Connect with us

Views

താരപ്പടയുമായി ജംഷഡ്പൂര്‍ എഫ്.സി

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

പുതുമയുമായെത്തുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ രണ്ടു പുതിയ ടീമുകളിലൊന്നാണ് ജംഷഡ്പൂര്‍ എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സിനെ പോയ സീസണില്‍ ഫൈനല്‍ വരെയെത്തിച്ച പരിശീലകന്‍ സ്റ്റീവ് കൊപ്പലിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീം സീസണ്‍ അരങ്ങേറ്റത്തിന് ഒരുക്കം തുടങ്ങിയത്.പിന്നാലെ പ്ലയര്‍ ഡ്രാഫ്റ്റില്‍ മികച്ച ഇന്ത്യന്‍ താരങ്ങളെയും സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ മലയാളി താരം അനസ് എടത്തൊടികടയെ ടീമിലെത്തിച്ചാണ് സ്റ്റാര്‍ ചോയ്‌സിന് ടീം തുടക്കമിട്ടത്. മധ്യനിരയിലെ കരുത്തനായ മെഹ്താബ് ഹുസൈനെ അടക്കം പ്രതിഭാശാലികളായ ഒരു പിടി താരങ്ങളെ സ്വന്തമാക്കാനായത് വഴി സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറാനും ജംഷഡ്പൂരിനായി. കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദായിരുന്നു കൊപ്പലിനൊപ്പം ടീം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.
ശക്തമായ മധ്യനിരയാണ് ജംഷഡ്പൂരിന്റേത്. എല്ലാവരും പരിചയ സമ്പന്നരാണെന്നത് പ്ലസ് പോയിന്റ്. ഇന്ത്യന്‍ താരങ്ങളായ മെഹ്താബ് ഹുസൈനും സൗവിക് ചക്രബര്‍ത്തിയും തന്നെയാണ് പ്രധാനികള്‍. ലെഫ്റ്റ് വിങറായ ബികാഷ് ജൈറുവാണ് മറ്റൊരു ഇന്ത്യന്‍ താരം. കൊല്‍ക്കത്തയില്‍ നിന്ന് സൗത്ത് ആഫ്രിക്കന്‍ താരം സമീഗ് ദൂതിയെയും മധ്യനിര വാഴാന്‍ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലും സ്ഥിരതുള്ള പ്രകടനമായിരുന്നു സമീഗിന്റേത്. ഗോളടിക്കാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും മിടുക്കനായ താരം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. ബ്രസീലിയന്‍ താരങ്ങളായ മാത്യൂസ് ട്രിനിഡാഡ്, മിമോ എന്നിവരാണ് മിഡ്ഫീല്‍ഡിലെ മറ്റു വിദേശ താരങ്ങള്‍.
പ്രതിരോധ നിരയാണ് ടീമിന്റെ മറ്റൊരു ഹൈലൈറ്റ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്ററായ അനസ് എടത്തൊടികയുടെ നേതൃത്വത്തില്‍ കെട്ടുന്ന പ്രതിരോധ കോട്ട തകര്‍ക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍ക്കേണ്ടി വരും. ആന്ദ്രെ ബികെ, യുവതാരം സെറ്വാത് കിമ, തിരി തുടങ്ങിയവരും ഡിഫന്‍സിലെ പ്രധാന താരങ്ങളാണ്. മറ്റു പൊസിഷനുകള്‍ ഭദ്രമാണെങ്കിലും മുന്നേറ്റത്തില്‍ ചെറിയ ആശങ്കകളുണ്ട് ടീമിന്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍. ആദ്യമായി ഇന്ത്യന്‍ ലീഗില്‍ കളിക്കുന്ന നൈജീരിയന്‍ താരം ഇസു അസുകയും ബെല്‍ഫോര്‍ട്ടിനൊപ്പമുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ മികവു കാട്ടുന്നവര്‍ കുറവാണ്. യുവതാരങ്ങളായ സിദ്ദാര്‍ഥ് സിങ്, ഫാറൂഖ് ചൗധരി, സുമിത് പാസി, ഏറെ കാലത്തിന് ശേഷം മുഖ്യധാര ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്ന അഷിം ബിശ്വാസ് എന്നിവരാണ് മുന്നേറ്റത്തിലെ സ്വദേശികള്‍. സുബ്രത്രാ പോള്‍, സഞ്ജീബന്‍ ഘോഷ്, റഫീഖ് അലി സര്‍ദാര്‍ എന്നിവര്‍ അടങ്ങുന്ന ഗോള്‍കീപ്പര്‍മാരുടെ സ്‌ക്വാഡില്‍ വിദേശ താരങ്ങള്‍ ആരുമില്ല. തായ്‌ലാന്റിലായിരുന്നു ടീമിന്റെ പ്രീസീസണ്‍. ഇവിടെ നാലു സന്നാഹ മത്സരങ്ങള്‍ കളിച്ചു. മുന്നെണ്ണത്തിലും ജയിക്കാനായത് നേട്ടം.
ജാര്‍ഖണ്ഡലിലെ ജംഷഡ്പൂര്‍ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. 18ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റണിനെതിരെയാണ് ആദ്യ മത്സരം. ആദ്യ വരവില്‍ തന്നെ ആരാധകരെ ആകര്‍ഷിക്കാന്‍ 50 രൂപ മുതലുള്ള ടിക്കറ്റുകളാണ് ജംഷഡ്പൂര്‍ എഫ്.സി വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്.
ജംഷഡ്പൂര്‍ സ്‌ക്വാഡ്:
വിദേശ താരങ്ങള്‍: കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ആന്ദ്രെ ബികെ, തിരി, മാതിയൂസ് ഗോണ്‍സാല്‍വെസ്, മിമോ, സമീഗ് ദൂതി, ഇസു അസുക. സ്വദേശ താരങ്ങള്‍: റഫീഖ് അലി സര്‍ദാര്‍, സഞ്ജീബന്‍ ഘോഷ്, സുബ്രതാ പോള്‍, അനസ് എടത്തൊടിക, റോബിന്‍ ഗുരുങ്, സൈറുവാത് കിമ, സൗവിക് ഘോഷ്, യുനം രാജു, ബികാഷ് ജൈറു, മെഹ്താബ് ഹുസൈന്‍, സൗവിക് ചക്രബര്‍ത്തി, ഇഷ്ഫാഖ് അഹമ്മദ്, അശിം ബിശ്വാസ്, ഫാറൂഖ് ചൗധരി, ജെറി മവിമിങ്താന, സിദ്ദാര്‍ഥ് സിങ്, സുമിത് പാസി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending