Connect with us

Culture

ബി.ജെ.പിയെ ഞെട്ടിക്കാന്‍ ചൊവ്വാഴ്ച എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനം

Published

on

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ച വെള്ളാപ്പള്ളി നടേശന്‍ 15ന് ചെങ്ങന്നൂരില്‍ ചേരുന്ന എസ്.എന്‍.ഡി.പിയുടെ 116ാം ജന്മവാര്‍ഷിക സമ്മേളനത്തില്‍ തങ്ങളുടെ വോട്ട് ആര്‍ക്കെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ആള്‍ക്കൂട്ടം കാട്ടി ബി.ജെ.പിയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനം ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തേരകത്ത് മൈതാനത്ത് സംഘടിപ്പിക്കുന്നത്. മണ്ഡലത്തില്‍ തങ്ങള്‍ക്ക് 40,000 വോട്ടുകള്‍ ഉണ്ടെന്നാണ് ബി.ഡി.ജെ.എസിന്റെ അവകാശവാദം. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. എന്‍.ഡി.എയുമായി സഹകരിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നിര്‍ദേശം നല്‍കിയതോടെ പ്രാദേശിക നേതൃത്വം നിശബ്ദമാണ്. കഴിഞ്ഞ ദിവസം പ്രാദേശിക നേതാക്കള്‍ വെള്ളാപ്പള്ളിയെയും തുഷാറിനെയും സന്ദര്‍ശിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 15ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളി നല്‍കിയ ഉറപ്പ്. ഇതനുസരിച്ച് എസ്.എന്‍.ഡി.പി സമ്മേളനത്തില്‍ ഉദ്ഘാടകനായ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് ആരെ പിന്തുണക്കണമെന്ന് നിര്‍ദേശിക്കുമെന്നാണ് കരുതപ്പെടുന്നത്.
ചെങ്ങന്നൂരില്‍ ഒറ്റക്ക് മത്സരിച്ച് കരുത്ത് തെളിയിക്കണമെന്നും ബി.ജെ.പിയുമായി ബന്ധമില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി അവര്‍ക്ക് വഴങ്ങാന്‍ സാധ്യതയില്ല. അതേസമയം ബി.ജെ.പി ദേശീയ നേതൃത്വം പലപ്രാവശ്യം തുഷാറുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ തീരുമാനം വെള്ളാപ്പള്ളിക്ക് വിട്ടുകൊണ്ട് തുഷാര്‍ നിശബ്ദത പാലിക്കുകയാണ്. പാര്‍ട്ടി എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന അഭ്യൂഹം ബി.ഡി.ജെ.എസിലെ ഉന്നത നേതാക്കള്‍ തന്നെ നിഷേധിക്കുന്നു. അങ്ങനെയെങ്കില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനും സാധ്യതയുണ്ട്. മണ്ഡലത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ പരസ്യമായി ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണക്കേണ്ട സ്ഥിതിയാണുള്ളത്. സജി ചെറിയാന് വിജയസാധ്യതയുണ്ടെന്നും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പെടുമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി എല്‍.ഡി.എഫിനോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ അടക്കമുള്ള ഉന്നത സി.പി.എം നേതാക്കള്‍ വെള്ളാപ്പള്ളിയുമായി അകലം പാലിക്കണമെന്ന നിലപാട് ആവര്‍ത്തിക്കുന്നു.
ഏതായാലും ബി.ഡി.ജെ.എസിന് സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ ചെങ്ങന്നൂരില്‍ നിലപാട് തുറന്നുപറയാന്‍ നിര്‍ബന്ധിതനയായിരിക്കുകയാണ് വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുന്നോട്ടുപോകാനാവില്ല. യു.ഡി.എഫാകട്ടെ വെള്ളാപ്പള്ളിയുടെ പിന്തുണ തേടുകയോ ബി.ഡി.ജെ.എസിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.
ബി.ജെ.പി.യുമായി സഖ്യം തുടര്‍ന്നാല്‍ ബി.ഡി.ജെ.എസിന്റെ അണികള്‍ ഇനി പിന്തുണക്കില്ലെന്നും അതിന് വിശ്വാസ്യതയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും കഴിഞ്ഞദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending