Connect with us

Video Stories

വന നശീകരണം തടയാന്‍ ആളെ ആവശ്യമുണ്ട്

Published

on

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണ് ഒരാഴ്ചയില്‍ മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ട് അമ്പരന്നു പോയത്.. (ബുക് റിവ്യുവിനയക്കുന്നതാണ്.)
ശരാശരി 80 ശതമാനം പുസ്തകങ്ങളും പരമ ബോറാണ്. ബാക്കി പതിനഞ്ച് ശതമാനവും കഷ്ടിച്ച് ശരാശരി.
കഴിഞ്ഞ 10 വര്‍ഷമായി മലയാള ഭാഷയില്‍ ചവറ് പുസ്തകങ്ങളുടെ സാംസ്‌കാരിക വയറിളക്കമാണ്.
പല കാരണങ്ങളില്‍ ചിലത് ഇവിടെ കുറിക്കട്ടെ.

1. മനുഷ്യന് സെല്‍ഫി ഒഴിച്ച് മറ്റ് ആത്മാവിഷ്‌ക്കാരങ്ങള്‍ക്ക് യാതൊരു വഴിയും നമ്മുടെ നാട്ടിലില്ല. സ്വന്തം ഗൃഹാന്തരീക്ഷത്തില്‍പ്പോലും.

2. ഏത് കലാപ്രവര്‍ത്തനത്തിനും വലിയ മുടക്കുമുതല്‍ ആവശ്യമായി വരുന്നുണ്ട്. ഏറ്റവും കുറഞ്ഞ കലാ വിഷ്‌കാരം സാധ്യമാവുന്നത് സാഹിത്യത്തിലാണ്.
കേവലം10 രൂപ മാത്രം മതി. ഒരാള്‍ക്ക് കവിയാവാം. 3 രൂപയ്ക്ക് പേന കിട്ടും 2 രൂപയ്ക്ക് പേപ്പര്‍. അയക്കാന്‍ 5 രൂപ സ്റ്റാമ്പ്.പത്രാധിപന്‍ ചങ്ങാതിയാണെങ്കില്‍ പിന്നെ വളരെ വേഗത്തില്‍ കവിയായിക്കൂടെന്നുമില്ല.
ഇരുപതിനായിരം രൂപയ്ക്കടുത്തുള്ള പണമുണ്ടെങ്ല്‍ ഗ്രന്ഥകര്‍ത്താവാം. (ഗള്‍ഫില്‍ 40,000 ‘അമേരിക്കയില്‍ 75,000 )
അതെ, മറ്റൊരു കലാമേഖലയ്ക്കും ഇത്ര പെട്ടെന്ന് ഇത്രയും ചുരുങ്ങിയ ചിലവില്‍ പ്രവര്‍ത്തിക്കുക അസാധ്യം.

ആയ്‌ക്കോട്ടെ, ഒരാവിഷ്‌ക്കാരമല്ലേ തടയേണ്ടതില്ല. പക്ഷേ, അനര്‍ഹമായിപുസ്തകങ്ങള്‍ പെരുകുന്നതില്‍ ഭാഷാ ദ്രോഹത്തിനു പുറമെ രണ്ട് മഹാദ്രോഹങ്ങളുമുണ്ട്.
1. ശുദ്ധ വനനശീകരണമാണിത്. ആയതിനാല്‍ പരിസ്ഥിതിവാദികളെങ്കിലും ഇതിലിടപെടണം.
2. നല്ല പുസ്തകങ്ങളെ ഈ മലവെള്ളപ്പാച്ചിലില്‍ വായനക്കാരന് കിട്ടാതെ പോകുന്നു. ഭാഷയ്ക്കും സംസ്‌കാരത്തിനും വളരെ അത്യാവശ്യമായ പുസ്തകങ്ങള്‍ വായനക്കാരുടെ കണ്ണില്‍ പെടാതെ പോകുന്നു.
ഇനി ഈ വനനശീകരണ മലിനീകരണത്തില്‍ പ്രധാന കുറ്റവാളികളാരാണെന്നു നോക്കാം.

1. രണ്ടോ മൂന്നോകഥയോ കവിതയോ വരുമ്പോഴേക്കും പുസ്തകമാക്കണം പുസ്തകമാക്കണം എന്നു നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്ന അഭുദയകാംക്ഷികള്‍ അഥവാ സുഹൃത്തുക്കള്‍. സത്യത്തില്‍ ഇവര്‍ സുഹൃത്തുക്കളല്ല. അഭ്യുദയകാംക്ഷികളുമല്ല. സാമ ദ്രോഹികളാണ്. പ്രേരണാകുറ്റത്തിന് ഇവരുടെ പേരില്‍ കേസെടുക്കേണ്ടതാണ്.
2. ഗുണനിലവാരം ഒട്ടും പരിഗണിക്കാതെ കാശ് വാങ്ങി പുസ്തകമിറക്കിക്കൊടുക്കുന്ന പ്രസാധകര്‍.

ഇവരില്‍ പലരും കറ കളഞ്ഞ ഫ്രോഡുകളാണ്. ഇവരുടെ പേരില്‍ സ്വമേധയാ കോടതി കേസന്വേഷണത്തിന് ഉത്തരവിടണം. പ്രസാധന വ്യവസായം വലിയ ലാഭ മേഖലയല്ല എന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ…. ഗതികേട് കൊണ്ട് പാലില്‍ അല്പം വെള്ളം ചേര്‍ക്കുന്നത് പോട്ടേന്ന് വെക്കാം. പക്ഷേ, വെള്ളത്തില്‍ പാല് ചേര്‍ക്കാമോ? സഹോദരരേ, മലയാള ഭാഷയുടെ ശവക്കുഴി നിര്‍മ്മാണം പലയിടങ്ങളിലും നടക്കുന്ന കാലമാണിത്. പൈങ്കിളി ശൈലിയില്‍ ഭാഷ എന്റെ അമ്മയാണ് എന്നൊക്കെ നിലവിളിക്കുന്ന വ്യാജ വേഷങ്ങളെയല്ല ഇന്ന് നമ്മുടെ മുങ്ങി മരിക്കാറായ ഭാഷയ്ക്ക് വേണ്ടത്.
പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെങ്കിലും വായിക്കപ്പെടുന്നുണ്ടോ എന്നെങ്കിലും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കുറേ പേര്‍ക്കെങ്കിലും ഇതൊക്കെ അറിയാം. പക്ഷേ, വാ തുറക്കില്ല.
വെറുതെയെന്തിനു് നമ്മള് ആളുകളെ ശത്രുവാക്കുന്നു?- ഇങ്ങനെ ചിന്തിച്ച് ശീലിച്ച് സ്വന്തം ഭാര്യയെ തട്ടിക്കൊണ്ടു പോകുമ്പോഴും അവരീ നിഷ്‌ക്രിയത്വം തുടരുക തന്നെ ചെയ്യും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending