Connect with us

More

സിസു സംഘം റെഡിയാവുന്നു

Published

on

മാഡ്രിഡ്: ഇനി കൃത്യം ആറ് ദിവസം. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഈ ആറ് ദിവസത്തിന്റെ വിലയറിയാം. അവരെല്ലാം ഇന്നലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരുമിച്ചു. അടുത്ത മൂന്ന് ദിവസം ഇവിടെ പരിശീലനം. അതിന് ശേഷം വെയില്‍സിലേക്കുള്ള യാത്ര. അടുത്ത മൂന്ന് ദിവസം കാര്‍ഡിഫില്‍ പരിശീലനം. പിന്നെ നിര്‍ണായകമായ ഫൈനല്‍. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്ന വലിയ കിരീടം നിലനിര്‍ത്താന്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്തസുമായുള്ള മഹാ ഫൈനല്‍.

ഒരാഴ്ച്ച മുമ്പാണ് റയല്‍ ലാലീഗ കിരീടം സ്വന്തമാക്കിയത്. മലാഗയില്‍ മലാഗക്കെതിരായ അവസാന പോരാട്ടത്തില്‍ രണ്ട് ഗോളിന്റെ മാസ്മരിക വിജയം സ്വന്തമാക്കി ആ ദിവസം തന്നെ മാഡ്രിഡിലേക്ക് വന്ന് ആഘോഷം പൊടിപൂരമാക്കിയവര്‍. നാല് ദിവസത്തോളം വലിയ ആഘോഷമായിരുന്നു. ഇന്നലെ ആഘോഷത്തില്‍ നിന്നും അടുത്ത പോരാട്ടത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരിശീലന വേദിയിലേക്ക്. ബെര്‍ണബുവിലെ പ്രധാന വാര്‍ത്ത ജെറാത്ത് ബെയില്‍ പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു എന്നതാണ്. ഒരു മാസത്തോളമായി പരുക്കുമായി കളത്തിന് പുറത്താണ് ബെയില്‍. ലാലീഗയിലെ നിര്‍ണായക മല്‍സരങ്ങളെല്ലാം നഷ്ടമായി. എല്‍ ക്ലാസിക്കോയിലാണ് അവസാനമായി കളിച്ചത്. ആ മല്‍സരത്തില്‍ റയല്‍ തോറ്റപ്പോള്‍ വിമര്‍ശകര്‍ പറഞ്ഞത് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ആരോഗ്യമില്ലാത്ത ബെയിലിനെ പരീക്ഷിച്ചതാണ് തിരിച്ചടിയായതെന്നാണ്. പിന്നെ ഒരു മല്‍സരത്തിലും ബെയില്‍ പങ്കെടുത്തില്ല. പക്ഷേ ജൂണ്‍ മൂന്നിന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ ബെയിലിന് കളിക്കണം. കാരണം കാര്‍ഡിഫിന്റെ സ്വന്തം പുത്രനാണ് ബെയില്‍. വെയില്‍സ് എന്ന് കൊച്ചു രാജ്യത്തെ ഫുട്‌ബോള്‍ ഭുപഠത്തിലേക്ക് കൊണ്ടുവന്നത് ബെയിലാണ്. റെക്കോര്‍ഡ് പ്രതിഫലത്തിന് റയല്‍ ബെയിലിനെ കരാര്‍ ചെയ്തപ്പോള്‍ ആ രാജ്യമാണ് അത് ആഘോഷമാക്കിയത്. ചെറുപ്പം മുതല്‍ ബെയില്‍ പന്ത് തട്ടിയ മൈതാനത്ത് സ്വന്തം ക്ലബിനായി ഒരു വന്‍കരാ ഫൈനല്‍-അത് നഷ്ടമാവരുതെന്ന നിര്‍ബന്ധമുണ്ട് യുവതാരത്തിന്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് കാര്യത്തില്‍ സിദാന്‍ ഒന്നും പറഞ്ഞിട്ടില്ല.
ലാലീഗ കിരീടം സ്വന്തമാക്കിയപ്പോള്‍ സിദാന്‍ പറഞ്ഞത് വലിയ ലക്ഷ്യം കാര്‍ഡിഫിലുണ്ടെന്നാണ്. കഴിഞ്ഞ സീസണില്‍ ലാലീഗ കിരീടം നഷ്ടമായപ്പോള്‍ റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം ലഭിച്ചിരുന്നു. അന്ന് ഷൂട്ടൗട്ട് വഴി പരാജയപ്പെടുത്തിയത് അത്‌ലറ്റികോ മാഡ്രിഡിനെ. ആ അയല്‍ക്കാരെയാണ് ഇത്തവണ സെമിയില്‍ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചത്. കലാശം ഇറ്റാലിയന്‍ കരുത്തരായ യുവന്തസുമായിട്ടാവുമ്പോള്‍ സമ്മര്‍ദ്ദം ചെറുതല്ല. ബാര്‍സയെ പോലെ അതിശക്തരെ വിറപ്പിച്ച് വിട്ടവരാണ് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന യുവന്തസ്. ഏറ്റവും നല്ല ഡിഫന്‍ഡര്‍മാര്‍. ചെലിനിയും ബര്‍സാഗിയുമെല്ലാം. മുന്‍നിരയില്‍ ഡിബാല, ഹ്വിഗിന്‍ തുടങ്ങിയവര്‍. തകര്‍പ്പന്‍ പോരാട്ടത്തിനുള്ള ഒരുക്കത്തില്‍ ഒരു വീട്ടുവീഴ്ച്ചക്കും സിദാന്‍ ഒരുക്കമല്ല.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending