Connect with us

Video Stories

സെമി ചേകനൂരാവാന്‍ ബദ്ധപ്പെടുന്ന കെ.ടി ജലീലിനോട് വിനയപൂര്‍വം

Published

on

ശുഐബുല്‍ ഹൈത്തമി

മലയാളത്തിലെ സയ്യിദ് ഖുതുബാകാൻ നോക്കി വഴിതെറ്റി സിയാഉദ്ദീൻ സർദാറിലെത്തി ഒടുവിൽ സെമി ചേകനൂരാവാൻ ബദ്ധപ്പെടുന്ന കെടി ജലീനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ തോന്നുന്നത് സങ്കടമാണെന്ന് തോന്നുന്നു. ബോധപൂർവ്വമല്ലാതെ വരിക്കേണ്ടി വന്ന കർമ്മശാപങ്ങളുടെ കൃതാനർത്ഥങ്ങൾ ഇടവേളകളില്ലാതെ വരുമ്പോൾ ആരായാലും ഇങ്ങനെയൊക്കെത്തന്നെയേ സംഭവിക്കുകയുള്ളൂ ,പാവം.

” സ്വയം ചെയ്യുന്ന വിഭ്രംശകൃത്യങ്ങൾ കാണുമ്പോൾ ഇതത്രയും താൻ തന്നെ ചെയ്യുന്നതല്ലേ എന്ന് വർണ്യത്തിലാശങ്ക ” എന്ന മാനസികാവസ്ഥയാണ് അഭിശപ്തരുടെ സൈക്കോ. കയ്യിൽ കിട്ടുന്നത് കാണുന്നവരുടെ നേരെ വലിച്ചെറിയും , തനിക്ക് ഭീഷണിയാണെന്ന് കാണുന്നവരെ തെറിപറയും. ശാന്തമാവുമ്പോൾ റൂമിൽ കയറി കണ്ണാടിനോക്കി പൊട്ടിക്കരയും. പശ്ചാതാപത്തിന്റെ ഏകാന്ത നിമിശങ്ങൾ ആത്മവിചാരണ നടത്തുമ്പോൾ ഓടി രക്ഷപ്പെടാൻ അതേ തെറ്റ് ആവർത്തിച്ച് മതിമറക്കും. മലയാളത്തിൽ ഉന്മാദം എന്നും നാട്ടുഭാഷയിൽ ‘വസ്തുവിന്റെ ഇളക്കം’ എന്നുമൊക്കെ പറയും. ലക്ഷണങ്ങൾ നോക്കിയാൽ ഈ ഘട്ടത്തിലേക്കാണ് അദ്ദേഹത്തിന്റെ അധോഗതി. ഈ ഡിപ്രഷൻ അതിന്റെ ഇര തിരിച്ചറിയില്ല എന്നതാണ് വലിയ സങ്കീർണ്ണത.
ഇങ്ങനെയുള്ള ഒരു മനുഷ്യനോട് മനുഷ്യർ പുലർത്തേണ്ട മനോഭാവം സഹതാപം ആണെന്നാണ് ഞാൻ പഠിച്ച തത്വശാസ്ത്രം . ആളനക്കമോ വാർത്താവിതരണ ദ്വാരങ്ങളോ ഇല്ലാത്ത ഒരു മുറിയിൽ ഇരുപത്തിനാല് മണിക്കൂർ ഒറ്റപ്പെട്ട് കണ്ണടച്ച് ചിന്തിച്ചാൽ ഈ ഘട്ടത്തിലെത്തിയവർക്ക് പൂർവ്വഗതിയിലേക്ക് മടങ്ങിപ്പോകാനുള്ള വിവേകം ലഭിക്കും . അങ്ങനെയൊരാൾക്ക് കിട്ടേണ്ടത് ശാന്തതയാണ്. നാല് ഭാഗത്ത് നിന്ന് നിന്നും അത്തരമൊരു മനോപതനത്തിലെത്തിയ വ്യക്തിയെ പ്രകോപിപ്പിച്ചാൽ ഭ്രാന്തിന്റെ പൂരമാവും ശിഷ്ടവും കഷ്ടവും .

തനിക്ക് അധികാരസുഖം നൽകി പോരായ്മകൾ പൊറുത്ത് കൊടുക്കുന്ന കമ്മ്യൂണിസ്റ്റ്കാർക്ക് വേണ്ടി കെടി ജലീൽ തന്റെ മതാദർശശുദ്ധി ഊരിയെറിയുന്നത് ഘട്ടംഘട്ടമായാണ്.

മൂന്നിനങ്ങളിലുള്ള മുസ്ലിംകളാണ് കേരളത്തിലെ പൊതുമുസ്ലിം വൃത്തം. സംഘ നിഷ്ഠ മുസ്ലിംകൾ, വ്യക്തിനിഷ്ഠ മുസ്ലിംകൾ, സാംസ്ക്കാരിക മുസ്ലിംകൾ അഥവാ പൊതുബോധത്തിലെ നല്ല മുസ്ലിംകൾ.

സംഘടിതമായി ഇസ്ലാമിനെ അനുഷ്ഠിക്കുകയും അനുവർത്തിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ആദ്യത്തെ വിഭാഗമാണ് പ്രബല മതസംഘടനകളുടെ കീഴിൽ അണിനിരന്നത്. സാമൂഹിക വ്യവഹാരങ്ങളെ ഇസ്ലാമിക നിർണ്ണയങ്ങൾ ആധാരമാക്കി സ്വീകരണ – നിരാകരണങ്ങൾക്ക് വിധേയമാക്കുന്ന മത പണ്ഡിതരുടെ ശുഷ്ക്കാന്തിയാണ് അതിന്റെ ആത്മബലം .

വ്യക്തി നിഷ്ഠ ഇസ്ലാം ഏറെക്കുറെ ലിബറലുകളും എന്നാൽ കാര്യത്തോടടുക്കുമ്പോൾ പള്ളിക്കാരെയും ഖാദിയാരേയും ആശ്രയിക്കുന്നവരുടെ ചട്ടക്കൂടാണ്. ആധുനികമായ വ്യഖ്യാന സാധ്യതകൾ സ്വയം നിർമ്മിച്ച് അവർക്കിഷ്ടപ്പെട്ട രൂപത്തിൽ പടച്ചവനെയും അവൻ പറഞ്ഞയച്ചവരെയും പരികൽപ്പിക്കുന്ന ഇവരെ വായിക്കാനും കേൾക്കാനും നല്ല രസമായിരിക്കും . ഒടുവിൽ സോംപാപൊടി തിന്നത് പോലെ അകത്തോട്ട് ഇറക്കാനൊന്നും കിട്ടില്ല. മധുരം നുണയാൻ കുറേ കിട്ടും.
വിവാദങ്ങൾ വത്തക്കയായും ഫ്ലാഷ്മോബായും പോലീസിന്റെ താടിയായും ചന്ദ്രക്കലയായും മാണിക്യമലരായും കറുത്ത ആഫ്രിക്കയിലെ പർദ്ധക്കാരിയായും ഹാദിയ എന്ന ഉമ്മച്ചിക്കുട്ടിയായും പെണ്ണ്കെട്ടിന്റെ പ്രായമായുമൊക്കെയായി വരുമ്പോൾ സംഘടിത മുസ്ലിംകൾ അഭിപ്രായം പറയുന്നത് വരെ ഇവർ മിണ്ടില്ല .പിന്നെ അവർ മിണ്ടിയതിന്റെ പക്കാ എതിരെന്താണെന്ന് നോക്കി നിലപാട് പറയും. ഖുർആനും ഹദീഥുമൊക്കെ ജ്ഞാനപീഠ അവാർഡ് പ്രഖ്യാപന സമിതി വായിക്കുന്ന കണ്ണsയിട്ടാണ് അവരും വായിച്ചെന്നാക്കി വളിപ്പാക്കുക. സ്വന്തം വീട്ടിലുള്ളവരുടെ സദാചാരകാര്യത്തിൽ ആ നിലപാടായിരിക്കില്ല താനും.

സാംസ്ക്കാരിക മുസ്ലിംകൾ ആണ് കമ്മ്യൂണിസ്റ്റു
കാർ വിഭാവനം ചെയ്യുന്ന നല്ല മുസ്ലിംകൾ . ഒബിസിക്കാർക്ക് സർക്കാർ നൽകുന്ന സർവ്വ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് തന്നെ ഞങ്ങളുടെ പേരുകൾ മുസ്ലിം പേരുകളല്ല ,അറബിനാമങ്ങളാണ് എന്ന് പറയാൻ ധൈര്യം കാണിക്കും. ഞങ്ങൾ സ്വതന്ത്രവാദികളാണ് എന്ന് പറഞ്ഞ് കൊണ്ട് തന്നെ ലിബറൽ മീഡിയകളിൽ ഇസ്ലാം പക്ഷ പ്രതിനിധികളായി വരും. അല്ലാഹുവിനും റസൂലിനുമൊക്കെ മാർക്കിട്ട് മതത്തെ മൂല്യനിർണ്ണയം നടത്തലാണ് ഇവരുടെ ആസ്ഥാന തൊഴിൽ. .

ഈ കൂട്ടത്തിൽ രണ്ടിലോ മൂന്നിലോ ഒക്കെയായിരുന്നു ജലീൽ അടുത്ത കാലം വരെ.
പിന്നെ സാക്ഷാൽ ശംസീറിനെയും ഡിഫി റഹീമിനെയുമൊക്കെ എടുത്ത് പൊട്ടൻ കിണറ്റിലെറിയണമെന്ന ഫീൽ ഇടത് ലിബറലുകൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന ചേലിലാണ് അദ്ദേഹത്തിന്റെ ഹാല് (Sub consiousness) മാറിയത്. ഹാല് മാറിയാൽ പിന്നെ പറയുന്നതിന് തക്ലീഫ് (Ethical Responsibility) ഉണ്ടാവില്ല .അല്ലാതെ , സ്വർഗാവകാശികളെ കുറിച്ച് അദ്ദേഹം അങ്ങനെയൊരു പ്രസ്താവന നടത്തുമെന്ന് എനിക്ക് തോന്നുന്നില്ല.സിയാഉദ്ദീൻ സർദാരുടെ Desperatly Seeking paradise ഒരു വിവരക്കേടൻ മലയാളി രചിച്ച മട്ടാണ് മൊത്തം ജലീലിന്റെ ഇസ്ലാം പറച്ചിലുകൾ. പലരും അതിന് മറുപടി പറയുന്നത് പോലെ ആര് സ്വർഗത്തിൽ പോവും എന്ന അവകാശത്തർക്കമല്ല അവിടെ വലിയ വിഷയം .ഒരു ബഹുസ്വര സമൂഹത്തിൽ അത്തരം സൂപ്പർ നാച്വറാലിറ്റീസ് ഇവ്വിധം ചർച്ചയാവൽ മുസ്ലിംകൾക് ദോശകരമായിട്ടാണ് ബാധിക്കുക. ഫെഡറൽ കോൺസ്റ്റിറ്റ്യൂഷൻ അനുസരിക്കേണ്ട ഒരു മന്ത്രി സമൂഹത്തിൽ വിള്ളൽ മാത്രമുണ്ടാക്കുന്ന ഒരു മതാക്ഷേപ പ്രസ്താവന നടത്തിയതാണ് രാഷ്ട്രീയ സാമൂഹിക പ്രശ്നം. “ആചാരങ്ങൾ മാറ്റപ്പെടണം” എന്ന് ദിനമന്ത്രം പോലെ ഉരുവിടുന്ന മുഖ്യമന്ത്രിക്ക് ചേരുന്ന മന്ത്രി ഇതാണ്. ” വ്യാഖ്യാനങ്ങൾ മാറ്റപ്പെടണം” എന്നാണ് ടിയാന്റ ജീവിത മന്ത്രം , ഒന്നാന്തരം മുസ്ലിം കമ്മ്യൂണിസ്റ്റ് .

വ്യവസ്ഥാപിത ഇസ്ലാമിന്റെ കേരളത്തിലെ ഏറ്റവും കെട്ടുറപ്പുള്ള ചട്ടക്കൂടാണ് സമസ്ത കേരളാ ജംഇയ്യതുൽ ഉലമ . അതിന്റെ നേതാക്കളോട് ഒരു കമ്മ്യൂണിസ്റ്റ് മുസ്ലിമിനുണ്ടാവുന്ന ഈറ സ്വാഭാവികമാണ്. ഈജിപ്ത് പിടിച്ചെടുക്കാൻ കുരിശുപട എത്തിയപ്പോൾ അവരുടെ കയ്യിലെ ഖുർആൻ നശിപ്പിക്കാതെ കാര്യം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ കഥ ചരിത്രത്തിലുള്ളത് ചരിത്ര പണ്ഡിറ്റിന് അറിയാമായിരിക്കും. പക്ഷെ മരം കേറാൻ പോലുമറിയാത്ത നായ നിലാവിനോട് ദേഷ്യപ്പെട്ടാൽ മാനം നോക്കി ഓരിയിടലേ നിർവാഹമുണ്ടാവൂ.
സ്നേഹബുദ്ധ്യാ ഒന്നുണർത്തട്ടെ , ജലീലിൽ വലിയൊരു രണ്ടാം ബനാത് വാലയെ വിഭാവനം ചെയ്തിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ . പക്ഷെ ,എന്തൊക്കെയോ ഭാഗ്യദോശത്താൽ ഗുരു നിന്ദ ചെയ്തു പോയി ജലീൽ . ലോകം മൊത്തം കീഴടക്കിയ അലക്സാണ്ടർ തോറ്റുപോയതിന്റെ ചരിത്ര കാരണം ജലീൽ പി എച്ച്ഡി ഗവേഷണത്തിൽ കണ്ടിട്ടുണ്ടാവും . താൻ കീഴ്പ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിന്റെ സ്രോതസുകൾ ഗുരുവായ അരിസ്റ്റോട്ടിലിന് കാഴ്ച്ച വെച്ചിരുന്നും എന്നും അലക്സാണ്ടർ . പക്ഷെ മുതിർന്ന് പടർന്നപ്പോൾ ആ പതിവ് യാദൃശ്ചികമായി നിലച്ചുപോയി. തുടർന്ന് കോൺസ്റ്റാന്റിനോപ്പിളിലെ വെറും ഒരു നാട്ടുരാജാവിനോട് അദ്ദേഹം തോറ്റു പോയി. മടങ്ങും വഴി നാണപ്പനി പിടിച്ച് മരിച്ച് പോയി എന്നാണ് ചരിത്രം.
പാണക്കാട് പള്ളിപ്പറമ്പിൽ പോയി ഒരുവട്ടം കണ്ണിറുമ്മി അകം തൊട്ടാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ. ജലീലിന് അതൊന്നും വിശ്വാസമില്ലെങ്കിൽ ഒന്ന് ഗൂഗിളിച്ചാൽ മതി. മരണപ്പെട്ടവരുടെ ആത്മാവ് വരുന്ന ലെജാവോ ,ശാസ്ത്രമാണ് ,ശാസ്ത്രം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending