Connect with us

More

രോഹിത്തിനും കോലിക്കും സെഞ്ച്വറി; ലങ്കക്ക് 376 വിജയലക്ഷ്യം

Published

on

കൊളംബോ: ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരെ മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്ത നാലം ഏകനിദത്തില്‍ ഇന്ത്യ ഇതിനകം രണ്ട് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ വമ്പന്‍ സ്‌കോര്‍.

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഓപ്പണര്‍ രോഹിത് ശര്‍മയുടെയും സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് എത്തിയത്. 50 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 375 റണ്‍സ്  നേടി.
നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (നാല്) തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് വിരാട് കോഹ്ലി (96 പന്തില്‍ 131) രോഹിത് ശര്‍മ (88 പന്തില്‍ 104), ഹര്‍ദിക് പാണ്ഡ്യ (19), ലോകേഷ് രാഹുല്‍ 7 റണ്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.


സെഞ്ചുറി തികച്ച് വമ്പന്‍ സ്‌കോറിലേക്ക് എന്ന്  മുന്നേറിയ കോഹ്ലി-രോഹിത്ത് സഖ്യത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ കളയുന്ന കാഴ്ചയാണ് ഇന്ത്യന്‍ ബാറ്റിങില്‍ കണ്ടത്.

മത്സരത്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ എത്തിയ ലസിത് മലിംഗ ഏകദിനത്തില്‍ 300 വിക്കറ്റ് തികച്ച താരം കൂടിയായി. മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി മലിംഗയുടെ 300മത്തെ ഇരയായത്.

300-ാം ഏകദിനം കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ ധോണിയും (42 പന്തില്‍ 49), മനീഷ് പാണ്ഡെയും( 42 പന്തില്‍ 50)  പുറത്താകാതെ നിന്നു. ….Updating

നേരത്തെ 300ാം മത്സരത്തിന് ഇറങ്ങിയ ധോനിയെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടി അണിനിരന്ന് പ്രത്യേക പരിപാടിയില്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത ഒരു പ്ലാറ്റിനം ബാറ്റ് നല്‍കി ക്യാപ്റ്റന്‍ കോഹ്ലിയാണ് മുന്‍ ഇന്ത്യന്‍ നായകനെ ആദരിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ 300 ക്ലബ്ബില്‍ എത്തുന്ന ആറാമത്തെ താരമാണ് ധോണി. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ചത് (463). രാഹുല്‍ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹുറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304) എന്നിവരും മല്‍സരങ്ങളുടെ എണ്ണത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി പിന്നിട്ടവരാണ്.

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

Trending