Connect with us

Culture

വിദ്യാര്‍ഥി വെടിയേറ്റുമരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

Published

on

പെരിന്തല്‍മണ്ണ: മാനത്ത്മംഗലത്ത് വെടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. സംഘത്തിലുണ്ടായിരുന്ന മാനത്തുമംഗലം പിലാക്കല്‍ മുത്തഹമ്മില്‍(24) ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് മാസിന്റെ എട്ട് കുട്ടുകാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിടുണ്ട്. ഞായറാഴ്ച വൈകീട്ട് തന്നെ പെരിന്തല്‍മണ്ണ പൊലീസ് മുത്തഹമ്മിലിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അറസ്റ്റുരേഖപ്പെടുത്തിയത്. സംഭവസമയത്ത് മുത്തഹമ്മില്‍ മദ്യലഹരിയിലായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പെരിന്തല്‍മണ്ണ സി.ഐ. ടി.എസ് ബിനു പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് മുമ്പായാണ് പത്തംഗസംഘം പൂപ്പലം നിരപ്പിലെ തടപറമ്പ് കുന്നിന്‍മുകളിലെത്തിയത്. സുഹൃത്തുക്കളടങ്ങിയ സംഘം അവധി ആഘോഷിക്കാനാണ് എത്തിയത്. ഇവരുടെ കൂട്ടത്തിലൊരാളുടേതാണ് വെടിവെക്കാനുപയോഗിച്ച എയര്‍ഗണ്‍. പക്ഷികളെയോ മറ്റോ വെടിവെക്കാനായാണ് തോക്ക് കൊണ്ടു പോയതെന്നാണ് കരുതുന്നത്. തോക്കില്‍ ഉണ്ടയുള്ളത് അറിയില്ലായിരുന്നുവെന്ന് മുത്തഹമ്മില്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യമുള്ളതായി അറിയില്ല. അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോയെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷമെ അറിയാനാവൂ. മാസിനിന്റെ തൊട്ടടുത്ത് നിന്നാണ് മുത്തഹമ്മില്‍ വെടിവെച്ചത്. വെടിയുണ്ട ശ്വാസകോശത്തില്‍ കയറിയ നിലയിലായിരുന്നു.
മാസിനെ മുത്തമ്മിലും മറ്റൊരാളും ചേര്‍ന്നാണ് ആസ്പത്രിയിലെത്തിച്ചത്. ഞായറാഴ്ച രാത്രി തന്നെ തോക്ക് കണ്ടെടുക്കുന്നതിനായി സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുത്തഹമ്മിലുമായി തിങ്കളാഴ്ച നടത്തിയ പിശോധനയിലാണ് പൊലീസ് കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയില്‍ തോക്ക് കണ്ടെടുത്തത്. പ്രതി എയര്‍ഗണ്ണുമായി നില്‍കുന്ന ചിത്രങ്ങള്‍ കസ്റ്റഡിയിയുള്ളവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മാസിന് വെടിയേറ്റയുടന്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇരുവരും സ്ഥലം വിട്ടത് ജനരോഷം ഭയന്നാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.702ecd1d-40a8-40ca-8a71-321a6390bad7
തിങ്കളാഴ്ച പൊലീസ് ഇന്ക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകീട്ട് എട്ടു മണിയോടെ കക്കൂത്ത് വലിയങ്ങാടി പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. കല്ലായി എ.ഡബ്ലുയു.എച്ച് സ്‌പെഷ്യല്‍ കോളേജില്‍ മൂന്നാം വര്‍ഷ ഓഡിയോളജി വിദ്യാര്‍ഥിയായിരുന്നു മാസിന്‍.
സയന്റിഫിക് വിദഗ്ധന്‍ ഡോ.അനീഷ്, വിരലടയാള വിദഗ്ധന്‍ സതീഷ്, ബാലിസ്റ്റിക് വിദഗ്ധ എന്നിവരടങ്ങിയ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. പറഞ്ഞു. സി.ഐ ടി.എസ് ബിനു, എസ്. ഐ കമറുദ്ദീന്‍ വള്ളിക്കാടന്‍, നരേന്ദ്രന്‍, സീനയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുകുമാരന്‍, രത്‌നാകരന്‍, മോഹനകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending