചെയ്തു. കച്ചേരിപ്പടിയില്‍ മണിക്കൂറുകളോളം റോഡില്‍ കുത്തിയിരുന്നും സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവിടെ പൊലീസിന് നേരെയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹത്തോട് പോലും പ്രകടനക്കാര്‍ ആദരവ് കാണിച്ചില്ല. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ടൗണ്‍ ഹാളിന് മുന്നിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വധഭീഷണി അടക്കമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പ്രതിഷേധത്തിന്റെ മറവില്‍ കൊച്ചിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ തുടങ്ങിയ ഇടങ്ങളിലും വ്യാപകമായ ആകമണങ്ങളുണ്ടായി.

അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ വലിയ ആക്രമണങ്ങള്‍ ഉണ്ടാവുമെന്നാണ് ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ നല്‍കുന്ന സൂചന. യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത് സര്‍ക്കാരാണെന്നും ഈ ചതിക്ക് ശക്തമായ മറുപടിയുണ്ടാവുമെന്നുമായിരുന്നു സമിതി നേതാവ് എസ്.ജെ.ആര്‍ കുമാറിന്റെ പരാമര്‍ശം. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന ഹര്‍ത്താലിലും വ്യാപകമായ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. മുന്‍ തീരുമാന പ്രകാരം വ്യാപാരികള്‍ കടകള്‍ തുറക്കുകയും ബസുകള്‍ സര്‍വീസ് നടത്തുകയും ചെയ്താല്‍ സംഘടനയുടെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് എല്ലാവരും സഹകരിക്കണമെന്നായിരുന്നു മറുപടി. അക്രമം ഉണ്ടായാല്‍ കര്‍മ്മ സമിതിക്ക് ഉത്തരാവാദിത്വമുണ്ടാവില്ലെന്ന സൂചനയും നല്‍കി. വരും ദിവസങ്ങളിലെ സമര പരിപാടികള്‍ ആസുത്രണം ചെയ്യാന്‍ ഇന്ന് വൈകിട്ട് കോട്ടയത്ത് കര്‍മ്മ സമിതിയുടെ പേരില്‍ സംഘപരിവാര്‍ സംഘടന നേതാക്കളുടെ അടിയന്തിര യോഗം ചേരുന്നുണ്ട്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending