Connect with us

More

കൊട്ടിയൂര്‍ പീഢനം; പെണ്‍കുട്ടിയുടെ പ്രസവം നടന്ന ക്രിസ്തുരാജ ആസ്പത്രിയെ ന്യായീകരിച്ച് സിന്ധുജോയ്

Published

on

കൊട്ടിയൂര്‍ പീഢനത്തില്‍ പെണ്‍കുട്ടിയുടെ പ്രസവം നടന്ന ആസ്പത്രിയെ ന്യായീകരിച്ച് സിന്ധുജോയ്. കൊട്ടിയൂര്‍ പീഢനത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും ഈ കേസില്‍ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നുവെന്നാണ് സിന്ധുജോയ് പറയുന്നത്. കന്യാസ്ത്രീകള്‍ മനുഷ്യരാണ്, അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടുകൂടായെന്നും സിന്ധുജോയ് വാദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊട്ടിയൂര്‍ പീഢനത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ. ആരെയും വെള്ളപൂശാനോ രക്ഷപെടുത്താനോ അല്ല ഈ കുറിപ്പ് എന്നുകൂടി വ്യക്തമാക്കട്ടെ.
കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും ഈ കേസില്‍ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. വിചാരണ വരെ ജാമ്യം ലഭിക്കാത്ത ‘പോക്‌സോ’ ആണ് അവരുടെ പേരിലും ചുമത്തിയിട്ടുള്ളത്.ഇവര്‍ കുറ്റവാളികള്‍ ആണെങ്കില്‍ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്‍കണമെന്നുതന്നെയാണ് എന്റേയും അഭിപ്രായം. ഇവിടുത്തെ ഡോക്ടര്‍മാരും കന്യാസ്ത്രീകളും നിരപരാധികളാണ് എന്ന് തോന്നാന്‍ കാരണമിവയാണ്.
ഒന്ന് – ആ പെണ്‍കുട്ടിയെ പ്രസവത്തിനായി ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത് പേരാവൂരിലെ രശ്മി ഹോസ്പിറ്റലില്‍ ആണ്. ചില മെഡിക്കല്‍ കോംപ്ലിക്കേഷനുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ അവിടെനിന്നും നിര്‍ദേശിക്കുകയായിരുന്നു. രശ്മി ഹോസ്പിറ്റല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ളതല്ല എന്നുകൂടി ഓര്‍മിക്കുക.
രണ്ട് – പ്രസവത്തിനു രണ്ടുമണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ എമെര്‍ജെന്‍സി വിഭാഗത്തില്‍ കൊണ്ടുവരുന്നത്. രശ്മി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റിക്കാര്‍ഡുകള്‍ ക്രിസ്തുരാജ് ആശുപത്രിയില്‍ നല്‍കി. പെണ്‍കുട്ടിക്ക് 18 വയസ് എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്.
മൂന്ന് – അങ്ങനെയെങ്കില്‍ രശ്മി ഹോസ്പിറ്റല്‍ അധികൃതര്‍ എങ്ങനെയാണ് ഈ കേസില്‍നിന്ന് ഒഴിവായത്? രശ്മി ഹോസ്പിറ്റലില്‍നിന്ന് റഫര്‍ ചെയ്ത് ക്രിസ്തുരാജയില്‍ എത്തിയ പെണ്‍കുട്ടിയുടെ പ്രസവശുശ്രൂഷ നിര്‍വഹിച്ചതിനാണ് ഡോക്ടര്‍മാരെയും കന്യാസ്ത്രീകളെയും വിചാരണ വരെ ജാമ്യമില്ലാത്ത പോക്‌സോ ചുമത്തിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തി 2 മണിക്കൂറിനുള്ളില്‍ പ്രസവം നടന്നു. അത്ര അടിയന്തര സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ എത്തിക്കുന്നത്.
നാല് – ഇതില്‍ അതീവബുദ്ധിപരമായ ഒരു ഗൂഡാലോചന നടന്നിട്ടില്ലേ എന്നു സംശയിക്കണം. കാരണം, നിരപരാധികളായ ഡോക്ടര്‍മാരും സിസ്റ്റേഴ്സും കേസില്‍ കുടുങ്ങുന്നതോടെ സഭയും സമൂഹവും അവരുടെ രക്ഷക്കുവേണ്ടി ശബ്ദിക്കും. ഈ ബഹളത്തിനിടയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള പഴുതൊരുങ്ങും.ഓര്‍ക്കുക,കന്യാസ്ത്രീകളും മനുഷ്യരാണ്; അവര്‍ക്കും നീതി നിഷേധിക്കപ്പെട്ടുകൂടാ.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending