Connect with us

More

സോനുനിഗത്തിന്റെ വാദം പൊളിയുന്നു; വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ലെന്ന് അന്വേഷിച്ചു കണ്ടെത്തി ബി.ബി.സി റിപ്പോര്‍ട്ടര്‍

Published

on

മുംബൈ: ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന ഗായകന്‍ സോനു നിഗത്തിന്റെ വാദം പൊളിയുന്നു. സോനുവിന്റെ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നുണ്ടോയെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തക അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്ന് കണ്ടെത്തി.

671x4511492780893_01

സോനുനിഗത്തിന്റെ വാര്‍സോവയിലുള്ള വീടിനു മുന്നില്‍ അഞ്ചുമണിക്കു തന്നെ ബി.ബി.സി റിപ്പോര്‍ട്ടറുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നു. 5.4നാണ് മുംബൈയില്‍ ബാങ്ക്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ബാങ്ക് വിളി കേട്ടില്ല. പിന്നീട് അരമണിക്കൂറു കൂടി കാത്തുനിന്നിട്ടും ബാങ്കുവിളി കേള്‍ക്കാനായില്ല. ഏറെ കാത്തുനിന്നിട്ടും ബാങ്കു കേള്‍ക്കാതായപ്പോള്‍ പത്രപ്രവര്‍ത്തകരെല്ലാം പിരിഞ്ഞുപോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. അവിടെ നിന്നും തിരിച്ചുപോരുമ്പോള്‍ സമീപത്ത് അന്വേഷിച്ചപ്പോള്‍ അവിടെ മൂന്ന് പള്ളികളുണ്ടെന്നും അവിടെ ബാങ്കുവിളിക്കാറുണ്ടെന്നും തെളിഞ്ഞു. സോനുവിന്റെ വീടിന് 600മീറ്ററുകള്‍ക്കപ്പുറമാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

sonu-nigam_640x480_41492599705സോനുവിന്റെ വീടിന് അരകിലോമീറ്റര്‍ ദൂരത്തായി രണ്ടു മദ്രസകളുണ്ട്. അവിടെ 5.20നാണ് ബാങ്ക്. കഴിഞ്ഞ 35വര്‍ഷമായി അവിടെ ബാങ്കുവിളിക്കാറുണ്ട്. എന്നാല്‍ ഇത് സോനുവിന്റെ വീട്ടിലേക്ക് കേള്‍ക്കാറുമില്ല. ഇതുവരെ അതിനെക്കുറിച്ച് ആരും പരാതിയുമായി എത്താറുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. സോനുവിന്റെ വീടിന് അടുത്തുള്ള മദ്രസകളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാറില്ലെന്ന് സോനുവിന്റെ അയല്‍വാസികള്‍ പറഞ്ഞു. അവര്‍ ഇതുവരേയും ബാങ്കുവിളി കേട്ടിട്ടില്ലെന്നും വ്യക്തമാക്കി. ബി.ബി.സി റിപ്പോര്‍ട്ടറുടെ അന്വേഷണത്തിലാണ് സോനുനിഗത്തിന്റെ വാദം പൊളിയുന്ന കണ്ടെത്തല്‍ ഉണ്ടായത്.

sonu-nigam1_file_759

ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന വാദവുമായി രംഗത്തെത്തിയ സോനുനിഗത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. സോനുവിന്റെ തലമൊട്ടയടിച്ച് ഷൂകൊണ്ട് മാലയുണ്ടാക്കി കഴുത്തിലണിയിപ്പിച്ച് നടത്തിയാല്‍ 10ലക്ഷം രൂപ നല്‍കാമെന്ന് സയ്യിദ് ഷാ ആദിഫ് അല്‍ ഖാദേരി പറഞ്ഞിരുന്നു. തുടര്‍ന്ന് തലമൊട്ടയടിച്ചെത്തി സോനുനിഗം 10ലക്ഷം രൂപ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending