Connect with us

Sports

ബെറ്റിസില്‍ റയല്‍ വിയര്‍ത്തു നേടി

Published

on

 

സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് എവേ പരീക്ഷണത്തില്‍ ജയിച്ചു. റയല്‍ ബെറ്റിസിനെ അവരുടെ തട്ടകത്തില്‍ നേരിട്ട സൈനദിന്‍ സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്‍ 1-2 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ ശക്തമായ തിരിച്ചുവരവ്. ലാലിഗയില്‍ 6000 ഗോളുകള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ റയല്‍ സ്വന്തമാക്കി.ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ റയല്‍ 11-ാം മിനുട്ടില്‍ മാര്‍ക്കോ അസന്‍സിയോയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. 33-ാം മിനുട്ടില്‍ ജോക്വിന്‍ റോഡ്രിഗസ്സിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് എയ്സ്സ മെന്‍ഡി ബെറ്റിസിനെ ഒപ്പമെത്തിച്ചു. നാലു മിനുട്ടുകള്‍ക്കുള്ളില്‍ ബെറ്റിസ് ആക്രമണം തടയാനുള്ള ശ്രമത്തില്‍ നാച്ചോ ഫെര്‍ണാണ്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ റയല്‍ പിന്നിലായി.രണ്ടാം പകുതി തുടങ്ങിയ അഞ്ചു മിനുട്ടിനുള്ളില്‍ ക്യാപ്ടന്‍ സെര്‍ജിയോ റാമോസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. ലൂക്കാസ് വാസ്‌ക്വെസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് റാമോസ് ലക്ഷ്യം കണ്ടത്. 59-ാം മിനുട്ടില്‍ അസന്‍സിയോയും 65-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടപ്പോള്‍ റയല്‍ നില സുരക്ഷിതമാക്കിയെന്ന് തോന്നിച്ചെങ്കിലും 85-ാം മിനുട്ടില്‍ സെര്‍ജിയോ ലിയോണിന്റെ ഗോള്‍ സന്ദര്‍ശകരുടെ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍, ക്രിസ്റ്റ്യാനോക്ക് പകരമിറങ്ങിയ ബെന്‍സേമയുടെ ഗോള്‍ റയലിന് വിലപ്പെട്ട മൂന്നു പോയിന്റ് സമ്മാനിച്ചു.24 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 62 പോയിന്റോടെ ബാര്‍സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 55 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. വാശിയേറിയ പോരാട്ടത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെ കെവിന്‍ ഗമീറോ, ഡീഗോ കോസ്റ്റ എന്നിവരുടെ ഗോളില്‍ തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. 46 പോയിന്റുമായി വലന്‍സിയ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഒരു കളി കുറവ് കളിച്ച റയല്‍ 45 പോയിന്റോടെ നാലാം സ്ഥാനത്താണ്.്20 ഗോളോടെ ലയണല്‍ മെസ്സിയാണ് ലീഗിലെ ടോപ് സ്‌കോറര്‍. രണ്ടാം സ്ഥാനത്ത് ലൂയിസ് സുവാരസ് (17).

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending